2011, ഏപ്രിൽ 23, ശനിയാഴ്‌ച

ഓര്ത്തുനോക്കൂ!

             ഓര്ത്തുനോക്കൂ!
നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും.
രക്തദാഹിയായ വേട്ടനായ തടിച്ചുകൊഴുത്ത കലമാനിന്റെ പിറകെ ഓടുകയാണ്‌. അപ്പോള്അതുവഴി ഒരു കുറുക്കന്ഓടിപ്പോകുന്നത്കണ്ടു. വേട്ടനായ അന്നേരം കുറുക്കന്റെ പിന്നാലെ ഓടാന്തുടങ്ങി. കൗശലക്കാരനായ കുറുക്കന്വളഞ്ഞ വഴിയില്കൂടി ഓടിത്തുടങ്ങി. ഓടുന്നതിനിടയിലതാ, സുന്ദരനായ ഒരു മുയല്ഓടിപ്പോകുന്നു! വേട്ടനായ മുയലിന്റെ പിറകെ ഓടിത്തുടങ്ങി; നിരാശയായിരുന്നു ഫലം. അപ്പോഴതാ, നല്ലൊരു എലി ഓടിപ്പോകുന്നു! അതോടെ നായയുടെ ലക്ഷ്യം എലിയെപ്പിടിക്കലായി. എലി ഓടിച്ചെന്ന്മാളത്തില്കയറി. വേട്ടനായ മാളത്തിനു മുന്നില്മുരണ്ട്കുത്തിയിരിക്കാന്തുടങ്ങി. പാവം! കലമാനിനെ പിന്തുടര്ന്ന വേട്ടനായക്ക്അവസാനം ഗതിയില്ലാതെ എലിമാളത്തിനു മുന്നില്കുത്തിയിരിക്കേണ്ട അവസ്ഥയായി!
നോക്കൂ, കൗതുകം തോന്നിയതിന്റെയെല്ലാം പിറകെ ഓടിത്തുടങ്ങിയതാണ്വേട്ടനായ ചെയ് അവിവേകം. അവിവേകം നമ്മില്പലരുടേതുമാണ്‌. മനസ്സിനെ കടുത്ത ശിക്ഷണത്തിനു വിധേയമാക്കേണ്ടവരാണ്നാം. അവിവേകങ്ങളിലേക്ക്വഴുതാതെ, ഓരോ നിമിഷവും മനോനിയന്ത്രണം ആവശ്യമുള്ളവര്‍. രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ്മനസ്സിനുള്ളത്‌. നന്മയെക്കാള്തിന്മയിലേക്കാണ്അതിന്റെ ചായ്വ്‌. തിന്മ ചെയ്യാന്നിരന്തരം പ്രേരിപ്പിക്കുന്നതാണ്മനസ്സെന്ന്വിശുദ്ധ ഖുര്ആന്‍ (12:53) പറയുന്നുണ്ടല്ലോ. മനസ്സിന്റെ ആകര്ഷണ സ്വഭാവം നാശത്തിലെത്തിക്കുന്നത്നമ്മെയാണ്‌. ഉറച്ച ഭക്തികൊണ്ടും സൂക്ഷ്മമായ ജീവിതചര്യകള്കൊണ്ടും മാത്രമേ രക്ഷപ്പെടാന്സാധിക്കൂ. ``മനസ്സ്കൈക്കുഞ്ഞിനെപ്പോലെയാണ്‌. അശ്രദ്ധമായി വിട്ടാല്യുവാവായാലും അത്മുലകുടി മാറ്റില്ല. മുലകുടി നിര്ത്തിച്ചാലോ, അത്നിര്ത്തിയതു തന്നെ!'' എന്നൊരു കവിവാക്യമുണ്ട്
‌.
ശീലങ്ങളിലേക്കാണ്മനസ്സ്നമ്മെ നയിക്കുന്നത്‌. മാറ്റാനാവാത്ത പതിവായി അവ നമ്മെ ദുരന്തത്തിലെത്തിക്കും. ദുശ്ശീലങ്ങളിലേക്ക്ആകര്ഷിക്കുന്ന മനസ്സിനെ, നല്ല ശീലങ്ങളില്ഉറപ്പിക്കണമെങ്കില്ഉന്നതമായ സത്യവിശ്വാസം കൈവരണം. വ്യഭിചാരം ശീലമാക്കിയിരുന്ന യുവാവിനെ അതില്നിന്ന്പിന്മാറ്റുന്ന റസൂലി()ന്റെ രീതി നോക്കൂ
:

