2011, ഏപ്രിൽ 23, ശനിയാഴ്‌ച

ഓര്ത്തുനോക്കൂ!

             ഓര്ത്തുനോക്കൂ!
നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും.
രക്തദാഹിയായ വേട്ടനായ തടിച്ചുകൊഴുത്ത കലമാനിന്റെ പിറകെ ഓടുകയാണ്‌. അപ്പോള്അതുവഴി ഒരു കുറുക്കന്ഓടിപ്പോകുന്നത്കണ്ടു. വേട്ടനായ അന്നേരം കുറുക്കന്റെ പിന്നാലെ ഓടാന്തുടങ്ങി. കൗശലക്കാരനായ കുറുക്കന്വളഞ്ഞ വഴിയില്കൂടി ഓടിത്തുടങ്ങി. ഓടുന്നതിനിടയിലതാ, സുന്ദരനായ ഒരു മുയല്ഓടിപ്പോകുന്നു! വേട്ടനായ മുയലിന്റെ പിറകെ ഓടിത്തുടങ്ങി; നിരാശയായിരുന്നു ഫലം. അപ്പോഴതാ, നല്ലൊരു എലി ഓടിപ്പോകുന്നു! അതോടെ നായയുടെ ലക്ഷ്യം എലിയെപ്പിടിക്കലായി. എലി ഓടിച്ചെന്ന്മാളത്തില്കയറി. വേട്ടനായ മാളത്തിനു മുന്നില്മുരണ്ട്കുത്തിയിരിക്കാന്തുടങ്ങി. പാവം! കലമാനിനെ പിന്തുടര്ന്ന വേട്ടനായക്ക്അവസാനം ഗതിയില്ലാതെ എലിമാളത്തിനു മുന്നില്കുത്തിയിരിക്കേണ്ട അവസ്ഥയായി!
നോക്കൂ, കൗതുകം തോന്നിയതിന്റെയെല്ലാം പിറകെ ഓടിത്തുടങ്ങിയതാണ്വേട്ടനായ ചെയ് അവിവേകം. അവിവേകം നമ്മില്പലരുടേതുമാണ്‌. മനസ്സിനെ കടുത്ത ശിക്ഷണത്തിനു വിധേയമാക്കേണ്ടവരാണ്നാം. അവിവേകങ്ങളിലേക്ക്വഴുതാതെ, ഓരോ നിമിഷവും മനോനിയന്ത്രണം ആവശ്യമുള്ളവര്‍. രസകരമെന്നു തോന്നുന്നതിന്റെയെല്ലാം പിന്നാലെ പായാനുള്ള ആഗ്രഹമാണ്മനസ്സിനുള്ളത്‌. നന്മയെക്കാള്തിന്മയിലേക്കാണ്അതിന്റെ ചായ്വ്‌. തിന്മ ചെയ്യാന്നിരന്തരം പ്രേരിപ്പിക്കുന്നതാണ്മനസ്സെന്ന്വിശുദ്ധ ഖുര്ആന്‍ (12:53) പറയുന്നുണ്ടല്ലോ. മനസ്സിന്റെ ആകര്ഷണ സ്വഭാവം നാശത്തിലെത്തിക്കുന്നത്നമ്മെയാണ്‌. ഉറച്ച ഭക്തികൊണ്ടും സൂക്ഷ്മമായ ജീവിതചര്യകള്കൊണ്ടും മാത്രമേ രക്ഷപ്പെടാന്സാധിക്കൂ. ``മനസ്സ്കൈക്കുഞ്ഞിനെപ്പോലെയാണ്‌. അശ്രദ്ധമായി വിട്ടാല്യുവാവായാലും അത്മുലകുടി മാറ്റില്ല. മുലകുടി നിര്ത്തിച്ചാലോ, അത്നിര്ത്തിയതു തന്നെ!'' എന്നൊരു കവിവാക്യമുണ്ട്
‌.
ശീലങ്ങളിലേക്കാണ്മനസ്സ്നമ്മെ നയിക്കുന്നത്‌. മാറ്റാനാവാത്ത പതിവായി അവ നമ്മെ ദുരന്തത്തിലെത്തിക്കും. ദുശ്ശീലങ്ങളിലേക്ക്ആകര്ഷിക്കുന്ന മനസ്സിനെ, നല്ല ശീലങ്ങളില്ഉറപ്പിക്കണമെങ്കില്ഉന്നതമായ സത്യവിശ്വാസം കൈവരണം. വ്യഭിചാരം ശീലമാക്കിയിരുന്ന യുവാവിനെ അതില്നിന്ന്പിന്മാറ്റുന്ന റസൂലി()ന്റെ രീതി നോക്കൂ
:

``
പ്രവൃത്തി നിന്റെ മാതാവിന്റെ കാര്യത്തില്നീ ഇഷ്ടപ്പെടുമോ
?''
``
റസൂലേ, ആരുമത്ഇഷ്ടപ്പെടില്ല
.''
``
നിന്റെ മകളുടെ കാര്യത്തിലോ
?''
``
റസൂലേ, അതാരും ഇഷ്ടപ്പെടില്ല
.''
``
നിന്റെ സഹോദരിയുടെ കാര്യത്തിലോ
?''
``
ആരുമത്ഇഷ്ടപ്പെടില്ല, റസൂലേ
''
``
പിതൃസഹോദരിയാണെങ്കിലോ
?''
``
അതും അത്ഇഷ്ടപ്പെടില്ല
.''
``
മാതൃസഹോദരിയാണെങ്കിലോ
?''
``
അല്ലാഹുവാണ സത്യം, ആരുമത്ഇഷ്ടപ്പെടില്ല
.''
ഇത്രയുമായപ്പോള് യുവാവിന്റെ ശിരസ്സില്കൈവെച്ച്റസൂല്പ്രാര്ഥിച്ചതിങ്ങനെ: ``അല്ലാഹുവേ, യുവാവിന്റെ തെറ്റുകള്നീ പൊറുത്തു കൊടുക്കണമേ! ഇവന്റെ മനസ്സ്നീ ശുദ്ധീകരിക്കണമേ. രഹസ്യഭാഗങ്ങളുടെ വിശുദ്ധി നീ കാത്തു സൂക്ഷിക്കണമേ'' (ഇബ്നു കസീര്‍ 3:38). തിരുനബി() ചോദിച്ച ചോദ്യങ്ങള്അയാള്സ്വയം ചോദിക്കേണ്ടതായിരുന്നു. ആകര്ഷകമായി തോന്നുന്ന ഓരോ തിന്മയുടെ കാര്യത്തിലും നമ്മുടെ നിലപാട്ഇതായിരിക്കണം
.

``
എത്ര ശ്രമിച്ചിട്ടും എനിക്കത്നിര്ത്താന്കഴിയുന്നില്ല'' എന്ന്സങ്കടത്തോടെ പലതിനെക്കുറിച്ചും പറയുന്നവരുണ്ട്‌. പത്തുനേരം കള്ളു കുടിച്ചിരുന്നവര്അഞ്ചുനേരം നമസ്കരിക്കുന്നതായി മാറിയ ചരിത്രമറിയുന്ന നമ്മള്ഇങ്ങനെ പറയുന്നതിന്റെ അര്ഥമെന്താണ്
‌?

``
അതിനെ സംസ്കരിച്ചവര്വിജയിച്ചു'' (91:6) എന്നാണ്മനസ്സിനെക്കുറിച്ച്അല്ലാഹു ഉണര്ത്തുന്നത്‌. സംസ്കരണം കറ കളയലാണ്‌. അഴുക്കുകളില്നിന്നെല്ലാമുള്ള ശുദ്ധീകരണം! സ്വര്ഗാവകാശികളുടെ സദ്ഗുണങ്ങള്വിശദീകരിക്കുമ്പോള്അല്ലാഹു പറയുന്നു: ``ചെയ്തുപോയ ദുഷ്പ്രവൃത്തിയില്അറിഞ്ഞുകൊണ്ട്ഉറച്ചുനില്ക്കാത്തവരുമാകുന്നു അവര്‍'' (3:135). ദുഷ്പ്രവൃത്തികളില്ഉറച്ചുനില്ക്കലാണ്ദുശ്ശീലം. ദുശ്ശീലങ്ങളില്നിന്നകലുന്നതും സുശീലങ്ങള്തുടരുന്നതും അല്ലാഹു എന്ന ഓര്മയാല്ആകണമെന്നാണ്ആയത്തിന്റെ ആശയം
.
ഗോവര്ധന്റെ യാത്രകള്എന്ന നോവലില്രണ്ടു അടിമകളുടെ കഥ പറയുന്നുണ്ട്‌. യജമാനന്അവരെ മോചിപ്പിച്ചപ്പോള്അവര്ക്ക്ജീവിക്കാന്കഴിയുന്നില്ല. അടിമകളായേ അവര്ജീവിച്ചിട്ടുള്ളൂ. അതാണവരുടെ ശീലം. ഒടുവില്വീണ്ടും അടിമകളായിത്തീര്ന്നു! ശീലങ്ങള്ക്ക്അടിമകളാകുന്നവര്ക്ക്അവ അനിവാര്യമായിത്തീരുകയാണ്‌. ഒരു തിന്മ ആദ്യമായി ചെയ്യുമ്പോള്വലിയ കുറ്റബോധമുണ്ടാകുന്നു. അതേ തിന്മ ആവര്ത്തിക്കുമ്പോള്കുറ്റബോധം കുറഞ്ഞുവരുന്നു. `കുറ്റപ്പെടുത്തുന്ന മനസ്സി'നെപ്പറ്റി ഖുര്ആന്പറയുന്നുണ്ടല്ലോ (75:2). കുറ്റബോധമില്ലാതാവുമ്പോള്പാപങ്ങള്പെരുകും. തിരുനബി() പറഞ്ഞതുപോലെ, ഹൃദയത്തില്കറുത്ത അടയാളങ്ങള്കനം വെക്കും
!
വലിയ തോട്ടങ്ങള്നശിപ്പിക്കുന്നത്വലിയ മൃഗങ്ങളല്ല. ചെറിയ കുറുനരികളാണ്‌. വമ്പന്വീടുകളെപ്പോലും കേടുവരുത്താന്ഇത്തിരിപ്പോന്ന ചിതലുകള്ക്ക്കഴിയും. സൂക്ഷിക്കുക, നമ്മുടെ ഈമാനിനെ നശിപ്പിക്കുന്നത്നാം അവഗണിച്ചുതള്ളുന്ന ചെറിയ ചെറിയ ദുശ്ശീലങ്ങളായിരിക്കും. അല്ലേ, ഓര്ത്തുനോക്കൂ!

ഇണ; ഇഷ്ടമുള്ള തുണ

ഇങ്ങനെയൊരു സംഭവമുണ്ട്‌: ഓഫീസിലേക്ക്പോകാന്ധൃതിയില്ഒരുങ്ങുകയായിരുന്നു ഭര്ത്താവ്‌. അല്പസമയം പോലും അയാള്ക്ക്പാഴാക്കാനില്ല. അപ്പോഴാണ്തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്‌. അതിന്റെ അടപ്പ്അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ്അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്‌. അടുക്കളയില്ജോലിയില്മുഴുകിയ ഭാര്യയെ വിളിച്ച്‌ ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്മോന്അതെടുക്കും'' എന്ന്പറഞ്ഞ്‌, മോനെപ്പിടിച്ച്ചുംബനം നല്കി ഓഫീസിലേക്കോടി.
ജോലിത്തിരക്കില്കുപ്പിയുടെ കാര്യം അവള്മറന്നു. കുറച്ചുനേരം കഴിഞ്ഞ്ചെന്നുനോക്കിയപ്പോഴതാ, കുപ്പിയിലെ മരുന്നു മുഴുവന്കഴിച്ച്അവരുടെ പിഞ്ചോമന ബോധരഹിതനായി കിടക്കുന്നു! പരിഭ്രാന്തയായ അവള്അയല്ക്കാരെ വിളിച്ച്ആശുപത്രിയിലേക്കോടി. വിദഗ് ചികിത്സ തന്നെ ഡോക്ടര്മാര്നല്കിയെങ്കിലും ഓമനപ്പൈതലിനെ രക്ഷിക്കാനായില്ല. പേടിയും ആധിയും നിറഞ്ഞ മനസ്സോടെ ഭര്ത്താവ്ആശുപത്രിയിലെത്തിയപ്പോഴേക്ക്ഓമനപ്പൈതല്മരണപ്പെട്ടു. ആരെയും കാത്തുനില്ക്കാതെ ജീവിതത്തില്നിന്നു മടങ്ങിയ ഓമനപ്പൈതലിന്റെ കുഞ്ഞുശരീരവുമായി ഐസിയുവില്നിന്ന്പുറത്തേക്ക്വരുന്ന ഭര്ത്താവിന്റെ മനസ്സില്നിറയെ എന്തായിരിക്കും? ഭയംകൊണ്ട്ചുവന്ന മുഖമാണ് ഭാര്യക്ക്‌. അവളിതുവരെ കരഞ്ഞിട്ടില്ല. തന്റെ അശ്രദ്ധകൊണ്ടുണ്ടായ ദുരന്തമാണല്ലോ എന്ന ചിന്തയാണ്അവളില്നിറയെ. ഭര്ത്താവിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ആധിയില്അവള്നിര്വികാരയായി പുറത്തുനില്ക്കുന്നു!
എന്തായിരിക്കും അയാളുടെ പ്രതികരണം?അയാള്കുഞ്ഞിന്റെ മൃതശരീരം കൈയില്വെച്ച്അവളെ നോക്കി. അയാള്ഇത്രമാത്രം പറഞ്ഞു: `I love you darling'' -ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നു. ഇത്കേട്ടപ്പോള്അവള്കരഞ്ഞു. കുഞ്ഞിന്റെ മരണത്തിലുള്ള വേദന മാത്രമായിരുന്നില്ല കണ്ണീര്‍. മറിച്ച്‌, ഭര്ത്താവിന്റെ നിലയ്ക്കാത്ത സ്നേഹത്തിന്റെ ആഴങ്ങളെ തിരിച്ചറിഞ്ഞപ്പോഴുള്ള ആനന്ദം കൂടിയായിരുന്നു അത്‌.
****

സ്നേഹപൂര്വം പ്രിയങ്കരിയായ ആഇശക്ക്തിരുനബി() സമ്മാനിച്ച പായസം നിമിഷനേരത്തെ അരിശംകൊണ്ട്ആഇശ() തട്ടിക്കളഞ്ഞു. പാത്രം ചിന്നിച്ചിതറി, പായസം നിലത്തൊഴുകി.
അരിശം അണപൊട്ടിയൊഴുകാന്സാധ്യതയേറെയുണ്ടായിട്ടും പ്രണയാര്ദ്രമായ ഹൃദയത്തോടെ ക്ഷമയുടെ പ്രവാചകന്ഇത്രമാത്രം പറഞ്ഞു: ``ഉമ്മുല്മുഅ്മിനീന്ഇന്നെന്തോ ദേഷ്യത്തിലാണല്ലേ?''
****

കേരളത്തിലെ പ്രശസ്തനായ കാന്സര്ചികിത്സകന്ഡോ. വി പി ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം അതിമനോഹരമായ പുസ്തകമാണ്‌. ഡോക്ടറുടെ ചികിത്സാനുഭവങ്ങളുടെ ഡയറി എന്നതിലേറെ, മനുഷ്യസ്നേഹത്തിന്റെ പാഠപുസ്തകമാണത്‌. അതിലൊരു സംഭവമുണ്ട്‌.കാന്സര്ബാധിച്ച ഒരു യുവതി ഡോക്ടറുടെ അടുത്തെത്തി. വിദഗ് പരിശോധനയ്ക്കു ശേഷം രോഗം ഗുരുതരമാണെന്ന്വിലയിരുത്തി. വമ്പിച്ച സാമ്പത്തിക ബാധ്യത വരുന്ന ചികിത്സയാണ്വേണ്ടത്‌. പക്ഷേ, കുടുംബത്തിന്ചെലവ്താങ്ങാന്സാധിക്കാതെ ചികിത്സക്കു നില്ക്കാതെ സങ്കടത്തോടെ വീട്ടിലേക്ക്തിരിച്ചുപോയി. ഏതാനും ദിവസങ്ങള്ക്കു ശേഷം ഒരു യുവാവ്ഡോക്ടറെത്തേടിയെത്തി. മുമ്പ്വന്ന യുവതിയുടെ ഭര്ത്താവാണയാള്‍. ഗള്ഫില്നിന്ന്വന്നതാണ്‌. പരിചയപ്പെടുത്തലിനു ശേഷം അയാള്പറഞ്ഞതിങ്ങനെ:
``
ഡോക്ടര്‍, ഞങ്ങള്വിവാഹിതരായിട്ട്ഏതാനും ദിവസങ്ങളേ ആയുള്ളൂ. അല്പം ദിവസങ്ങള്മാത്രമേ ഞങ്ങള്ഒന്നിച്ച്കഴിഞ്ഞിട്ടുള്ളൂ. ഗുരുതരമായ രോഗമാണ്അവള്ക്കിപ്പോള്ബാധിച്ചിരിക്കുന്നത്‌. എന്തു ചെയ്യണെന്ന്ഞാന്കുറെ ആലോചിച്ചു. അവളെ ഒഴിവാക്കിയാല്ആരുമെന്നെ കുറ്റപ്പെടുത്തില്ലെന്ന്എനിക്കറിയാം. പക്ഷേ, എന്തുവന്നാലും ഞാനവളെ ചികിത്സിക്കും. മരിക്കുകയാണെങ്കില്സന്തോഷത്തോടെ മരിപ്പിക്കും. ജീവിക്കുകയാണെങ്കില്പൂര്ണാരോഗ്യം വരെ ചികിത്സിക്കും. മരുഭൂമിയില്രാവും പകലും അധ്വാനിക്കേണ്ടിവന്നാലും പണമുണ്ടാക്കി ഞാനവളെ ചികിത്സിക്കും.''
തിരിച്ചുപോയ അയാള്ഡോക്ടറുടെ അക്കൗണ്ടിലേക്ക്പണമയച്ചുകൊണ്ടിരുന്നു. വിദഗ് ചികിത്സകള്ക്കൊടുവില്അവള്സുഖം പ്രാപിച്ചുതുടങ്ങി. പൂര്ണാരോഗ്യം കൈവരിച്ച ശേഷം പഠനം തുടര്ന്നു. ഇപ്പോള്എറണാകുളം ജില്ലയില്സ്കൂള്അധ്യാപികയായി ജോലി ചെയ്യുന്നു.ഇത്രയും ഴുതിയ ശേഷം ഡോക്ടര്പറയുന്നു: ``കൈപിടിക്കാനൊരാള്ഉണ്ടെങ്കില്എത്ര വലിയ ആപത്തില്നിന്നും ആര്ക്കും രക്ഷപ്പെടാന്കഴിയുമെന്ന്എനിക്ക്മനസ്സിലായി.''
ഉള്ളു നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്റെ മികച്ച സാക്ഷ്യമാണീ സംഭവങ്ങള്‍. വൈവാഹിക ബന്ധം ഈടും ഉറപ്പുമുള്ള പ്രണയമായും ആത്മബന്ധമായും തെളിയുന്ന തിളക്കമുണ്ട് അനുഭവങ്ങളില്‍.ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ്ഇണകളില്ഒരാള്ക്കെങ്കിലുമുള്ളതെങ്കില്അതാണ്വിവാഹജീവിതത്തിന്റെ വിജയം. കണ്ണികള്അഴിഞ്ഞുകിടക്കുന്ന ചങ്ങല കാണാന്ഭംഗിയില്ലല്ലോ. എന്നാല്ഒന്നിനോടൊന്ന്കോര്ത്തു കെട്ടിയാല്എത്ര രസമാണ്‌, എന്തൊരു ശക്തിയാണ്‌! ഇണയും തുണയുമാകുന്ന ബന്ധത്തിലാണ്സുഖവും ശക്തിയും.

2011, ഏപ്രിൽ 20, ബുധനാഴ്‌ച

ഒരു ബ്ലോഗറുടെ നല്ല മനസ്സിന്റെ ഫലം

മുസ്തഫയുടെ വീട്ടിലേക്ക് സ്വാഗതം

പ്രിയപ്പെട്ട കൂട്ടുകാരെ,

നമ്മള്‍ വാങ്ങിക്കൊടുത്ത സ്ഥലത്തേക്ക്, നമ്മുടെ സഹായത്താല്‍ പണിത വീട്ടിലേക്ക് മുസ്തഫ താമസം മാറുകയാണ് ഏപ്രില്‍ 17 ന്. ഇത് നമ്മുടെ സന്തോഷമാണ്. നമ്മള്‍ ബൂലോകവാസികളുടെ സന്തോഷം.
കൃത്യമായി പറഞ്ഞാല്‍ രണ്ടുവര്‍ഷം മുമ്പാണ് മുസ്തഫയുടെ വീടിനുവേണ്ടി തുടക്കം കുറിച്ചത്.

മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്തഫക്ക് വായന മാത്രമായിരുന്നു ആശ്വാസം. ഞാനെഴുതിയ ചന്ദനഗ്രാമം എന്ന പുസ്തകം വായിച്ചശേഷം, ഇപ്പോള്‍ പുസ്തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്, വേറെ പുസ്തകം വല്ലതുമുണ്ടെങ്കില്‍ അയച്ചു കൊടുക്കാന്‍ മാത്രമേ മുസ്തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്തഫക്ക് പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ് മുസ്തഫയ്ക്കുള്ള യഥാര്‍ഥ ഇല്ലായ്മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്തവനുമായിരുന്നു മുസ്തഫ.


മുസ്തഫയ്‌ക്കൊരു പുസ്തകമെന്നേ അന്നു കരുതിയിരുന്നുള്ളൂ.
പക്ഷേ, പുസത്കത്തില്‍ തുടങ്ങിയ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് വീട്ടിലേക്കെത്തിയത്. ആദ്യം നിരക്ഷരനും മുരളികയും മുസ്തഫയെ നേരിട്ട് കണ്ടു. പിന്നെ മൂന്നൂരാനും ഞാനും. പലരും മുസ്തഫയെ വിളിച്ച് സംസാരിച്ചു. പുസ്തകത്തിനൊപ്പം പലരും ധനസഹായവുമായി എത്തി. ബൂലോകകാരുണ്യം ആവശ്യപ്പെട്ടതനുസരിച്ചാണ് സുലൈഖയുടെയും എന്റെയും പേരില്‍ കാലിക്കറ്റ് കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് എടുത്തത്.
ചെറിയ ചെറിയ സഹായങ്ങള്‍ വന്നു കൊണ്ടിരുന്നപ്പോള്‍, പിന്നെയത് വീടെന്ന സ്വപ്‌നത്തിലേക്കെത്തി.
ആരും ആവശ്യപ്പെട്ടിട്ടൊന്നുമായിരുന്നില്ല ബൂലോകവാസികള്‍ സാമ്പത്തികമായി സഹായിക്കാമെന്നേറ്റത്. വീടും സഥ്‌ലവും ഉണ്ടാവുമെന്നൊന്നും പ്രതീക്ഷിക്കാതെയാണ് ഞാനതുവരെ കാണുകയോ സംസാരിക്കുകയോ ചെയതിട്ടി്ല്ലാത്ത സുഹൃത്തുക്കളുടെ ഉത്സാഹത്തില്‍ മുസ്തഫയ്‌ക്കൊരു വീട് എന്ന സ്വപ്‌നത്തെക്കുറിച്ച് ചിന്തിക്കുന്നത്. എത്രപെട്ടെന്നായിരുന്നു പ്രതികരണങ്ങള്‍... പിറ്റേന്നുമുതല്‍ മുസ്തഫയുടെ വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക് ഡ്രാഫ്റ്റ് വരാന്‍ തുടങ്ങി. ഈ സ്വപ്‌നത്തിലേക്ക് എത്തിച്ചേരാനൊക്കുമോ എന്ന് പലപ്പോഴും പേടിച്ചു. മുസ്തഫക്ക് വെറുതേ വേണ്ടാത്ത സ്വപ്‌നം കൊടുക്കണോ എന്ന്. അതുകൊണ്ടു തന്നെ ഇടയ്ക്കിടക്ക് മുസ്തഫയെ വിളിച്ചു പറയും ഇത് വെറും ശ്രമമാണ്. പരമാവധി ശ്രമിച്ചു നോക്കാം എന്ന്.
മ അപ്പോഴൊക്കെ നിരക്ഷരനെന്ന മനോജ് രവീന്ദ്രനും മുന്നൂറാനെന്ന പി ടി മുഹമ്മദ് സാദിക്കും എനിക്കു ധൈര്യം തന്നു. അവര്‍ എനിക്കൊപ്പം എപ്പോഴും നിന്നു. നിര്‍ണ്ണായകമായ പല തീരുമാനമെടുക്കുന്നതിനും സഹായിക്കുന്നതിനും....


പുളിക്കലില്‍ ഇരിക്കുന്ന മുസ്തഫ പലപ്പോഴും കിടക്കപ്പുണ്ണുവന്ന് ആശുപത്രിയിലായിരുന്നു . ഞാന്‍ കോഴിക്കോട്ട്. ബൂലോകസുഹൃത്തുക്കള്‍ ലോകത്തിന്റെ പലകോണില്‍...

നമ്മുടെ ബ്ലോഗേഴ്‌സ് ഒററക്കും കൂട്ടായും സഹായിച്ചു. കൂടാതെ ഗള്‍ഫ്ില്‍ മാധ്യമത്തിലും മലയാളം ന്യൂസിലും കൊടുത്ത വാര്‍ത്ത കണ്ട് ഒരുപാടുപേര്‍ സഹായിച്ചു. വലുതും ചെറുതുമായ സഹായങ്ങള്‍. ഇങ്ങനെ കിട്ടിയതില്‍ നല്ലൊരു പങ്കും ഗള്‍ഫ് നാടുകളില്‍ നിന്നായിരുന്നു എന്ന് മാത്രമല്ല വളരെ കുറഞ്ഞ വേതനത്തിന് അവിടെ ജോലി ചെയ്യുന്ന നല്ലൊരു കൂട്ടം മലയാളികളാണ് വളരെ ചെറിയ ചെറിയ തുകകള്‍ സ്വരുക്കൂട്ടി അയച്ചുതരുന്നതില്‍ മുന്നില്‍ നിന്നത്.

മുസ്തഫക്കൊരു പുസ്തകം എന്ന പോസ്റ്റും മൂന്നൂരാന്‍ എഴുതിയ 'ബ്ലോഗെഴുത്ത് വെറുമെഴുത്തല്ല' എന്ന പോസ്റ്റും മാതൃഭൂമി ബ്ലോഗനയില്‍ വരുകയുണ്ടായി.
ബ്ലോഗനയില്‍ കണ്ടതുകൊണ്ടുമാത്രമാണ് ഹാരൂണ്‍ സാഹിബിനെ പരിചപ്പെടാനിടയായത്. മുസ്തഫ കിടപ്പിലായിരുന്നതുകൊണ്ട് കിടക്കപ്പുണ്ണുവന്ന് തിരിയാന്‍ പോലുമാകാത്ത അവസ്ഥയിലായിരുന്നു. കോഴിക്കോട് ഇഖ്‌റ ഹോസ്പിററലില്‍ ഓപ്പറേഷനും ചികിത്സക്കും വേണ്ടി ഒന്നരമാസത്തോളം മുസ്തഫ കിടന്നു. ഹാരൂണ്‍ സാഹിബിന്റെ സഹായത്തിലാണ് അതു സാധിച്ചത്.


മുസ്തഫയ്ക്ക് ഒരു സ്ഥലം കണ്ടുപിടിക്കുന്നതിനുവേണ്ടി പെയ്ന്‍ & പാലിയേറ്റീവിനെ ഇടപെടുവിച്ചുകൊണ്ട് ജനകീയ സമിതി രൂപീകരിച്ചു. പെയ്ന്‍ & പാലീയേറ്റീവിലെ അഷ്‌റഫ് സാറും അഫ്‌സലും ചേര്‍ന്ന് സ്ഥലം കണ്ടെത്തി. പുളിക്കലില്‍ തന്നെ...ദൂരത്തൊക്കെ വിലകുറച്ച് സ്ഥലം കിട്ടുമായിരുന്നു. പക്ഷേ, ദൂരത്തെവിടെയെങ്കിലും സ്ഥലം വാങ്ങിയിട്ട് വയ്യാത്ത മുസ്തഫയ്ക്ക് എന്തുചെയ്യാന്‍..പെയ്ന്‍ & പാലീയേറ്റീവ് ക്ലിനിക്കിനടത്തു തന്നെ വേണമായിരുന്നു. വാഹനം ചെന്നെത്തുന്ന, കറണ്ടും വെള്ളവുമൊക്കെയുള്ള അഞ്ചേമുക്കാല്‍ സെന്റ് സ്ഥലം. വീടില്ല. തറയുണ്ട്. നമ്മുടെ ടാര്‍ജറ്റിനേക്കാള്‍ അപ്പുറത്തെത്തുന്ന വില. നാലേകാല്‍ ലക്ഷം രൂപ. അപ്പോഴും ബൂലോകര്‍ സഹായിക്കാനെത്തി. ചിലരുടേതൊക്കെ രണ്ടാമത്തെയോ മൂന്നാമത്തെയോ സഹായമായിരുന്നു.
. പല ബ്ലോഗുകളിലും, അമൃത ടി വി, കള്‍ച്ചറല്‍ & ബാങ്കിംഗ് സോളിഡാരിറ്റി മാസിക, കോഴിക്കോട് ജില്ലാസഹകരണബാങ്കിന്റെ അകത്തളം മാസിക,കോഴിക്കോട് ബാങ്ക്‌മെന്‍സ് ക്ലബ്ബ് ബുളളറ്റിന്‍ ,, സഹയാത്ര , നാട്ടുപച്ച, മാസികകളില്‍ മുസ്തഫയെക്കുറിച്ചു വന്നു. ( ഏതെങ്കിലും വിട്ടുപോയോ എന്തോ? ക്ഷമിക്കുക, ഓര്‍മിപ്പിക്കുക)

അമേരിക്കയിലെ FOMAA എന്ന സംഘടന വീടിനു സഹായിക്കാന്‍ തയ്യാറായി...ഫോമയിലെ അനിയന്‍ ജോര്‍ജ്, ജോണ്‍ ടൈറ്റസ്, റീനി മമ്പലം എന്നിവരെ പ്രത്യേകമോര്‍ക്കുന്നു. പബ്ലിക് റിലേഷന്‍ വകുപ്പിലെ രാജ്‌മോഹന്റെ സഹായത്തില്‍, പുളിക്കല്‍ പഞ്ചായത്തിന്റെ സഹായത്തില്‍..അങ്ങനെ അങ്ങനെ ചെറുതും വലുതുമായ ഒരുപാടൊരുപാടു സഹായങ്ങളിലൂടെ മുസ്തഫയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. പെയ്ന്‍ ക്ഷ പാലിയേററീവ് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു വീടുപണിയുടെ മേല്‍നോട്ടം. പലപ്പോഴും മണല്‍ക്ഷാമവും പണിക്കാരുടെ ക്ഷാമവും കൊണ്ട് പണി നീണ്ടുപോയി...കാലതാമസം വന്നതൊന്നും ഒരു കാര്യമാണെന്നു തോന്നുന്നില്ല. അത് മനപ്പൂര്‍വ്വമായിരുന്നില്ല.

സാമ്പത്തികമായി സഹായിച്ചവര്‍, മാനസീകമായി പിന്തുണച്ചവര്‍ , പുസ്തകങ്ങള്‍ അയച്ചുകൊടുത്തവര്‍, ...അങ്ങനെ എത്രയെത്രപേരാണ്. പേരെടുത്തു പറയാത്തതില്‍ ക്ഷമിക്കുക. ചിലപ്പോള്‍ പേരുകള്‍ വിട്ടുപോയെന്നു വരും. (മുന്‍പോസ്റ്റ കമന്റുകളിലുണ്ട്) .
മിക്ക പത്രമാധ്യമങ്ങളിലും വന്നതുകൊണ്ട് അങ്ങനെയും സഹായമെത്തിയിട്ടുണ്ട്. പല സുഹൃത്തുക്കളും പരിചയക്കാരും സഹായിക്കാമെന്നു പറഞ്ഞിരുന്നു. നമ്മള്‍ ലക്ഷ്യത്തിലെത്തിയതുകൊണ്ട് അവരോടൊക്കെ പിന്നീടൊരവസരം തരാം എന്നു പറഞ്ഞിട്ടുണ്ട്.

വീടിനുവേണ്ടി തുടങ്ങിയ അക്കൗണ്ടിലേക്ക്‌ ഇതുവരെ 543008 രുപ ലഭിച്ചിട്ടുണ്ട്‌. (FOMAA യുടെ ഒരുലക്ഷം ഉള്‍പ്പെടെ) ഇപ്പോഴും ചെറിയ തുകയുടെ ഡ്രാഫ്‌റ്റുകള്‍ കിട്ടാറുണ്ട്‌. ആരാണ്‌ അയയ്‌ക്കുന്നതാ എന്നറിയില്ല. ഇങ്ങനെ നമുക്കോ മുസ്‌തഫയ്‌ക്കോ അറിയാത്ത ചിലര്‍ അരിയും സാധനങ്ങളുമായി ചെന്നിട്ടുണ്ട്‌. ആ അജ്ഞാത സുഹൃത്തുക്കള്‍ക്ക്‌്‌ നന്ദി..

സ്ഥലത്തിന്‌ വേണ്ടിവന്ന 425000യ- രൂപയില്‍ 375000 രുപയാണ്‌ നമ്മള്‍ കൊടുത്തത്‌. 50000യ- സാദിക്കിന്റെ പരിചയത്തിലുള്ള ഒരാള്‍ പെയ്‌ന്‍ & പാലിയേറ്റീവ്‌ ക്ലിനിക്കില്‍ നേരിട്ടേല്‌പിക്കുകയായിരുന്നു. പെയ്‌ന്‍ & പാലിയേറ്റീവ്‌ യൂണിറ്റ്‌ കുടനിര്‍മ്മാണത്തിലും സോപ്പു നിര്‍മ്മാണത്തിലും മുസ്‌തഫയ്‌ക്ക്‌ പരിശീലനം നല്‌കിയിരുന്നു. സോപ്പു നിര്‍മ്മാണത്തിനാവ്‌ശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനു വേണ്ടി 15000 രൂപ നല്‌കിയിട്ടുണ്ട്‌. വീടു നിര്‍മ്മാണത്തിലേക്കായി FOMAA നല്‌കിയ പണമടക്കം 125000 രൂപ നല്‌കി. ( ഒരിക്കല്‍ ചെക്ക്‌ കളക്ഷന# ചാര്‍ജ്‌ 105 രൂപ) വീടുപണി കഴിഞ്ഞശേഷം അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്ന 27903 /- രൂപയില്‍ 25000/- രൂപ സ്ഥിരനിക്ഷേപമിട്ടിട്ടുണ്ട്‌. FD Receipt 17 ന്‌ മുസ്‌തഫയ്‌ക്ക്‌ കൈമാറുന്നതാണ്‌.





എനിക്കറിഞ്ഞുകൂടാ...എങ്ങനെയാ, ആര്‍ക്കൊക്കെയാ നന്ദി പറയേണ്ടതെന്ന്..അതിന് ഏതു വാക്കാണ് വേണ്ടതെന്ന്...വാക്കിനുവേണ്ടി തപസ്സിരിക്കേണ്ടി വരുന്നു. ഭാഷയുടെ പരിമിതിയോര്‍ത്ത് ദുഖിക്കുന്നു.

ഇന്‍രര്‍നെറ്റുമായി ജീവിക്കുന്ന യുവത്വത്തിന് മനഷ്യത്വമോ കാരുണ്യമോ ഇല്ലെന്നാണ് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട്. അതുകേള്‍ക്കുമ്പോള്‍ വല്ലാതെ വിഷമം തോന്നാറുണ്ട്. അങ്ങനെ പറയുന്നവര്‍ക്കു മുന്നില്‍ ഇനിമുതല്‍ മുസ്തഫയുടെ വീടുണ്ട്. അതുപോലെ നമ്മുടെ കുഞ്ഞുകുഞ്ഞു സാഹായങ്ങളെത്തിയ പലതുമുണ്ട്.
മുസ്തഫയെപ്പോലെ അല്ലെങ്കില്‍ ഇതിലും വലിയ പ്രയാസത്തിലുള്ളവര്‍ വേറെയുമുണ്ടാവാം. പക്ഷേ നമ്മുടെ മുന്നില്‍ അപ്പോള്‍ മുസ്തഫയാണുണ്ടായിരുന്നത്. ...


ജാതിയോ മതമോ കൊടിയുടെ നിറമോ ഒന്നും നോക്കാതെ സഹജീവി എന്ന നിലയില്‍ മാത്രമായിരുന്നു നമ്മള്‍ മുസ്തഫയെ കണ്ടത്. ഈ രണ്ട് വര്‍ഷത്തെ ഇടപെടലുകളില്‍ നിന്ന് എനിക്കൊ രുപാട് പാഠങ്ങള്‍ കിട്ടിയിട്ട്. ഒരുപാട് നല്ല സുഹത്തുക്കളെ കിട്ടിയിട്ടുണ്ട്. ഇതൊക്കെ ഇതിനിയും നിലനില്ക്കണം എന്നാഗ്രഹമുണ്ട്. ഇനിയും നമുക്കിതുപോലെ കൊച്ചുകൊച്ചു കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനുണ്ട്. അത് എന്തൊക്കെ, ഏതൊക്കെ പതുക്കെ എന്നാലോചിക്കാം.

ഈ 17 ന് പുളിക്കലില്‍ മുസ്തഫയുടെ വീട്ടിലേക്ക് എല്ലാവരെയും സന്തോഷത്തോടെ, അതിലേറെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നു.