``
പ്രവൃത്തി നിന്റെ മാതാവിന്റെ കാര്യത്തില്നീ ഇഷ്ടപ്പെടുമോ
?''
``
റസൂലേ, ആരുമത്ഇഷ്ടപ്പെടില്ല
.''
``
നിന്റെ മകളുടെ കാര്യത്തിലോ
?''
``
റസൂലേ, അതാരും ഇഷ്ടപ്പെടില്ല
.''
``
നിന്റെ സഹോദരിയുടെ കാര്യത്തിലോ
?''
``
ആരുമത്ഇഷ്ടപ്പെടില്ല, റസൂലേ
''
``
പിതൃസഹോദരിയാണെങ്കിലോ
?''
``
അതും അത്ഇഷ്ടപ്പെടില്ല
.''
``
മാതൃസഹോദരിയാണെങ്കിലോ
?''
``
അല്ലാഹുവാണ സത്യം, ആരുമത്ഇഷ്ടപ്പെടില്ല
.''
ഇത്രയുമായപ്പോള് യുവാവിന്റെ ശിരസ്സില്കൈവെച്ച്റസൂല്പ്രാര്ഥിച്ചതിങ്ങനെ: ``അല്ലാഹുവേ, യുവാവിന്റെ തെറ്റുകള്നീ പൊറുത്തു കൊടുക്കണമേ! ഇവന്റെ മനസ്സ്നീ ശുദ്ധീകരിക്കണമേ. രഹസ്യഭാഗങ്ങളുടെ വിശുദ്ധി നീ കാത്തു സൂക്ഷിക്കണമേ'' (ഇബ്നു കസീര്‍ 3:38). തിരുനബി() ചോദിച്ച ചോദ്യങ്ങള്അയാള്സ്വയം ചോദിക്കേണ്ടതായിരുന്നു. ആകര്ഷകമായി തോന്നുന്ന ഓരോ തിന്മയുടെ കാര്യത്തിലും നമ്മുടെ നിലപാട്ഇതായിരിക്കണം
.

``
എത്ര ശ്രമിച്ചിട്ടും എനിക്കത്നിര്ത്താന്കഴിയുന്നില്ല'' എന്ന്സങ്കടത്തോടെ പലതിനെക്കുറിച്ചും പറയുന്നവരുണ്ട്‌. പത്തുനേരം കള്ളു കുടിച്ചിരുന്നവര്അഞ്ചുനേരം നമസ്കരിക്കുന്നതായി മാറിയ ചരിത്രമറിയുന്ന നമ്മള്ഇങ്ങനെ പറയുന്നതിന്റെ അര്ഥമെന്താണ്
‌?

``
അതിനെ സംസ്കരിച്ചവര്വിജയിച്ചു'' (91:6) എന്നാണ്മനസ്സിനെക്കുറിച്ച്അല്ലാഹു ഉണര്ത്തുന്നത്‌. സംസ്കരണം കറ കളയലാണ്‌. അഴുക്കുകളില്നിന്നെല്ലാമുള്ള ശുദ്ധീകരണം! സ്വര്ഗാവകാശികളുടെ സദ്ഗുണങ്ങള്വിശദീകരിക്കുമ്പോള്അല്ലാഹു പറയുന്നു: ``ചെയ്തുപോയ ദുഷ്പ്രവൃത്തിയില്അറിഞ്ഞുകൊണ്ട്ഉറച്ചുനില്ക്കാത്തവരുമാകുന്നു അവര്‍'' (3:135). ദുഷ്പ്രവൃത്തികളില്ഉറച്ചുനില്ക്കലാണ്ദുശ്ശീലം. ദുശ്ശീലങ്ങളില്നിന്നകലുന്നതും സുശീലങ്ങള്തുടരുന്നതും അല്ലാഹു എന്ന ഓര്മയാല്ആകണമെന്നാണ്ആയത്തിന്റെ ആശയം
.
ഗോവര്ധന്റെ യാത്രകള്എന്ന നോവലില്രണ്ടു അടിമകളുടെ കഥ പറയുന്നുണ്ട്‌. യജമാനന്അവരെ മോചിപ്പിച്ചപ്പോള്അവര്ക്ക്ജീവിക്കാന്കഴിയുന്നില്ല. അടിമകളായേ അവര്ജീവിച്ചിട്ടുള്ളൂ. അതാണവരുടെ ശീലം. ഒടുവില്വീണ്ടും അടിമകളായിത്തീര്ന്നു! ശീലങ്ങള്ക്ക്അടിമകളാകുന്നവര്ക്ക്അവ അനിവാര്യമായിത്തീരുകയാണ്‌. ഒരു തിന്മ ആദ്യമായി ചെയ്യുമ്പോള്വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവര്ത്തിക്കുമ്പോള്കുറ്റബോധം കുറഞ്ഞുവരുന്നു. `കുറ്റപ്പെടുത്തുന്ന മനസ്സി'നെപ്പറ്റി ഖുര്ആന്പറയുന്നുണ്ടല്ലോ (75:2). കുറ്റബോധമില്ലാതാവുമ്പോള്പാപങ്ങള്പെരുകും. തിരുനബി() പറഞ്ഞതുപോലെ, ഹൃദയത്തില്കറുത്ത അടയാളങ്ങള്കനം വെക്കും
!
വലിയ തോട്ടങ്ങള്നശിപ്പിക്കുന്നത്വലിയ മൃഗങ്ങളല്ല. ചെറിയ കുറുനരികളാണ്‌. വമ്പന്വീടുകളെപ്പോലും കേടുവരുത്താന്ഇത്തിരിപ്പോന്ന ചിതലുകള്ക്ക്കഴിയും. സൂക്ഷിക്കുക, നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും. അല്ലേ, ഓര്ത്തുനോക്കൂ!

1 അഭിപ്രായം: