2010, ഡിസംബർ 20, തിങ്കളാഴ്‌ച

എന്‍റോസള്‍ഫാന്‍ – ചില സത്യങ്ങള്‍

പൂക്കള്‍ തോറും പാറി നടക്കുന്ന ബഹുവര്‍ണ്ണ ചിത്ര ശലഭങ്ങള്‍ക്ക് സമാനമാണ്
നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളും,അവരുടെ കൊഞ്ചലുകളും കളിയും ചിരിയും നമ്മൂടെ
മനസ്സിലെ ഏത് വിഷമത്തെയും അകറ്റാന്‍ നമ്മെ സഹായിക്കുന്നതാണ്‍ …
എങ്കില്‍ ഒരു നാടുമുഴുവന്‍ ആ കിളികൊഞ്ചലുകളോ ചിരിയോ ഒന്നുമില്ല
എന്നോരാവസ്ഥയെ കുറിച്ച് നമുക്ക് ചിന്തിക്കാന്‍ പറ്റുമോ?
എത്രയോ ഭയാനകമാണ് ഈ അവസ്ഥ അല്ലേ ?നമ്മുടെ കൊച്ചു കേരളത്തിലെ കാസര്‍ഗോഡ്
ജീല്ലയിലെ പതിനൊന്നോളം പഞ്ചായത്തിലെ ജനങ്ങളുടെ അവസ്ഥ ഇതാണ് . കളിയും
ചിരിയും നിന്നുപോയ ബാല്യങ്ങള്‍ ,അവര്‍ക്കുമുന്നില്‍ നിസ്സഹായരായി
നില്‍ക്കുന്ന മാതാ പിതാക്കള്‍ ..ജനിക്കുന്ന കുട്ടികള്‍ക്ക്  ബുദ്ധിപരവും
ശാരീരികവുമായ വൈകല്യങ്ങള്‍,മാരകമായ ക്യാന്‍സര്‍ ബാധകള്‍ ഒരു നാടിനെ
മുഴുവന്‍ ദുരിതത്തിലാഴ്ത്തി  പത്ര ദൃശ്യമാധ്യമങ്ങള്‍ വഴി നിറഞ്ഞുനിന്ന
നമ്മുടെ സഹോദരങ്ങളൂടെ ആ മുഖങ്ങള്‍ ഏതൊരു മനുഷ്യന്റെയും
കരളലിയിപ്പിക്കുന്നതാണ്‍.
കാസര്‍ഗോഡ്  ജില്ലയില്‍  ചില ഒറ്റപ്പെട്ട ഗ്രാമങ്ങളില്‍ എണ്‍പതുകളുടെ
തുടക്കത്തിലാണ് എണ്‍ഡോസള്‍ഫാന്റെ  ഭവിഷ്യത്തിലേക്ക്  പത്രമാധ്യമങ്ങള്‍ ഈ
നാട്ടിലെ ജനതയുടെ ശ്രദ്ധക്ഷണിച്ചത്.  എന്നിട്ടും   ഇരുപത്തി മൂന്ന്
വര്‍ഷക്കാലം കേരളസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പ്ളാന്‍റേഷന്‍
കോര്‍പ്പറേഷന്‍ ഓഫ് കേരള  ഒരു ജില്ലയിലെ മുഴുവന്‍ ജനതയെയും
മാറാരോഗങ്ങളീലേക്ക് തള്ളിവിടാന്‍ കെല്‍പ്പുള്ള ആ വിഷം പച്ചപട്ട്
വിരിച്ചിരിക്കുന്ന കാസര്‍ഗോഡ് ജില്ലയുടെ ആകാശത്തു നിന്നും മഴകണക്കെ
സ്പ്രേ  ചെയ്തു..5 മില്ലീലിറ്റര്‍ നമ്മുടെ ശരീരത്തിന്റെ  ഉള്ളില്‍
ചെന്നാല്‍ ഒരുമനുഷ്യ ജീവെനെടുക്കാന്‍ കെല്‍പ്പുള്ള ആ കൊടും വിഷം
കാസര്‍ഗോട്ടെ ജലാശയങ്ങള്‍ മുഖേനയും അന്തരീക്ഷം വഴിയും ജനങ്ങളുടെ
ശരീരത്തില്‍ എത്തുകയും മാരകമായ പലരോഗങ്ങള്‍ക്കും ഈ നാട്ടിലെ പാവം ജനത
അടിമ പ്പെടുകയും ചെയ്തു തലമുറകളില്‍ നിന്നും തലമുറകളിലേക്ക് ജനിതക
വൈകല്യങ്ങള്‍ പടരുക വഴി ഒരു സമൂഹത്തിനെ,വീടിന്റെ ഭാവിയെ
തല്ലികെടുത്തുകയാണ്  ചെയ്യുന്നത്.ഇത് വരെ കാസര്‍ഗോട്ടിലെ
കൃഷിക്കാരോ,ജനങ്ങളോ ആരും കാണാത്ത തേയില കൊതുകിനെ നിവാരണം ചെയ്യാന്‍ ആണീ
ചെയ്ത്ത് എന്നാണ് സംസ്ഥാന പ്ളാന്‍റേഷന്‍ കോര്‍പ്പറേഷനിലെ മനുഷ്യതീനികളൂടേ
ഭാഷ്യം.ജില്ലയില്‍ എണ്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച് തുടങ്ങിയ ആദ്യകാലങ്ങളില്‍
തന്നെ ആ പ്രദേശങ്ങളിലെ സസ്യ പക്ഷി മൃഗാതികളൂടെ  നാശം തുടങ്ങിയതായി  ഈ
നാട്ടിലെ കര്‍ഷകര്‍  ബന്ധപ്പെട്ട അധികാരികളൂടെ ശ്രദ്ധയില്‍
പ്പെടുത്തിയെങ്കിലും ആ പാവങ്ങള്‍ അവഗണിക്കപ്പെടുകയായിരുന്നു.
1997ഇല്‍
ഡോക്ടര്‍ മോഹന്‍ കുമാര്‍ മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ശ്രദ്ധയില്‍ പ്പെടുത്തി  എങ്കിലും ഫലം
മുന്നത്തേത് തന്നെയായിരുന്നു .2001ഇല്‍ സി.എസ്.ഇ  നടത്തിയ പഠനത്തില്‍
കാസര്‍ഗോട്ടെ മണ്ണിലും ജലത്തിലും അളവില്‍ കൂടുതല്‍ ജലാംശം ഉണ്ടെന്ന്‍
തെളിയുകയും ഇത് ഒരു വിവാദത്തിന്‍ തിരികൊളുത്തുകയും  അത് കൂടുതല്‍
പഠനങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.ദരിദ്രരും സമൂഹത്തില്‍ പിന്നോക്കം
നീക്കുന്നവരുമായ പാവപ്പെട്ട കര്‍ഷകരെയും നാട്ടുകാരെയും പി.സി.കെ
ഉദ്യോഗസ്ഥര്‍ ഭീഷണി പ്പെടുത്തിയ മൂലം ജനങ്ങള്‍ തങ്ങളൂടെ ദുരിതങ്ങള്‍
പുറത്ത് പറയാന്‍ മടിച്ചിരുന്നു.ദൈവത്തിന്റെ സ്വന്തം നാടായ കേരളം
അക്ഷരാര്‍ത്ഥത്തില്‍  തരിച്ചു പോയ വാര്‍ത്തകളാണ് പിന്നീട്
മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞത് .ഖദരിട്ട രാഷ്ട്രീയ നഭുംസകങ്ങളൂടേ
പിന്തുണയുള്ള പി.സി.കെയിലെ ഉദ്യോഗസ്ഥരുടെ ഭീഷണിയിലും
പ്രലോഭനങ്ങളിലും തളരാതെ മുന്നോട്ട് പോയ ലീലാകുമാരിയമ്മയെപോലുള്ള  മനുഷ്യ
സ്നേഹികള്‍ കേരളത്തെ മുഴുവന്‍ എണ്‍ഡോസള്‍ഫാന്‍ വിഷയത്തിലേക്ക്
ശ്രദ്ധതിരിപ്പിച്ചു.പക്ഷേ അധികാര വര്‍ഗ്ഗം എന്നും എണ്‍ഡോസള്‍ഫാന്‍
ലോബിക്കൊപ്പമായിരുന്നു.മരിച്ചുവീഴുന്ന അല്ലെങ്കില്‍ മരിച്ചു കൊണ്ട്
ജീവിക്കുന്ന ആ പാവങ്ങളൂടെ ജീവനു അവര്‍ വിലകല്‍പ്പിച്ചതേയില്ല. യൂറോപ്യന്‍ യൂണിയന്‍ , നിരവധി ഏഷ്യന്‍ രാജ്യങ്ങള്‍ , പടിഞ്ഞാറന്‍
ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുള്‍പ്പെടെ  എഴുപത്തിമൂന്നിലധികം
രാജ്യങ്ങളില്‍ എണ്‍ഡോസള്‍ഫാന്‍ ഇതിനകം നിരോധിച്ചു
കഴിഞ്ഞു.എന്‍റോസള്‍ഫാന്‍റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉപഭോക്താവ്
ഇന്ത്യയാണ്.2010 ഇല്‍  ജനീവയില്‍ വെച്ച് നടന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യയും
എണ്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളും ഈ വിഷം നിരോധിക്കേണ്ടത്തില്ല
എന്നനിലപാടാണ് സ്വീകരിച്ചത് .ബ്രസീല്‍ ,ജപ്പാന്‍ , അമേരിക്ക തുടങ്ങിയ
രാജ്യങ്ങള്‍ എന്‍റോസള്‍ഫാന്‍ നിരോധനവും അത് പ്രായോഗികമാക്കിയ രീതിയും
വളരെ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു .ഇതിനിടയില്‍ ആസ്ട്രേലിയയും ഈ
മാരക വിഷത്തെ നിരോധിച്ചു.അവര്‍ ആസ്ട്രേലിയയില്‍  എണ്‍ഡോസള്‍ഫാന്‍റെ
നിരോധനത്തിനായി നടന്ന സമരങ്ങളും ജനങ്ങളെ അതിന്റെ ഭവിഷത്തുകള്‍
മനസ്സിലാക്കി കൊടുക്കുന്നതിനായി കാസര്‍ഗോട്ടെ മൂളിയാറിലും,എന്‍ മകജെയിലും
എത്തി ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളെ പറ്റിയും വിശദമായി
അവതരിപ്പിച്ചിട്ടും , എന്‍റോസള്‍ഫാന്‍ കീടനാശിനി നിരോധിക്കുന്ന
കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവിശ്യമാണെന്നും ,മനുഷ്യനില്‍
എണ്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ഇത് വരെ
കണ്ടെത്താനായിട്ടില്ല,എന്നുമായിരുന്നു ഇന്ത്യാ ഗവണ്‍മെന്‍റിന്റെ
നിലപാട് .ജനീവയില്‍ നടന്ന ചര്‍ച്ചകളില്‍ എല്ലാം തന്നെ എണ്‍ഡോസള്‍ഫാന്‍
വിഷമല്ലെന്നും ഒരു ഗ്ളാസ് പാലുകഴിച്ചാല്‍ ആളുകള്‍ മരിക്കാന്‍
സാധ്യതയുള്ളത് പോലെ മാത്രമുള്ള സാധ്യതയേ എണ്‍ഡോസള്‍ഫാന്‍ കൊണ്ടുള്ളൂ
എന്നുള്ള എന്‍റോസള്‍ഫാന്‍ പ്രതിനിധിയുടെ ജല്‍പനങ്ങള്‍ക്ക് ഇന്ത്യന്‍
പ്രതിനിധികള്‍ പിന്തുണച്ചു വെന്നും ഇന്ത്യയിലെ കൃഷിക്കാര്‍
വിദ്യാഭ്യാസമില്ലാത്തവരാണെന്നും അത് കോണ്ട് തന്നെ കൃഷി മുന്നോട്ട്
പോകണമെങ്കില്‍ എന്‍റോസള്‍ഫാന്‍ കൂടിയേ തീരൂ എന്നും ഇന്ത്യയുടേ കാര്‍ഷിക
വകുപ്പിലെ പ്രതിനിധി വന്ദനാജെയ്നിന്‍റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ആ
സഭയയില്‍ ഞെട്ടല്‍ ഉളവാക്കീ എന്നും മാതൃ ഭൂമി ആഴ്ചപതിപ്പിലെ ഒരു
ലേഖനത്തില്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സി .ജയകുമാര്‍
സാക്ഷ്യപ്പെടുത്തുന്നു.നിക്ഷ്പക്ഷമായി നടത്തിയ ഒട്ടനവധി പഠനങ്ങളില്‍
എന്‍ടോസള്‍ഫാന്‍ എന്ന മാരക വിഷത്തിന്റെ ദൂഷ്യങ്ങള്‍ ലോകത്തിന് മുഴുവന്‍
മനസ്സിലായിട്ടും,കീടനാശിനി ലോബിയുടെ ദല്ലാളായി വന്ന്‍ ഒരിക്കല്‍
എന്‍റോസള്‍ഫാണ് അനുകൂലമായ വിധി എഴുതിയ അതേ മഹാനേ ചെയര്‍മാനാക്കി കൊണ്ട്
പുതിയ ഒരു സംഘം കൂടി പഠനം നടത്താന്‍ വരുന്നു അത്രേ.ഒരു പാടുതവണ
മാധ്യമങ്ങളൂടേയും,പഠന സംഘങ്ങളൂടേയും മുന്നില്‍ പ്രദര്‍ശന വസ്തു കണക്കെ
നില്‍ക്കേണ്ടി വന്ന ആ പാവം ജനങ്ങളെ ഇനീയും പരിഹസിക്കാനാണോ ഒരു പഠനം
കൂടി.അതോ നക്ഷത്ര ഹോട്ടലുകളീല്‍ താമസിച്ച് ദൈവത്തിന്റെ സ്വന്തം
നാട്ടിലേക്ക് ഒരു ഉല്ലാസയാത്ര നടത്താനോ.ഒടുവില്‍ ഖദറിന്റെ മറവിലെ ഒരു
എന്‍റോസള്‍ഫാന്‍  ദല്ലാളെ കൂടി നമ്മള്‍ കണ്ടു.ജനങ്ങള്‍ക്ക് വേണ്ടി
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട  മഹാനായ കേന്ദ്രമന്ത്രി കെ.വി തോമസ്..
ബഹുമാന പ്പെട്ട മന്ത്രി ഒരു പക്ഷേ മന്ത്രിമാളികകളില്‍ ഇരിക്കുമ്പോള്‍ ഈ
പാവങ്ങളെ മനസ്സിലാക്കാന്‍ സമയമില്ലായിരിക്കാം അങ്ങേക്ക്..പക്ഷേ
മനുഷ്യനില്‍ ഇത് മാരക രോഗങ്ങള്‍ വരുത്തുന്നതിന് തെളിവില്ല എന്ന
പ്രസ്താവനകൊണ്ട് അങ്ങ് എന്താണ്‍ ഉദ്ദേശിച്ചത്.താങ്കളൂടെ  സംശയം
ദൂരീകരിക്കാന്‍   അങ്ങയെ നിയന്ത്രിക്കുന്ന എന്‍റോസള്‍ഫാന്‍ കമ്പനിക്കാര്‍
പറയുന്ന പോലെ പാലിന്റെ അത്ര മാത്രം വിഷാംശമുള്ള ഈ കീടനാശിനി നമുക്ക്
ജനസേവകനായ അങ്ങില്‍ തന്നെ പ്രയോഗിച്ച് നോക്കിയാലോ.
ഇന്ന്‍ കാസര്‍ഗോട്ടെ പച്ചവിരിച്ച് നില്‍ക്കുന്ന കൃഷിയിടങ്ങള്‍ക്ക്
മുകളില്‍ കിളികളും ചിത്ര ശലഭങ്ങളും എത്തി തുടങ്ങി.. ഈ മാരക രോഗങ്ങളില്‍
നിന്ന്‍ മുക്തി നേടിയ ഒരു പുതിയ തലമുറക്കായ്  നമുക്ക് പ്രാര്‍ത്ഥിക്കാം
സ്വപ്നം കാണാം
കടപ്പാട് 
http://paadheyam.com/masika/article/endosulfan
BY : HARI MATHILAKAM

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ഹനാന്റെ വിസ്‌മയ യാത്ര; പ്രപഞ്ച രഹസ്യങ്ങളിലൂടെ

http://www.mathrubhumi.com/2009_customimages/news/12_43_218_705252E-02.jpgകോഴിക്കോട്‌: കൗതുകങ്ങള്‍ക്ക്‌ അവധി കൊടുത്ത്‌ ഹനാന്‍ ബിന്‍ത്‌ ഹാഷിം എന്ന പതിനഞ്ചുകാരി, പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുമ്പോള്‍ നൊബേല്‍ നേടിയ ശാസ്‌ത്രജ്ഞര്‍ പോലും കാതോര്‍ത്തിരിക്കും. കാരണം, ആസ്‌ട്രോഫിസിക്‌സും ജ്യോതിശ്ശാസ്‌ത്രവും ജീവശാസ്‌ത്രവും ഒരുമിച്ചുചേര്‍ത്ത ഈ സിദ്ധാന്തങ്ങള്‍ ശാസ്‌ത്രലോകത്തിനു പുതുമയാണ്‌. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ക്കുമാത്രം സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ നടത്തുന്ന ശാസ്‌ത്രപ്രതിഭാമത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുകയാണ്‌ ഈ കോഴിക്കോട്ടുകാരി ഇപ്പോള്‍.
യു.എസ്‌. പൗരത്വമുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ മാത്രമുള്ള ഈ മത്സരത്തില്‍ നാസയുടെ വരെ അംഗീകാരം നേടിയ ഈ അതുല്യപ്രതിഭയെ പ്രത്യേക പരിഗണന നല്‌കിയാണ്‌ സീമെന്‍സ്‌ വെസ്റ്റിങ്‌ഹൗസ്‌ ഈ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്‌. പത്താം ക്ലാസ്സിലാണ്‌ പഠിക്കുന്നതെങ്കിലും ഹനാന്റെ അസാമാന്യ പ്രതിഭ പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പരീക്ഷകളെല്ലാം ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്‌. യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രശംസ പിടിച്ചുപറ്റിയ ഹനാന്‍ അടുത്തവര്‍ഷം അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ്‌ .
ഐന്‍സ്റ്റീന്റെ ആപേക്ഷികസിദ്ധാന്തത്തിനും മഹാവിസ്‌ഫോടന സിദ്ധാന്തത്തിനും ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനും മറുഭാഷ്യം ചമയ്‌ക്കുകയാണ്‌ ഈ മിടുക്കി. ഇവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു മഹാസിദ്ധാന്തം. 'അബ്‌സല്യൂട്ട്‌ തിയറി ഓഫ്‌ സീറോ' എന്നു പേരിട്ടിരിക്കുന്ന ഈ സിദ്ധാന്തമാണ്‌ ഹനാന്റെ സ്വപ്‌നം. ഇതുതന്നെയാണ്‌ സീമെന്‍സിന്റെ മത്സരത്തിനുള്ള വാതില്‍ തുറന്നതും.

'
നാസ'യുടെ ഹൂസ്റ്റണിലെ സ്‌പേസ്‌ സ്‌കൂളില്‍ നിന്ന്‌ കഴിഞ്ഞ മെയിലാണ്‌ സ്‌പേസ്‌ ആന്‍ഡ്‌ സയന്‍സ്‌ ടെക്‌നോളജിയില്‍ ഹനാന്‍ ബിരുദം നേടിയത്‌. 'നാസ'യുടെതന്നെ ടെക്‌സസിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന്‌ എയ്‌റോനോട്ടിക്‌സിലും കോഴ്‌സ്‌ പാസായി. പ്രിയവിഷയമായ 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'യില്‍ ഗവേഷണം നടത്തുന്നു. ബയോളജി സ്വയം പഠിക്കുന്നു.
ഹൂസ്റ്റണില്‍ 13 ദിവസത്തെ പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രബന്ധാവതരണത്തിനുമൊടുവിലായിരുന്നു ബിരുദദാനം. ഈ ദിവസങ്ങളില്‍ ഉറക്കം പോലുമുണ്ടായിരുന്നില്ല. ഒരു ദിവസം പുലര്‍ച്ചെ മൂന്നിനുണര്‍ന്ന്‌ കുളിക്കാന്‍ കയറി ബാത്ത്‌ ടബ്ബില്‍ കിടന്നുറങ്ങിയ ഹനാനെക്കുറിച്ച്‌ പറയാനുണ്ട്‌ ഉമ്മ അയിഷ മനോലിക്ക്‌. ടബ്ബില്‍ വെള്ളം നിറഞ്ഞ്‌ മൂക്കില്‍ കയറിയപ്പോഴാണ്‌ ഹനാന്‍ എഴുന്നേറ്റത്‌.
ചൊവ്വയുടെ ഭ്രമണപഥത്തിലെത്താന്‍ കഴിയുന്ന റോക്കറ്റ്‌ ഹൂസ്റ്റണില്‍വെച്ച്‌ ഹനാന്‍ സ്വയം രൂപകല്‌പന ചെയ്‌തു. പരീക്ഷണാര്‍ഥം നാസ ഇത്‌ 'സ്വദൂരത്തേക്ക്‌ വിക്ഷേപിക്കുകയും ചെയ്‌തു. റോബോട്ടുകള്‍ക്കും റോവറുകള്‍ക്കും ഹനാന്‍ രൂപകല്‌പന നല്‍കി. ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങാനുള്ള റോവറിന്റെ നിര്‍മാണത്തില്‍ പങ്കാളിയാണിപ്പോള്‍. ചന്ദ്രനില്‍ റോബോട്ടിനെ ഇറക്കാനുള്ള പദ്ധതിയായ എക്‌സ്‌-ലൂണാര്‍ ഗൂഗ്‌ള്‍പ്രൈസിലും പങ്കാളിയാണ്‌. ചന്ദ്രനില്‍ 500 മീറ്റര്‍ നടന്ന്‌ ഐസ്‌ ചുരണ്ടിയെടുക്കാന്‍ കഴിയുന്ന റോബോട്ടിനെ ഉണ്ടാക്കുന്നതാണ്‌ പദ്ധതി.
ഹനാന്റെ പ്രതിഭ മനസ്സിലാക്കിയ ലോകപ്രശസ്‌ത ശാസ്‌ത്രസാങ്കേതിക വിദ്യാഭ്യാസസ്ഥാപനമായ മസാച്യുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അധികൃതര്‍ ഉപരിപഠനത്തിന്‌ അങ്ങോട്ട്‌ ക്ഷണിക്കുകയായിരുന്നു. വിഷയം: 'തിയററ്റിക്കല്‍ ആസ്‌ട്രോണമി'. 'നാസ' ശുപാര്‍ശയും ചെയ്‌തു.
തലശ്ശേരി സ്വദേശി എല്‍.പി.എം. ഹാഷിമിന്റെയും മാഹിക്കാരി അയിഷ മനോലിയുടെയും ഏറ്റവും ഇളയ മകളായ ഹനാന്റെ ശാസ്‌ത്രാഭിമുഖ്യം നാലാം ക്ലാസ്സില്‍ തുടങ്ങിയതാണ്‌. അന്ന്‌ 12-ാം ക്ലാസ്സില്‍ പഠിച്ചിരുന്ന ചേച്ചിയുടെ ശാസ്‌ത്രപുസ്‌തകങ്ങളാണ്‌ വായനയ്‌ക്കെടുത്തത്‌.
ഐന്‍സ്റ്റീനോടായിരുന്നു താത്‌പര്യം. അതു പിന്നെ ആപേക്ഷികസിദ്ധാന്തത്തോടായി. ഇതുസംബന്ധിച്ച ഒട്ടേറെ പുസ്‌തകങ്ങള്‍ വാങ്ങിക്കൂട്ടി. വായിച്ചു നോക്കി. ആപേക്ഷികസിദ്ധാന്തത്തിലെ പല കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നു പറയുമ്പോഴും ചിലയിടങ്ങളില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടേയെന്നാണ്‌ ഹനാന്റെ ചിന്ത.
പ്രപഞ്ചം സ്ഥിരമല്ല. അത്‌ മാറിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തെ അതിനപ്പുറമുള്ള പ്രപഞ്ചത്തില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌ പ്രകാശത്തിന്റെ അതിരാണ്‌. ഏറ്റവും ശക്തിയേറിയ ഹബ്‌ള്‍ ടെലിസ്‌കോപ്പ്‌ പോലും ഇവിടെവരെയേ പോയിട്ടുള്ളൂ. ഈ പ്രകാശത്തിനപ്പുറം മറ്റൊരു പ്രകാശകണമുണ്ട്‌- ടാക്കിയോണ്‍സ്‌. ഇതിനെയൊക്കെ വിവരിക്കുന്ന ഗണിതശാസ്‌ത്രസംവിധാനമാണ്‌ ഹനാന്റെ മറ്റൊരു പദ്ധതി.
അക്ഷരാര്‍ഥത്തില്‍ പറന്നുനടക്കുകയാണ്‌ ഹനാന്‍. ഇന്ത്യയിലും വിദേശത്തുമായി ഒട്ടേറെ ശാസ്‌ത്രസമ്മേളനങ്ങള്‍. ഏറെയും ജ്യോതിശ്ശാസ്‌ത്രവുമായി ബന്ധപ്പെട്ടവ. ഇതിനിടെ പ്രബന്ധാവതരണങ്ങള്‍ വേറെ. ഇന്ത്യയിലും ഖത്തറിലും യു.എസ്സിലുമെല്ലാമായി എത്ര പ്രബന്ധങ്ങള്‍ അവതരിപ്പിച്ചുവെന്ന്‌ ഹനാനുതന്നെ നിശ്ചയമില്ല.

കലാമിനെയും കുഴക്കിയ പ്രതിഭ

കോഴിക്കോട്‌: പ്രപഞ്ച വിസ്‌മയങ്ങള്‍ തേടിയുള്ള യാത്രയിലെതന്റെ ചിന്തകളും കണ്ടെത്തലുകളും ഹനാന്‍ ആദ്യമായി പങ്കുവെച്ചത്‌ അയല്‍വാസിയായ ഐ.പി.എസ്‌. ഉദ്യോഗസ്ഥന്‍ എബ്രഹാം കുര്യനോടാണ്‌. അദ്ദേഹമാണ്‌ ഹനാനെ തിരുവനന്തപുരത്തെ ശാസ്‌ത്രഭവനിലേക്കയച്ചത്‌. അവിടെ നിന്ന്‌ പുണെയിലെ ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെത്തിയ ഹനാനെ പ്രൊഫ. എം.എസ്‌.രഘുനാഥനാണ്‌ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സിലേക്കും (ഐ.ഐ.എ.) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലേക്കും (ഐ.ഐ.എസ്‌സി.) അയച്ചത്‌. ഐ.ഐ.എ.യിലെ പ്രൊഫസര്‍മാരായ എച്ച്‌.സി. ഭട്ട്‌, സി. ശിവറാം, ഡോ. ജയന്ത്‌ മൂര്‍ത്തി എന്നിവരാണ്‌ ഹനാന്‌ ഗവേഷണത്തിനുവേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‌കുന്നത്‌.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമുമായി 2008 മുതല്‍ ഹനാന്‍ ബന്ധം പുലര്‍ത്തുന്നു. തന്റെ കണ്ടെത്തലുകളെപ്പറ്റി പറഞ്ഞ്‌ ഹനാന്‍ അയച്ച ഇ-മെയിലാണ്‌ സൗഹൃദത്തിന്റെ തുടക്കം. ''നീ പറയുന്നതൊന്നും എനിക്ക്‌ മനസ്സിലാവുന്നില്ല കുട്ടീ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പക്ഷേ, ഹനാനിലെ യഥാര്‍ഥ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹമാണ്‌ 'നാസ'യുമായി ബന്ധപ്പെടുത്തിയത്‌.
ബന്ധു മുഹമ്മദ്‌ അഷറഫ്‌ വഴി, ഹിന്ദ്‌ രത്തന്‍ അവാര്‍ഡ്‌ ജേത്രി ഡോ. സൗമ്യ വിശ്വനാഥനെ പരിചയപ്പെട്ടതാണ്‌ ഹനാന്റെ ഗവേഷണജീവിതത്തില്‍ വഴിത്തിരിവായത്‌. ബോസ്റ്റണില്‍ താമസിക്കുന്ന അവര്‍ നൊബേല്‍ സമ്മാന ജേതാക്കളുള്‍പ്പെടെയുള്ള ശാസ്‌ത്രജ്ഞര്‍ക്ക്‌ ഹനാനെ പരിചയപ്പെടുത്തി. ഇപ്പോള്‍ ഇവരെല്ലാം ഈ പ്രതിഭയുടെ ആരാധകരും വഴികാട്ടികളുമാണ്‌.
കോണ്‍ഫറന്‍സുകളില്‍ ഹനാന്റെ പ്രഭാഷ ണം കേട്ട പല വന്‍കമ്പനികളും ഇന്ന്‌ ഈ കുട്ടിയുടെ സ്‌പോണ്‍സര്‍മാരാണ്‌. ഇന്‍ഫോസിസ്‌ ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി നേരിട്ടാണ്‌ ഇന്‍ഫോസിസ്‌ സയന്‍സ്‌ ഫൗണ്ടേഷന്‍ ഹനാനെ സ്‌പോണ്‍സര്‍ ചെയ്യുന്ന കാര്യം അറിയിച്ചത്‌. ഗൂഗ്ലും ഒറാക്കിളും അസിം പ്രേംജി ഫൗണ്ടേഷനുമാണ്‌ മറ്റു വമ്പന്‍ സ്‌പോണ്‍സര്‍മാര്‍. ചെറുകമ്പനികള്‍ വേറെയുമുണ്ട്‌.
പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേരിട്ട്‌ വിളിച്ച്‌ കുശലം ചോദിക്കുന്നു. കേന്ദ്രമന്ത്രി ഇ. അഹമ്മദ്‌ സകലപിന്തുണയുമായി നി'ുന്നു. ഖത്തറിലെ രാജ്ഞി ശൈഖ്‌ മൂസയുടെ സന്ദര്‍ശക പട്ടികയിലെ പ്രധാനവ്യക്തികളിലൊരാള്‍.
ഹനാന്റെ ബിരുദദാനച്ചടങ്ങില്‍ ആദ്യ ചാന്ദ്രയാത്ര സംഘാംഗം മൈക്കല്‍ കോളിന്‍സും ശാസ്‌ത്രസാങ്കേതികരംഗത്തെ അതികായരും ഹോളിവുഡ്‌ താരങ്ങളുമാണ്‌ പങ്കെടുത്തത്‌. ബഹിരാകാശ വാഹനമായ 'എന്‍ഡവറി'ന്റെ കേടുപാടുകള്‍ പരിഹരിച്ച ശാസ്‌ത്രജ്ഞന്‍ സതീഷ്‌ റെഡ്‌ഡിയുമായി വളരെനേരം സംസാരിക്കാനായതാണ്‌ ചടങ്ങില്‍ തനിക്കുണ്ടായ നേട്ടങ്ങളിലൊന്നെന്ന്‌ ബഹിരാകാശയാത്ര സ്വപ്‌നം കാണുന്ന ഈ മിടുക്കി പറയുന്നു. അന്ന്‌ പരിചയപ്പെട്ടവരില്‍ പലരും ഇ-മെയില്‍ അയയ്‌ക്കുന്നു. ചിലര്‍ വിളിക്കുന്നു.
മറ്റൊരു ചടങ്ങില്‍ വെച്ച്‌ പരിചയപ്പെട്ട ടെന്നീസ്‌ താരങ്ങളായ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നഡാലിനുമെല്ലാം ഹനാന്‍ സ്വന്തക്കാരിയെപ്പോലെ. സീമെന്‍സ്‌ യാത്രയ്‌ക്കുള്ള ഒരുക്കങ്ങളെപ്പറ്റി ചോദിച്ചും ഗവേഷണത്തിന്റെ പുരോഗതി ആരാഞ്ഞും ഇ-മെയിലയയ്‌ക്കുന്നത്‌ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമ. ഈ യാത്രയില്‍ ഹനാന്‍ ഒബാമയെ കാണുന്നുണ്ട്‌. ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ നീല്‍ ആംസ്‌ട്രോങ്‌ ഹനാനെ കാണാന്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ലെബനനില്‍ കഴിയുന്ന അദ്ദേഹത്തെ അവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാമെന്ന സന്തോഷത്തിലാണ്‌ ഹനാന്‍. ലെബനന്‍, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്‌, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഹനാന്‌ ക്ഷണം ലഭിച്ചുകഴിഞ്ഞു.
നാളത്തെ നൊബേല്‍ സമ്മാനജേത്രിയാകാനിടയുള്ള ഈ പെണ്‍കുട്ടിയെ കാണാനും കേള്‍ക്കാനും ലോകം കാത്തിരിക്കുമ്പോള്‍ നമ്മുടെ നാടിതുവരെ ഇവളെ അറിഞ്ഞിട്ടില്ല. ''ഇങ്ങനെ ഒരു കുട്ടിയുള്ളതായി കേരളത്തിലെ സര്‍ക്കാറിന്‌ അറിയില്ല. അതില്‍ വിഷമമുണ്ട്‌''-ഹനാന്റെ അമ്മ പറയുന്നു. പക്ഷേ, ഹനാന്‍ പഠിക്കുന്ന കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജോവിറ്റയും നല്‌കുന്ന പ്രോത്സാഹനത്തെപ്പറ്റിപ്പറയാന്‍ ഇവര്‍ക്ക്‌ നൂറുനാവാണ്‌.
ജ്യോതിശ്ശാസ്‌ത്രവും ജൈവസാങ്കേതികവിദ്യയുമാണ്‌ ഭാവിയുടെ ശാസ്‌ത്രങ്ങള്‍ എന്നു വിശ്വസിക്കുന്നു ഹനാന്‍. യോഗ്യതയും കഴിവും പരിഗണിക്കാതെ ബിരുദങ്ങള്‍ മാത്രം കണക്കിലെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസരീതിയോട്‌ കടുത്ത എതിര്‍പ്പാണ്‌ ഹനാന്‌. കഴിവുള്ള കുട്ടികള്‍ വിദേശത്തേക്ക്‌ പോകാന്‍ കാരണവും ഇതാണെന്ന്‌ ഹനാന്‍ അഭിപ്രായപ്പെടുന്നു. ''മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ്‌ ഞാന്‍ നി'ുന്നത്‌. അതില്‍ എനിക്ക്‌ നാണക്കേടുണ്ട്‌. എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥാപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ കഴിയൂ'' -ഹനാന്‍ പറയുന്നു.

ജനപക്ഷ മുന്നണി മുക്കം പഞ്ചായത്ത്‌: തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി

ജനപക്ഷ മുന്നണി മുക്കം പഞ്ചായത്ത്‌: തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി: "ജനപക്ഷ മുന്നണി തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി. സിദ്ധീഖ് ചേന്ദമംഗല്ലൂരിന്റെ നേതൃത്തത്തിലാണ് ഗാന സി ഡി പുറത്തിറക്കിയത്. ബാപ്പു വാവാട്, സിദ്ധീ..."

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

@@@@@ ടിന്റുമോനെ കിഡ്നാപ് ചെയ്യുന്നു !!!!????????

അല്ലെങ്കിലും ചോദിക്കാനും പറയാനും ആരുമില്ലാത്തവര്‍ക്ക് പണ്ടേ ഇതാണ് വിധി. നമ്മുടെ എല്ലാം എല്ലാമാണെന്നു പറഞ്ഞ് നാട്ടുകാരെല്ലാം കൂടി കോമഡി പറഞ്ഞു പറഞ്ഞു താരമാക്കിയ ടിന്റുമോനെ മണ്ണും ചാരി നിന്ന ഇരിങ്ങാലക്കുടക്കാരന്‍ കൊണ്ടുപോകുന്നു. ഇരിങ്ങാലക്കുട എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ് ആണ് നാട്ടുകാരുടെ ടിന്റുമോനെ സ്വന്തമാക്കുന്നതിനു വേണ്ടി നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. കോപിറൈറ്റ്, പേറ്റന്റ്, ട്രേഡ്മാര്‍ക്ക് തുടങ്ങിയ സംഗതികള്‍ സമ്പാദിച്ച് ടിന്റുമോനെ സ്ഥാപനത്തിന്റെ സ്വകാര്യസ്വത്താക്കി മാറ്റുന്നതിനുള്ള നടപടികളുടെ ആദ്യഘട്ടം പൂര്‍ത്തിയായി.
ഇത്തരത്തിലൊരു സംഗതിയെ സ്വന്തമാക്കുമ്പോള്‍ നിയമപ്രകാരം പരസ്യം നല്‍കണമെന്നതിനാലാവണം ഇന്നലത്തെ മാതൃഭൂമിയുടെ ബാക്പേജിന്റെ മൂലയ്ക്ക് ഒരു പരസ്യം നല്‍കിയിട്ടുണ്ട്. ലോകമെങ്ങുമുള്ള ടിന്റുമോന്‍ ഫാന്‍സിനായി ആ പരസ്യം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. ഇത് ടിന്റുമോന്‍ ട്രേഡ്മാര്‍ക്ക് ലംഘനമാകില്ലെന്നു ഞാന്‍ പ്രത്യാശിക്കുന്നു. ഈശ്വരാ കാത്തോളണേ, വക്കീലന്‍മാരോടാണ് കളി !
ഈ പരസ്യത്തില്‍ പറയുന്നതനുസരിച്ച് ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരിലുള്ള എംഎസ് ഒാഡിയോസ് ആന്‍ഡ് വിഡിയോസ് ആണ് ടിന്റുമോന്‍ എന്ന പേരിന്റെയും ഒറ്റക്കണ്ണിലേക്കു മുടി വീണുകിടക്കുന്ന ചിത്രത്തിന്റേയും നിയമപ്രകാരമുള്ള അംഗീകൃത ഉടമകള്‍. മൂന്നുവര്‍ഷത്തിനു മേലെയായി അനേകം ടിന്റുമോന്‍മാരെ വരച്ചും ഡിസൈന്‍ ചെയ്തും ലക്ഷക്കണക്കിനു തമാശകള്‍ എസ്എംഎസ് വഴി പ്രചരിപ്പിച്ചും ടിന്റുമോന്‍ എന്ന ബ്രാന്‍ഡിനെ പടുത്തുയര്‍ത്തിയ കച്ചവടലക്ഷ്യങ്ങളില്ലാത്ത ബാക്കി കംപ്ലീറ്റ് മലയാളികളെയും ഇത്തരുണത്തില്‍ ഊ… ഞ്ഞാലാട്ടിക്കൊണ്ട് ഈ ഓണക്കാലത്തെ പുട്ടുകച്ചവടം എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിന്റെ വക.
എംഎസ്എസ് വഴി താരമായ ടിന്റുമോന്റെ അവകാശം എങ്ങനെ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിന്റെ കയ്യിലെത്തും ? ടിന്റുമോനെ നായകനാക്കി ലോകത്തെ ആദ്യ എസ്എംഎസ് കംപോസ് ചെയ്തത് എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ് ആണോ ? അങ്ങനെയാണെങ്കിലും പരസ്യത്തില്‍ കാണിച്ചിരിക്കുന്ന മാതിരി ഒറ്റക്കണ്ണില്‍ മുടി വീണുകിടക്കുന്ന ഈ രൂപം ആരുടേതാണ് ? ടിന്‍റുമോന്‍ എന്ന പേര്, ലോഗോ, ഡിസൈന്‍, ചിത്രം തുടങ്ങി കംപ്ലീറ്റും ഇനി ഇവരുടേതാണത്രേ. തുടര്‍ന്നുള്ള മുന്നറിയിപ്പു പ്രകാരം ടിന്റുമോന്‍ എന്ന പേര് കളിയായോ കാര്യമായോ ഉപയോഗിക്കുന്നവര്‍ ആരായാലും അതിന്റെ ഉടമകളായ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസ് ചേട്ടന്‍മാരുടെ അപ്രീതി സമ്പാദിക്കുകയും തദ്വാരാ അകത്തുപോവുകയും ചെയ്യും. ഫീകരം തന്നെ !
ടിന്റുമോനെ സ്വന്തമാക്കാന്‍ വെമ്പല്‍ കൊള്ളുന്ന എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിന്റെ അദരണീയരായ അറ്റോര്‍ണിമാരെ മറ്റൊരു പരസ്യത്തിലേക്ക് ഹഠാദാകര്‍ഷിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ആ പരസ്യം നല്‍കിയിരിക്കുന്നത് കാര്‍ട്ടൂണിസ്റ്റ് ബി.എം.ഗഫൂറിനു വേണ്ടി ഏതോ തല്‍പരകക്ഷികളാണ്. അതില്‍ പറയുന്നതനുസരിച്ച് ടിന്റുമോന്റെ അവകാശം അദ്ദേഹത്തിനു വളരെ പണ്ടേ കിട്ടിയിട്ടുള്ളതാണ്. ബി.എം.ഗഫൂറിന്റെ പരസ്യത്തില്‍ ഇങ്ങനെ പറയുന്നു:- ടിന്റുമോന്‍ എന്ന കഥാപാത്രം ശ്രീ ബി.എം.ഗഫൂറിന്റെ സൃഷ്ടിയും അദ്ദേഹം വര്‍ഷങ്ങളായി വിവിധ പത്രങ്ങളിലും മറ്റും വരച്ച കുഞ്ഞമ്മാന്‍ തുടങ്ങിയ കാര്‍ട്ടൂണുകള്‍ക്കൊപ്പം തയ്യാറാക്കിയതും ബിഎംജി ബിസിനസ് ഹൌസിന് മുഴുവന്‍ ഉപയോഗ അവകാശം കൈമാറിയിട്ടുള്ളതുമാണ്. അതുപ്രകാരം ബിഎംജി ഗ്രൂപ്പ് ടിവി, പത്ര മാധ്യമങ്ങളില്‍ ഈ ആനിമേഷന്‍ ഫിലിമുകള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചു വരുന്നു. ചില തല്‍പരകക്ഷികള്‍ ഇതിന്റെ കോപിറൈറ്റ് ട്രേഡ്മാര്‍ക്ക് അവകാശങ്ങള്‍ ലംഘിക്കുവാന്‍ ശ്രമിക്കുന്നതായി അറിയുന്നു. അപ്രകാരം ചെയ്യുന്നത് കോപിറൈറ്റ് ട്രേഡ്മാര്‍ക്ക് അവകാശങ്ങളുടെ ലംഘടനവും അധാര്‍മികവുമായിരിക്കുമെന്ന് എല്ലാ തല്‍പരകക്ഷികളെയും അറിയിച്ചുകൊള്ളുന്നു.
ഇപ്പം കൂടുതല്‍ കണ്‍ഫ്യൂഷനായി. അതായത് ഗഫൂര്‍ക്കയ്ക്ക് നേരത്തെ കോപിറൈറ്റ് കിട്ടിയ ടിന്റുമോനെ ഗഫൂര്‍ക്ക അറിയാതെ എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിനു മറിച്ചുകൊടുക്കാനാണോ കോപിറൈറ്റുകാരുടെ ശ്രമം ? അതോ, ഗഫൂര്‍ക്ക ചുമ്മാ തല്‍പരകക്ഷികളെ വിരട്ടാന്‍ പരസ്യം കൊടുത്തതാണോ ? അങ്ങനെയാണെങ്കില്‍ ഇല്ലാത്തത് ഉണ്ടെന്നു പറഞ്ഞ് പരസ്യം കൊടുത്ത ഗഫൂര്‍ക്ക അകത്തുപോവില്ലേ ? ഇനിയിപ്പോള്‍ ഗഫൂര്‍ക്കയാണ് സത്യം പറയുന്നതെങ്കില്‍ മുകളിലത്തെ പരസ്യം കൊടുത്ത എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസുകാരും അവരുടെ വക്കീലന്‍മാരും പെരുങ്കള്ളന്‍മാരായില്ലേ ? എന്തെങ്കിലുമൊക്കെ തമാശയുണ്ടാക്കാമെന്നു കരുതി ടിന്റുമോനെ വളര്‍ത്തിക്കൊണ്ടുവന്ന സാധാരണക്കാരായ പതിനായിരക്കണക്കിനു തല്‍പരകക്ഷികള്‍ ആരായി ? അതൊക്കെ പോട്ടെ, വര്‍ഷങ്ങള്‍ക്കു മുമ്പ് സൃഷ്ടിച്ച് ഒളിപ്പിച്ചു വച്ചിരുന്ന ടിന്റുമോനെ പിന്നെ ആരാണ് പബ്ളിക്കാക്കിയത് ? മോനിത്ര ഫെയ്മസ് ആകുന്നിടം വരെ അതിന്റെ സൃഷ്ടാക്കള്‍ കോപിറൈറ്റ് എടുക്കാന്‍ മറന്നുപോയതെന്തുകൊണ്ടാണ് ?
എംസി ഓഡിയോസ് ആന്‍ഡ് വിഡിയോസിനും ഗഫൂര്‍ക്കയ്ക്കും അവകാശമുണ്ടെന്ന് അവകാശപ്പെടുന്ന ടിന്റുമോനെ ഇതിനെക്കാള്‍ വൃത്തിയായി ഞാന്‍ കണ്ടിട്ടുള്ളത് ടിന്റുമോന്‍ ഡോട് കോം എന്ന വെബ്സൈറ്റിലാണ്. ഈ അവകാശവാദത്തില്‍ എടപെടും എന്ന് ടിന്‍റുമോന്‍ ഡോട് കോംകാരും പറഞ്ഞിരിക്കുന്നു. ലോകത്ത് മസാല്‍ദസകളായ പെണ്ണുങ്ങള്‍ക്കു വേണ്ടി ഇങ്ങനെ ചില പോരാട്ടങ്ങള്‍ നടന്നതായി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ ഒരു ഓപ്പണ്‍ സോഴ്സ് സൂപ്പര്‍ സ്റ്റാറിനു വേണ്ടി ഇവിടെ ഘോരഘോരയുദ്ധം നടക്കാന്‍ പോകുന്നു. ടിന്റുമോനെ ഒരു സംഭവമാക്കാന്‍ വേണ്ടി അധ്വാനിച്ചത് എന്തൊക്കെ പറഞ്ഞാലും ഈ പറഞ്ഞ പൊന്നുമോന്‍മാരാരുമല്ല. അത് കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ കള്ളുഷാപ്പിന്റെ മുറ്റത്തും കലുങ്കിന്റെ മുകളിലുമൊക്കെയിരുന്ന് ഓരോ കോമഡി ടിന്റുമോന്റെ പേരിലാരോപിച്ചും നമ്പൂരി-സര്‍ദാര്‍ജി ഫലിതങ്ങളൊക്കെയും ടിന്റുമോന്റെ പേരില്‍ പ്രചരിപ്പിച്ചും ആ ബ്രാന്‍ഡ് എസ്റ്റാബ്ലിഷ് ചെയ്ത പതിനായിരക്കണക്കിനു സാധാരണക്കാരാണ്. അങ്ങനെയുളള ടിന്റുമോന്റെ മേല്‍ ആര്‍ക്കാണ് അവകാശം ? അങ്ങനെ ആരെങ്കിലും അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ ടിന്റുമോന്‍ കൂടെപ്പോകുമോ ?

എന്തായാലും ടിന്റുമോന്‍ കോടതി കയറുമെന്നുറപ്പായി. മോന്റെ കോപ്പിറൈറ്റ് എടുത്ത് ആനിമേഷന്‍ സിഡി ഉണ്ടാക്കി വിറ്റ് കംപ്ലീറ്റ് മലയാളികളെയും വിഡ്ഡികളാക്കാമെന്നുള്ളത് അതിമോഹമാണെന്നാണ് എനിക്കു തോന്നുന്നത്. ഒരു നിയമയുദ്ധം നടത്തി ആരെങ്കിലും ടിന്റുമോനെ സ്വന്തമാക്കുന്നു എന്നു കരുതുക. അടുത്ത ദിവസം തന്നെ ടിന്റുമോനെ മറ്റാരെങ്കിലും സ്വപ്നം കാണുന്നതിനു പോലും വിലക്കു വരും. വിലക്കപ്പെട്ട ടിന്റുമോനെ ആര്‍ക്കു വേണം ? ജനകീയ പിന്തുണ ഒന്നു മാത്രമാണ് ടിന്റുമോന്റെ ശക്തി. അതില്ലാതായാല്‍ ടിന്റുമോനും ഇല്ലാതാവും. ടിന്റുമോന്റെ സ്വതന്ത്ര ഉപയോഗം തടഞ്ഞുകൊണ്ട് സ്വകാര്യസ്വത്തായി മോനെ വിറ്റുകാശാക്കാമെന്നത് ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നമാണ്. ടിന്റുമോനെ സ്വന്തമാക്കുക എന്നു വച്ചാല്‍ ടിന്റുമോനെ ഇല്ലാതാക്കുക എന്നാണ് അര്‍ഥം. അതുകൊണ്ട് വാശിയോടെ കോപിറൈറ്റിനു ശ്രമിക്കുന്ന തല്‍പരകക്ഷികള്‍ തണുത്ത വെള്ളത്തില്‍ കുളിച്ചതിനു ശേഷം ആലോചിക്കുക, ആ ചെറുക്കന്‍ ഫ്രീയായി നടക്കുന്നത് കാണണോ അതോ അവന്റെ പൊക കാണണോ ?
ഞങ്ങള്‍ക്കു കിട്ടാത്ത ടിന്റുമോനെ ആരും ഉപയോഗിക്കേണ്ട എന്ന ലൈനാണെങ്കില്‍ ഇന്നു മുതല്‍ ടിന്റുമോന്‍ എന്ന പേര് ദിവസം നൂറുവട്ടം വീതം ഉപയോഗിക്കാനാണ് എന്റെ തീരുമാനം. അല്ലെങ്കിലും ഇതിനൊക്കെയുള്ള മറുപടി ടിന്റുമോന്‍ തന്നെ പലവട്ടം പറഞ്ഞിട്ടുണ്ട്- ടിന്റുമോനോടാ കളി !!

ബോംബെ മലയാളി ഹല്‍ഖ: TERRIKIDDO - Short film

ബോംബെ മലയാളി ഹല്‍ഖ: TERRIKIDDO - Short film

ബോംബെ മലയാളി ഹല്‍ഖ: ജമാഅത്തെഇസ്ലാമി: ഈ ക്ലിപ്പുകള്‍ കാണുക...

ബോംബെ മലയാളി ഹല്‍ഖ: ജമാഅത്തെഇസ്ലാമി: ഈ ക്ലിപ്പുകള്‍ കാണുക...: "ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ അറിയാന്‍ ; ഈ ക്ലിപ്പുകള്‍ കാണുക.. സോളിടാരിറ്റി രൂപീകരിച്ചത് സോളിടാരിറ്റി..."

ബോംബെ മലയാളി ഹല്‍ഖ: ജമാഅത്തെ ഇസ്ലാമി സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവ...

ബോംബെ മലയാളി ഹല്‍ഖ: ജമാഅത്തെ ഇസ്ലാമി സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവ...: "ജമാഅത്തെ ഇസ്ലാമി സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ? May 21, 2010 ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക ഘടകങ്ങളും മീഡിയയും മറ്റു അനുബന്ധ സംവിധാന..."

ജമാഅത്തെ ഇസ്ലാമി: രാഷ്ട്രീയത്തില്‍ ഇസ്‌ലാഹികളുടെ നിലപാടില്ലായ്മ

ജമാഅത്തെ ഇസ്ലാമി: രാഷ്ട്രീയത്തില്‍ ഇസ്‌ലാഹികളുടെ നിലപാടില്ലായ്മ

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം

കാലത്തേ ഓഫീസിലേക്ക് വരും വഴി ആണ് , രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നു മുനവര്‍ ‍ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞത്...മുനവരിന്റെ ലീവ് സാലരിക്കും ടിക്കറ്റിനും വേണ്ടി ഇന്നലെ കൂടി വിളിച്ചു അന്വേഷിച്ചിരുന്നു... നാട്ടില്‍ പോകുന്നതിന്റെ ആഹ്ലാദത്തില്‍ തന്നെ ആയിരുന്നു മുനവര്‍ .


കാഴ്ചയില്‍ യാതൊരു രോഗ ലക്ഷണങ്ങളും അയാളില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല.. ഏകദേശം പത്തു വര്‍ഷമായി മുനവരിനെ എനിക്ക് അറിയാമായിരുന്നു..ഞാന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ദിവസം ആദ്യമായി കണ്ട മുഖങ്ങളില്‍ ഒന്നായിരുന്നു മുനവര്‍... ഫ്രഞ്ച് താടി ഒക്കെ വെച്ച് ഓഫ്സിലേക്ക് കയറി വന്ന അയാളോട് ശുഭദിനം ആശംസിച്ചപ്പോള്‍ സത്യമായിട്ടും ഞാന്‍ അയാള്‍ അവിടുത്തെ ടീ ബോയ്‌ ആണെന്ന് കരുതിയില്ല.. പിന്നെ കുറച്ചു സമയത്തിന് ശേഷം ചായയുമായി വന്നപ്പോള്‍ മാത്രമാണ് ആളെ മനസിലായത്....കടിനാധ്വാനി ആയിരുന്നു മുനവര്‍...പതിയെ അയാള്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് കടന്നു...നല്ല ആകാരഭംഗിയും ആകര്‍ഷകമായി പെരുമാറാനുള്ള കഴിവും പിന്നെ അറബി സംസാരിക്കാനുള്ള കഴിവും.....അതായിരുന്നു അയാളുടെ മുതല്‍ക്കൂട്ട്..


എന്റെ കാബിനിലെ ഫാമിലി ഫോട്ടോ കാണുമ്പോഴൊക്കെ മുനവര്‍ പറയുമായിരുന്നു...തന്റെ ജാസ്മിനെ പറ്റി...അബ്ബായെ തിരിച്ചുപോകാന്‍ സമ്മതിക്കാത്ത കുസൃതിക്കാരിയെപ്പറ്റി.....അപ്പോള്‍ ഞാന്‍ കളിയായി ചോദിക്കും...ജാസ്മിനാണോ ജമീല ആണോ തിരിച്ചുപോകാന്‍ സമ്മതിക്കാത്തത് എന്ന്.....മുനവര്‍ വെറുതെ ചിരിക്കും....വീണ്ടും മാസങ്ങള്‍ എത്ര ബാകി ഉണ്ട് എന്ന് പറയും.


ആശുപത്രിയില്‍ നിന്ന് വന്ന ഡ്രൈവര്‍ പറഞ്ഞത് അത്ര നല്ല വാര്‍ത്ത ആയിരുന്നില്ല...... മുനവറിനെ ഐ സി യുവില്‍ ആക്കിയത്രേ...ആശുപത്രിയില്‍ ചെന്നപോഴേക്കും അയാളുടെ സ്ഥിതി വഷളായി എന്നും അബോധാവസ്ഥയില്‍ ആയിരുന്നു വണ്ടിയില്‍ നിന്നും ഇറക്കിയത് എന്നും അയാള്‍ പറഞ്ഞു...രണ്ടു ദിവസത്തിന് ശേഷമേ എന്തെകിലും പറയാന്‍ പറ്റു എന്ന് ഡോക്ടര്‍ പറഞ്ഞു എന്ന് കേട്ടപോള്‍ സത്യത്തില്‍ വിഷമം തോന്നി...ഇതാണ് ഗള്‍ഫ് ജീവിതം...ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല..... അത്യാഹിതങ്ങള്‍ക്ക് കാലവും സമയവും ഇല്ല....ഒരാഴ്ചക്ക് ശേഷവും മുനവരിനെ കാണാന്‍ പോകഞ്ഞതില്‍ എനിക്ക് കുറ്റബോധം തോന്നി തുടങ്ങിയിരുന്നു....


പത്തു വര്‍ഷമായി പരിചയം ഉണടയിട്ടും ഇങ്ങനത്തെ അവസ്ഥയില്‍ ഒന്ന് പോയി കാണാന്‍ സാധിക്കാത്തതില്‍ ഞാന്‍ എന്നെ തന്നെ പഴിച്ചു...അത്ര മാത്രം തിരക്കായിരുന്നു എന്നതായിരുന്നു വാസ്തവം...കമ്പനി ഡ്രൈവര്‍ മാത്രമായിരുന്നു ഒന്നോ രണ്ടോ തവണ കാണാന്‍ പോയത്...സഹതാപ വാക്കുകള്‍ പറയാന്‍ എന്നാല്‍ എല്ലാവരും ഉണ്ടായിരുന്നു.. മുനവരിന്റെ സഹോദരന്‍ എല്ലാ ദിവസവും വൈകുന്നേരം ആശുപത്രിയില്‍ ചെല്ലും എന്ന് കമ്പനി ഡ്രൈവര്‍ പറഞ്ഞു....നാട്ടില്‍ വിവരം അറിയിച്ചു എന്നും വെന്റിലെട്ടരിന്റെ സഹായത്താല്‍ ആണ് ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതെന്നും അയാള്‍ പറഞ്ഞു..ഇനി ഒന്നും ചെയ്യാനില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു എന്നും കൂടി അയാള്‍ പറഞ്ഞപോള്‍ ഞാന്‍ ഒരിക്കല്‍ കൂടി ജാസ്മിനെ ഓര്‍ത്തു..... മുനവരിന്റെ സൂപ്പര്‍ വൈസരുടെ ആശയം ആയിരുന്നു നാട്ടിലേക്കു കയട്ടിവിടുന്നതയിരിക്കും നല്ലത് എന്നത്..എന്നാല്‍ ഈ സ്ഥിതിയില്‍ നാട്ടിലേക്കു പോയിട്ട് എന്ത് എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല... ഒരു ഭീമമായ തുക അതിലേക്കു വേണ്ടി വരും എങ്കിലും കമ്പനി അധികൃതര്‍ അതിനു സമ്മതിച്ചു...അതിനുള്ള കടലാസുകള്‍ വേഗം നീങ്ങി.....പക്ഷെ നാട്ടില്‍ നിന്നുള്ള പ്രതികരണം ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല...മുനവരിനെ കൊണ്ടുപോരണ്ട എന്നായിരുന്നു അവരുടെ നിലപാട് എന്ന് അറിഞ്ഞത് എനിക്ക് ഒട്ടും തന്നെ വിശ്വസിക്കാന്‍ സാധിച്ചില്ല........കാരണം ഞാന്‍ മുനവരില്‍ കൂടി കണ്ട ജാസ്മിന്റെയും ജമീലയുടെയും മുഖങ്ങള്‍ അങ്ങനെ പറയുന്നവര്‍ ആയിരുന്നില്ല....ചിലപ്പോള്‍ മുനവരിന്റെ ചികിത്സ ചെലവ് അവര്‍ക്ക് താങ്ങാന്‍ പറ്റാത്ത അവസ്ഥ ആയിരിക്കും.....അല്ലെകില്‍ മരണശേഷം ഇന്‍ഷുറന്‍സ് വകയില്‍ ലഭിച്ചേക്കാവുന്ന ഒരു തുക ആയിരിക്കാം ആശ എല്ലാം നശിച്ച ആ കുടുംബതെകൊണ്ട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്..


അന്ന് വൈകുന്നേരം ഓഫീസില്‍ ലേറ്റായി ഇരുന്നു ജോലി ചെയ്യവേ ആയിരുന്നു മുനവരിന്റെ ഫയല്‍ വീണ്ടും എന്റെ അടുത്ത് എത്തിയത്...മുനവര്‍ ആശുപത്രിയില്‍ ആയിട്ടു അന്ന് ഇരുപതു ദിവസം പിന്നിട്ടിരുന്നു....നാളെ എന്തായാലും പോയി കാണണം എന്ന് ഞാന്‍ ഉറപ്പിച്ചു... ഇനി ജീവനോടെ കാണാന്‍ പറ്റിയില്ലെങ്കിലോ ..അതോര്‍ത്തപ്പോള്‍ എന്തോ പോലെ....ഞാന്‍ ചെറുതായി വിയര്‍ക്കാന്‍ തുടങ്ങി എന്ന് എനിക്ക് തോന്നി...വായില്‍ വീണ്ടും വീണ്ടും ഉമിനീര് നിരയുന്നപോലെ...ഇടതു കൈക്ക് ചെറിയ വേദന ഉണ്ടോ..ഒരു സംശയം..എണീറ്റ്‌ നിന്നിട്ട് ഒരു ബലക്കുറവു പോലെ..എന്ത് ചെയ്യണം എന്ന് തോന്നുന്നില്ല...ആരെ വിളിക്കണം? ഞാന്‍ മരിക്കുക്കയാണോ ? അമ്മെ എന്ന് ഞാന്‍ വിളിച്ചോ? ..ഫോണ്‍ എടുത്തു കമ്പനിയില്‍ തന്നെ ഉള്ള മെയില്‍ നേഴ്സിനെ ഉടനെ വരാന്‍ വിളിച്ചത് നല്ല ഓര്‍മയുണ്ട്...അറിയാതെ ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് അപേക്ഷിക്കാന്‍ മറന്നില്ല....അമ്മയെ ഞാന്‍ ഓര്‍ത്തു....കുഞ്ഞുങ്ങളെയും....മനസ് എവിടെ ഒക്കെയോ എത്തി...മരണം ഭയം എനിക്ക് തോന്നിയില്ല....മെയില്‍ നേഴ്സ് ഉടനെ എത്തി...പ്രഷര്‍ ,ഷുഗര്‍ എല്ലാം നോക്കി....ബി .പി കൂടിയിരിക്കുന്നു..പ്രവാസ ജീവിതത്തിന്റെ സംബദ്യങ്ങളിലേക്ക് ഒന്ന് കൂടി...രോഗങ്ങള്‍.. .എന്തോ മരുന്ന് നല്‍കി...പതിനഞ്ചു നിമിഷങ്ങള്‍ക്ക് ശേഷം വീണ്ടും നോക്കിയപോള്‍ പ്രഷര്‍ കുറഞ്ഞിരിക്കുന്നു...സ്‌ട്രെസ് ആയിരിക്കും എന്ന് അയാള്‍ പറഞ്ഞു...പേടിക്കാന്‍ ഒന്നും ഇല്ല എന്നും..വേണമെകില്‍ ആശുപത്രിയില്‍ പോയി ഇ സി ജി എടുക്കാം എന്ന് അയാള്‍ പറഞ്ഞു..അരമണിക്കൂര്‍ നോക്കിയിട്ട് പോകാമെന്ന് ഞാന്‍ പറഞ്ഞു അരമണിക്കൂര്‍ കഴിഞ്ഞു വീണ്ടും ചില മരുന്നുകള്‍ കൂടി...പിന്നെ എല്ലാം ശാന്തം..വണ്ടി കമ്പനിയില്‍ തന്നെ ഇട്ടു ഞാന്‍ ഒരു ടാക്സിയില്‍ വീട്ടില്‍ എത്തി..വീട്ടില്‍ ഒന്നും പറയണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു...അടുത്ത ദിവസം തന്നെ മുനവറിനെ പോയി കാണണമെന്നും..

പതിന്നാലാം വാര്‍ഡില്‍ ആയിരുന്നു മുനവര്‍..... കാണാന്‍ ചെന്നപോള്‍ മുനവര്‍ ഒരു വശത്തേക്ക് തല ചരിച്ചു കിടക്കുകയായിര്‍ന്നു...മൂക്കിലും തൊണ്ടയിലും ട്യുബുകള്‍ ഇട്ടിരുന്നു...ഹൃദയഭാഗത്തുനിന്നും മറ്റു ചില വയറുകള്‍ ഒരു മോനിടരില്‍ ഖടിപ്പിച്ചിരുന്നു .... മുനവര്‍ എന്നെ ഒന്ന് നോക്കി..ഞാന്‍ വിളിച്ചു...മുന്വര്‍ഭായ് ..പെഹചാന ? മുനവര്‍ എന്നെ തന്നെ കുറെ നേരം നോക്കി കിടന്നു...ഒരു കാല്‍ അല്പം ഒന്ന് ഇളക്കി..എന്നെ മനസ്സിലയതാണോ ഞാന്‍


വീണ്ടുംചോദിച്ചു..പെഹചാനഭായ്സാബ്?മുനവര്‍കണ്ണടച്ച്തുറന്നു.. ...മനസിലായെന്നോ..ഇല്ലെന്നോ... പഴയ മുനവരിന്റെ ഒരു നിഴല്‍ ആയിരുന്നു അവിടെ ഞാന്‍ കണ്ടത്...മുടി ചെറുതായി നരച്ചിരുന്നു...ഒരു കണ്ണ് പകുതി അടഞ്ഞിരുന്നു......ദയനീയമായ ഒരു ഭാവം ഞാന്‍ ആ മുഖത്ത് വായിച്ചു..എന്നും ക്ലീന്‍ ഷേവ് ചെയ്തു ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ ധരിച്ച ആ ചുറു ചുറുക്കുള്ള മനുഷ്യന്‍ എവിടെ..മരണം വാതില്‍ക്കല്‍ വന്നു കാത്തു കിടക്കുന്ന ഈ മനുഷ്യന്‍ എവിടെ..

ആ ദയനീയ നോട്ടം അധികനേരം താങ്ങാന്‍ എനിക്ക് സാധിച്ചില്ല...യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ ഇനിയും കാണാം എന്ന് പറയാന്‍ ഞാന്‍ മറന്നില്ല..

മുനവരിന്റെ നാടിലേക്ക് ഇനി സ്ട്രെചെര്‍ കൊണ്ടുപോകാന്‍ കൊണ്ടുപോകാന്‍ ഉള്ള ടിക്കറ്റ് പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം മാത്രമേഉള്ളു എന്ന് ട്രാവല്‍ എജെന്‍സിയില്‍ നിന്നും വിളിച്ചറിയിച്ചപ്പോള്‍ ഞാന്‍ ഒന്നോര്‍ത്തു...ജീവിതത്തില്‍ നിന്നും മരണത്തിലേക്ക് ഉള്ള ദൂരം എത്രയാണ് ?
http://www.koottam.com/profiles/blogs/784240:BlogPost:24582919

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

ഭര്‍ത്താവിന്റെ വീ‍ട്ടുകാരെ കുറ്റം പറയരുത്!!!

എന്താ ? തലക്കെട്ടുകണ്ടപ്പോള്‍ വല്ലതും തോന്നിയോ ? വിവാഹിതരാണ് ഇത് വായിക്കുന്നതെങ്കില്‍ അവര്‍ക്ക് കാര്യം
മനസ്സിലായിട്ടുണ്ടായിരിക്കും . അതിനാല്‍ അല്ലാത്തവര്‍ക്കുവേണ്ടി ഞാന്‍ ഒന്നു പോസ്റ്റട്ടെ.
വിവാഹം കഴിയുന്നതോടെയാണ് ഈ ‘സംഗതി’ ഉണ്ടാവുക. വിവാഹിതയായ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ വന്ന്
ഭര്‍ത്താവിന്റെ വീട്ടിലെ വിശേഷം പറയും . അത് അറിയുവാന്‍ പെണ്‍‌വീട്ടുകാര്‍ക്ക് താല്പര്യമുണ്ടാവുക സ്വാഭാവികവുമാണല്ലോ
അപ്പോഴാണ് അവിടത്തെ ന്യായാന്യായങ്ങളെക്കുറിച്ച് പെണ്‍‌വീട്ടുകാര്‍ വിലയിരുത്തുന്നതും അഭിപ്രായം പറയുന്നതും .ഇത്
എന്തുമാത്രം കുഴപ്പം പിടിച്ചതാണെന്ന് ആരും ഓര്‍ക്കുന്നില്ല എന്നതാണ് വസ്തുത. അതിനാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍
പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഇക്കാര്യത്തില്‍ ശ്രദ്ധവെക്കുന്നത് നല്ലത് . ഇനി ഇവരേക്കാള്‍ കൂടുതല്‍ പ്രശ്നക്കാരുണ്ട്
അത് പെണ്‍‌കുട്ടിയുടെ ആന്റിമാരാണ് . ഈ ആന്റിമാര്‍ ചെറുപ്പക്കാരാണെങ്കില്‍ സൂക്ഷിച്ചേ മതിയാവൂ അവര്‍ അവരുടെ
ഐഡിയോളജി പെണ്‍കുട്ടിയില്‍ പ്രയോഗിച്ചുകളയും അതിനാല്‍ ചെറുപ്പക്കാരായ ആന്റി മാരെ സൂക്ഷിക്കുക . അവര്‍
നിങ്ങളുടെ പെണ്‍കുട്ടിയെ വഴിതെറ്റിക്കും . എന്നു വെച്ചാല്‍ എല്ലാവരും അങ്ങനെയുള്ളവര്‍ ആയിരിക്കണമെന്നില്ല, പക്ഷെ
ഭൂരിഭാഗവും അങ്ങനെയാണ് . വിപ്ലവകരമായ കാര്യങ്ങള്‍ നിങ്ങളുടെ പെണ്‍‌മക്കളില്‍ കുത്തിവെച്ച് അവരെ ഒരു
ഗാര്‍ഹിക നക്സലൈറ്റ് ആക്കിതീര്‍ക്കും .പല പെണ്‍കുട്ടികളും ഭര്‍ത്താവിന്റെ വീ‍ട്ടിലെ അനീതികള്‍ വീട്ടില്‍ പറഞ്ഞ് സ്വാന്തനം ലഭിക്കുവാന്‍ ശ്രമിക്കാറുണ്ട് . പെണ്‍ കുട്ടിയുടെ വീട്ടുകാരാകട്ടെ ഭര്‍ത്താവിന്റെ വീ‍ട്ടിലെ അഡ്മിനിസ്ട്രേഷനെ എങ്ങനെയൊക്കെ എതിര്‍ക്കാം എന്നുള്ള വഴികള്‍ പെണ്‍ കുട്ടിക്കു പറഞ്ഞുകൊടുക്കും . ഇതോടെ ആ ദാമ്പത്യ ബന്ധം അവസാനിക്കാനുള്ള അദ്യത്തെ കാല്‍‌വെപ്പ് ആയി. അതിനാല്‍ മാതാപിതാക്കളെ നിങ്ങളുടെ പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീ‍ട്ടില്‍ സുഖമായി കഴിയണമെന്നുണ്ടെങ്കില്‍
ഭര്‍ത്താവിന്റെ വീ‍ട്ടിലെ നിയമങ്ങളെ എതിര്‍ക്കാനല്ല മറിച്ച് അവയുമായി എങ്ങനെ ഒത്തൊരുമിച്ച് പോകാം .
കൂടുതാലായി കാര്യങ്ങള്‍ നമുക്ക കമന്റുകള്‍ വഴി പ്രതിക്ഷിക്കാം

ഹൈഹീല്‍ ചെരിപ്പുകള്‍ ഉപേക്ഷിക്കുക

പ്രിയപ്പെട്ട , ബഹുമാനപ്പെട്ട അമ്മമാരേ ,പെങ്ങമ്മാരേ,
എന്നോട് ക്ഷമിക്കേണമേ,
എന്തെന്നു വെച്ചാ‍ല്‍ , ഞാന്‍ ഈ പറയുവാന്‍ പോകുന്നത് നിങ്ങളുടെ നന്മക്കുവേണ്ടിയാണെന്നു മനസ്സിലാക്കുക.
അതുകൊണ്ട് നിങ്ങള്‍ എന്റെ വാക്കുകള്‍ സശ്രദ്ധം കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക.
അതാണ് ദൈവം ആഗ്രഹിക്കുന്നതും
അതിനാല്‍ നിങ്ങള്‍ അത് ചെയ്യുക
കാര്യം വെരി സിമ്പിള്‍
നിങ്ങള്‍ ചെരിപ്പ് വാങ്ങുമ്പോള്‍ ഹൈഹീല്‍ വാങ്ങാതിരിക്കുക.
അത് നിങ്ങളുടെ ആരോഗ്യത്തിനു ദോഷമാണെന്നറിയുക
അതു മാത്രമോ ?
അത് നിങ്ങളുടെ കുടുംബത്തിന്റെ ധനസ്ഥിതിയെ തകരാറാക്കുകയും ചെയ്യുമെന്നറിയുക
എങ്ങനെയാണ് ധനസ്ഥിതി തകരാറിലാക്കുന്നത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം
ഉയര്‍ന്ന വിലകൊടുത്ത് വാങ്ങുന്നതുമാത്രമല്ല, ഇത് ധരിക്കുക വഴി നിങ്ങളുടെ ശരീ‍രത്തിന് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുവാന്‍ വേണ്ടിവരുന്ന ആശുപത്രിച്ചെലവ് കൂടി പരിഗണിച്ചാല്‍ മതി.
ഹൈഹീല്‍ ചെരിപ്പ് നിങ്ങളെ മാത്രമല്ല നിങ്ങള്‍ ജന്മം കൊടുക്കുവാന്‍ പോകുന്ന കുട്ടിളേയും അത് ബാധിക്കുമെന്നറിയുക.
ഉയരക്കുടുതല്‍ തോന്നുവാന്‍ വേണ്ടിയാണ് ചിലര്‍ ഇത് ധരിക്കുന്നത് .
പക്ഷെ , ഒന്നോര്‍ക്കുക ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്നത് ഈ ഉയരമാണ്. അതിനെ ഒളിപ്പിച്ചുവെക്കുവാന്‍ ശ്രമിക്കുന്നത് പാപമല്ലേ സഹോദരിമാരേ.
പിന്നെ , മറ്റൊന്ന്
ഹൈഹീല്‍ ചെരിപ്പ് ധരിച്ചാല്‍ പുരുഷന്മാരേ ആകര്‍ഷിക്കുവാന്‍ സാധിക്കുമെത്രെ!
ഇത് ധരിച്ച് നടക്കുംപ്പോള്‍ ഉണ്ടാക്കുന്ന് അണ്‍ ബാലന്‍സിംഗ് അഥവാ ശരീരത്തിന്റെ ഗുരുത്വകേന്ദ്രമാറ്റം ഉളവാക്കുന്ന ശാരീരിക ചലനങ്ങള്‍ സ്ത്രീ ശരീരത്തിന്റെ നി‌മ്‌നോന്നതെങ്ങളെ വ്യക്തമായി പ്രത്യക്ഷമാക്കുന്ന രീതിയില്‍ പ്രകടിപ്പിക്കുമത്രെ.
സ്ത്രീ ശരീരത്തിന്റെ നിമ്‌നോന്നതങ്ങളാണ് ഭംഗിയെന്ന് കാളിദാസന്‍ കുമാരസംഭവത്തില്‍ പറഞ്ഞീട്ടുണ്ട്.
മാത്രമല്ല , സന്ധ്യയില്‍ സുതാര്യമായ കര്‍ട്ടണിലൂടെ കാണുന്ന സ്ത്രീ ശരീര നിമ്‌നോന്നതങ്ങള്‍ക്ക് അപാര ഭംഗിയാണെന്ന് കീറ്റ്‌സും പറഞ്ഞീട്ടുണ്ട്.
ഇതൊക്കെ ഹൈഹീല്‍ ചെരിപ്പിന്റെ ഗുണമേന്മയല്ല സ്ത്രീ ജനങ്ങളേ
അതിനാല്‍ ആ തെറ്റിദ്ധാരണ ഒഴിവാക്കൂ
ഗര്‍ഭാശയ രോഗങ്ങള്‍ക്ക് കാരണമാക്കുന്ന ഈ ഹൈഹീല്‍ പ്രേമം നമുക്ക് ഒഴിവാക്കികൂടെ
ഹൈ ഹീല്‍ ചെരിപ്പ് ധരിക്കുകയില്ലെന്ന് സ്ത്രീ സംഘടനകള്‍ക്ക് പ്രതിജ്ഞ എടുത്തുകൂടെ
ഹൈ ഹീല്‍ ചെര്‍പ്പുകള്‍ വില്‍ക്കുന്ന ചെരിപ്പുകടക്കുമുന്നില്‍ ധര്‍ണ്ണ നടത്തിക്കൂടെ
ഇതിനോട് എല്ലാവരും സഹകരിക്കുക
അതിനുവേണ്ടി നിങ്ങള്‍ ഈ സന്ദേശം ഇ-മെയില്‍ അയക്കുക

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

ജനകീയ ഐക്യവേദിയുടെ 12 ഇന പരിപാടി

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുക
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഴിമതിമുക്തമാക്കുക
3. ആനുകൂല്യവിതരണത്തിലെ പക്ഷപാതിത്വം അവസാനിപ്പിക്കുക
4. വാര്‍ഡ്/ഗ്രാമ സഭകളെ പുനരുജ്ജീവിപ്പിച്ച് ജനപങ്കാളിത്തം
യാഥാര്‍ത്ഥ്യമാക്കുക
5. സ്വയംഭരണ സ്ഥാപനങ്ങളുടെ കണക്കുകള്‍ യഥാസമയം പൂര്‍ത്തിയാക്കി ഓഡിറ്റിന് വിധേയമാക്കുക
6. വികസനപ്രക്രിയയില്‍ ജനതാല്പര്യത്തിന് മുന്‍‌ഗണന നല്‍കുക
7. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിരവികസനം സാധ്യമാക്കുക
8. സ്ത്രീശാക്തീകരണം പരാജയപ്പെടുത്തുന്ന രാഷ്ട്രീയ ഇടപെടല്‍
അവസാനിപ്പിക്കുക
9. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജെന്‍ഡര്‍ ബഡ്ജറ്റിങ് ഏര്‍പ്പെടുത്തുക
10. ദലിത്-ആദിവാസി പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുക
11. പഞ്ചായത്തുകളുടെ നഷ്ടപ്പെട്ട അധികാരങ്ങള്‍ പുന:സ്ഥാപിക്കുക
12. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ തിരിച്ചുവിളിക്കാന്‍ വ്യവസ്ഥ ചെയ്യുക

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

വെയിലില്‍ വാടാതെ, മഴയില്‍ കുതിരാതെ...

ഈയടുത്താണ്‌ അദ്ദേഹത്തെ വീണ്ടും കണ്ടത്‌. വിദേശത്ത്‌ ഇസ്‌ലാമിക പ്രബോധനത്തില്‍ സജീവ പങ്കാളിയായ അദ്ദേഹം അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്നതാണ്‌. ഒരു രാത്രി ഞങ്ങള്‍ ഒരുമിച്ചിരുന്നു. കുവൈത്തിന്റെ വിദൂര ദിക്കില്‍ നീണ്ടുപരന്ന മരുഭൂമിയുടെ വക്കില്‍ മനോഹരമായ ആ കൊച്ചുവീട്ടിലിരുന്ന്‌ ഞങ്ങള്‍ സംസാരം തുടങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചുറ്റുമുണ്ട്‌. ഭക്തി കൊണ്ട്‌ അലങ്കരിക്കപ്പെട്ട ആ വീട്‌ ആരെയും ആകര്‍ഷിക്കും. മുപ്പത്‌ വര്‍ഷത്തിലേറെയുള്ള കുവൈത്തിലെ ജീവിതം അദ്ദേഹം ഇതള്‍ നിവര്‍ത്തി; കനല്‍വഴികളിലൂടെയുള്ള ആ ജീവിതയാത്ര പലരെയും പലതും പഠിപ്പിക്കും. അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞു:

``എന്റെ ജീവിതത്തില്‍ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്‌. ഇപ്പോഴും കണ്ണു നനയുകയും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ബാക്കിയാവുകയും ചെയ്യുന്ന അനുഭവങ്ങളാണത്‌. വളരെ ചെറുപ്രായത്തില്‍ വിദേശത്ത്‌ എത്തിയവനാണ്‌ ഞാന്‍. ഭാര്യയെ ഇങ്ങോട്ടു കൊണ്ടുവന്ന്‌, അവള്‍ പൂര്‍ണ ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ്‌ ഇവിടെ ഇറാഖ്‌-കുവൈത്ത്‌ യുദ്ധം ആരംഭിച്ചത്‌. മരണം പ്രതീക്ഷിച്ചു കഴിഞ്ഞ എത്രയോ നിമിഷങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. തൊട്ടപ്പുറത്തുള്ള വീടുകളില്‍ വരെ ബോംബാക്രമണം നടന്നു. ഒരിക്കല്‍, രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഒരു ഇറാഖീ സൈനികന്‍ എന്റെ നേരെ തോക്കു ചൂണ്ടി. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്‌ രക്ഷപ്പെട്ടത്‌. പ്രസവശേഷം ആ കൈക്കുഞ്ഞുമായാണ്‌ ഞങ്ങള്‍ നാട്ടിലേക്കു പോകാനൊരുങ്ങിയത്‌. കൈയില്‍ പണമില്ല. വാഹനമില്ല. ചുറ്റും ഇറാഖീ സൈന്യം! ആര്‍ക്കും എങ്ങനെയും രക്ഷപ്പെടാനാകില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ചിലപ്പോഴൊക്കെ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുണ്ടായി. ചെറിയ കുഞ്ഞ്‌ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക്‌ വേഗം പോകാന്‍ വഴിയൊരുങ്ങി.

ബാഗ്‌ദാദ്‌ വരെ ബസ്സിലാണ്‌ യാത്ര. നാട്ടില്‍ പോകാന്‍ വഴിയില്ലാതെ പൊട്ടിക്കരയുന്ന എത്രയോ പേര്‍, അന്നു ഞങ്ങളെ യാത്രയയ്‌ക്കാന്‍ കുടെ വന്നു. ആരും കൊതിച്ചു പോകുന്ന രക്ഷപ്പെടലായിരുന്നു അത്‌. പക്ഷെ, എന്റെ മനസ്സില്‍ എന്തോ ഒരു പന്തികേട്‌. ഞാന്‍ ഭാര്യയോട്‌ പറഞ്ഞു: നമുക്ക്‌ ഇറങ്ങാം! മറുത്തൊരു വാക്കും അവള്‍ പറഞ്ഞില്ല. ഞങ്ങള്‍ ഇറങ്ങി. എല്ലാവരും ഞങ്ങളെ കുറ്റപ്പെടുത്തി. പക്ഷെ, പിന്നെയാണ്‌ അറിയുന്നത്‌, ആ ബസ്സില്‍ പോയവരെല്ലാം വെറും കൈയോടെ തിരികെ വന്നു! അല്ലാഹുവിലുള്ള പ്രതീക്ഷയും വിശ്വാസവും എനിക്ക്‌ വര്‍ധിച്ചു. അവനാണ്‌ സഹായിച്ചത്‌. പിന്നീടും നാട്ടിലേക്ക്‌ പോകാനൊരുങ്ങി. ആ യാത്രയുടെ കഥ വിവരിച്ചാല്‍ തീരുകയില്ല. കൈയില്‍ പണമില്ല, ഭക്ഷണമില്ല, മറ്റൊരു വസ്‌ത്രമില്ല -പക്ഷേ ഒന്നു മാത്രം ഉണ്ടായിരുന്നു; പടച്ചവനിലുള്ള പതറാത്ത പ്രതീക്ഷ! അവന്‍ ഞങ്ങളെ സഹായിച്ചു. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ നാട്ടില്‍ വിമാനമിറങ്ങി. അഭയാര്‍ഥികളായിരുന്നു ഞങ്ങള്‍. മുഷിഞ്ഞു നാറിയ വസ്‌ത്രങ്ങളായതുകൊണ്ട്‌, പകലില്‍ വീട്ടിലേക്കു പോയില്ല; രാത്രിയാകാന്‍ കാത്തിരുന്നു. ഇന്നുമോര്‍ക്കുമ്പോള്‍ അല്ലാഹുവിനോടുള്ള നന്ദിയും കടപ്പാടും എങ്ങനെ തീര്‍ക്കും!''

ഓര്‍മയുടെ തീനാളങ്ങള്‍ ചൂടേല്‌പിച്ചപ്പോള്‍ അവരുടെയെല്ലാം കണ്ണു നിറഞ്ഞു. കണ്ണു നിറഞ്ഞാലും ഈമാന്‍അവരുടെ നെഞ്ചിലുണ്ട്‌.

``പിന്നെയും ഇങ്ങോട്ടു പോന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ കൊണ്ട്‌ നല്ല അവസ്ഥയില്‍ ജീവിച്ചു. പക്ഷേ, അവന്റെ പരീക്ഷണങ്ങള്‍ എന്നെ വിട്ടുപോയില്ല. വാഹനം പല പ്രാവശ്യം അപകടത്തില്‍ പെട്ടു. മരണത്തെ മുഖാമുഖം കണ്ട നേരത്തും ഈമാനോടു കൂടി പിടിച്ചുനിന്നു. അല്ലാഹുവിനെപ്പറ്റി അറിഞ്ഞ കാര്യങ്ങള്‍ ഹൃദയത്തിന്‌ കരുത്തായിത്തീര്‍ന്നു. എനിക്കറിയാം, എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളായിരുന്നു. എന്റെ ഈമാന്‍ അളന്നുനോക്കുകയായിരുന്നു. പരീക്ഷണങ്ങളിലാണ്‌ ഈമാന്‍ നഷ്‌ടപ്പെട്ടുപോവുക. എന്റെ ഉപ്പയാണ്‌ എനിക്ക്‌ മാതൃക. അര്‍ഹതയില്ലാത്ത ഒന്നും അദ്ദേഹം അനുഭവിച്ചിട്ടില്ല. ഭൗതികമായി ഒന്നും ഞങ്ങള്‍ക്ക്‌ ബാക്കി വെച്ചില്ലെങ്കിലും ആത്മീയമായ ശക്തിയും ഉന്നത മൂല്യങ്ങളും ഞങ്ങളില്‍ നിറച്ചു. രോഗം കഠിനമായ സമയത്ത്‌, എന്തിനോ ആംഗ്യം കാണിച്ചു. എഴുന്നേറ്റിരിക്കാനായിരുന്നു. കലിമ ചൊല്ലി, നമസ്‌കരിക്കാന്‍ കൈ കെട്ടി. കമിഴ്‌ന്നു വീണു, മരിച്ചു! ഉപ്പ നല്‌കിയ ഉപദേശങ്ങള്‍ മുഴുവന്‍ ഖുര്‍ആനായിരുന്നു. എന്റെ മക്കളെയും ആ വഴിയിലൂടെയാണ്‌ ഞാന്‍ നടത്തുന്നത്‌...''

അനുഭവങ്ങളുടെ അനേകം കഥകള്‍ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു; സ്‌നേഹധന്യയായ ആ ഭാര്യ അദ്ദേഹത്തിന്റെ വലിയ കരുത്താണ്‌. എന്തിലും പരിഭവമില്ലാതെ, എത്രയും പിന്തുണയായി, എവിടെയും താങ്ങായി അവര്‍ കൂടെയുണ്ട്‌. ഈമാനിന്റെ ശക്തി അനുഭവിക്കുന്നവരാണ്‌ ഈ കുടുംബാംഗങ്ങള്‍. ഈമാന്‍ അറിയാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്‌!

ഭര്‍ത്താവും മക്കളുമെല്ലാം മരണപ്പെട്ട്‌, കഷ്‌ടപ്പാടിന്റെ കടലില്‍ ഒറ്റപ്പെട്ട ഒരു സ്‌ത്രീയെ പരിചയമുണ്ട്‌. ``ഖുര്‍ആന്‍ പഠിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തിരിക്കും'' എന്നാണവര്‍ പറഞ്ഞത്‌! ഭാര്യയും മകനും മകന്റെ ഭാര്യയും മകളും ഭര്‍ത്താവും മരണപ്പെട്ട്‌ സങ്കടക്കടലിലായ ഒരാളുണ്ട്‌. അദ്ദേഹം പറഞ്ഞതിങ്ങനെ: ``എനിക്ക്‌ അല്ലാഹു മാത്രമാണ്‌ ആശ്വാസം!''

തിരുനബി(സ) പറഞ്ഞിട്ടുണ്ട്‌: ``പരീക്ഷണങ്ങളില്‍ ക്ഷമയവലംബിക്കുന്നവനെ അല്ലാഹു കൂടുതല്‍ ക്ഷമാശീലം നല്‌കി അനുഗ്രഹിച്ചുകൊണ്ടിരിക്കും. ക്ഷമയെക്കാള്‍ വിപുലവും വിശിഷ്‌ടവുമായ ഒരുനുഗ്രഹവും ഒരാള്‍ക്കും നല്‌കിയിട്ടില്ല.'' (ഇമാം മാലിക്‌-മുവത്വ 2:997)

ഇനിയും പലതും അനുഭവിക്കാനുള്ളതാണ്‌ നമ്മുടെയൊക്കെ ജീവിതം. അന്ന്‌ പിടിച്ചുനില്‌ക്കാനുള്ള ഈമാന്‍ ഇന്ന്‌ ശേഖരിച്ചുകൊണ്ടിരിക്കണം. നല്ല കാലത്ത്‌ പണം നിക്ഷേപിച്ചവര്‍ക്കേ, പ്രയാസമുള്ളപ്പോള്‍ എ റ്റി എമ്മില്‍ നിന്ന്‌ പണം ലഭിക്കൂ; അല്ലേ?

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ശുചിത്വം ദിനചര്യയാകട്ടെ

എല്ലാവര്‍ക്കും ദിവസത്തതില്‍ ഏറിയ പങ്കും വീട് വൃത്തിയാക്കാന്‍ ചെലവഴിക്കാന്‍ കഴിയില്ല. എത്ര സമയം കൂടുതല്‍ നിങ്ങള്‍ ഇതിനായി ചെലവഴിക്കുന്നു എന്നതിലുപരി എത്ര കാര്യക്ഷമമായി വീട് വൃത്തിയാക്കുന്നു എന്നതാണ് പ്രധാനം. ചുരുക്കി  പറഞ്ഞാല്‍ അളവിലല്ല; ഗുണമേന്‍മയിലാണ കാര്യം എന്ന്.
വ്യക്തമാക്കാന്‍ ഗേഌബല്‍ ഹൈജീന്‍ കൗണ്‍സിലിന്റെ ഇന്ത്യന്‍ പ്രതിനിധി നരേന്ദ്ര സൈനിയുടെ വാക്കുകളിലേക്ക്.' ഏറ്റവുമധികം രോഗാണുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അടുക്കള, പച്ചക്കറി മുറിക്കാന്‍ ഉപയോഗിക്കുന്ന ബോര്‍ഡ്, ബാത്ത് ടബ്ബ്, ടോയ്‌ലറ്റ്, ടാപ്പുകളുടെ ഹാന്‍ഡിലുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കലെങ്കിലും അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. ഗുണമേന്‍മയുള്ള ഏതെങ്കിലും ആന്റി ബാക്ടീരിയല്‍ ലോഷന്‍ ഇതിനായി ഉപയോഗിക്കണം.'
ഭക്ഷണപാത്രങ്ങള്‍ കഴുകിയ ശേഷം വൃത്തിയുള്ള ടൗവ്വല്‍ ഉപയോഗിച്ച് തുടക്കുന്നത് വളരെ നല്ലതാണ്. കിടക്കവിരികളും മറ്റും ആഴ്ചയില്‍ ഒരിക്കല്‍ 60 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകി വെയിലത്തിട്ട് ഉണക്കണം.
വീടും പരിസരങ്ങളും ശുദ്ധിയാക്കുന്നതോടെ എലിപ്പനി, കൊതുകു പരത്തുന്ന രോഗങ്ങള്‍ തുടങ്ങി അനേകം രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്ന് നരേന്ദ്ര െസെനി പറയുന്നു.
http://www.madhyamam.com/news/

ബൗദ്ധിക വ്യായാമം വഴി സ്മൃതി നാശത്തെ ഒഴിവാക്കാം

ലോക അല്‍ഷൈമേഴ്‌സ് ദിനം്. ആത്മാവിന്റെ ഭാഗമായിക്കഴിഞ്ഞ ബന്ധങ്ങളും, ദൈനംദിന ചര്യങ്ങളും, മറന്ന് ശൈശവത്തിലേക്ക് തിരിച്ചു നടക്കുന്ന ഹതഭാഗ്യരെ ഓര്‍ക്കാനുള്ള ദിവസം. പരിചരണവും,സ്‌നേഹപൂര്‍വ്വമായ ഇടപെടലുകളും  കൊണ്ട് അവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തണമെന്ന് ഓര്‍മപ്പെടുത്തുന്ന ദിനം. മനുഷ്യനെ ഏറ്റവും ഇഷ്ടമുള്ള അവസ്ഥ 'നൊസ്റ്റാള്‍ജിക്' ആയി സ്വന്തം ലോകത്ത് വിഹരിക്കുന്നതാണെന്ന് ചിലരൊക്കെ പറയാറുണ്ട്. ഓര്‍മിക്കാന്‍ ഓര്‍മകള്‍ പോലും ഇല്ലാതാകുന്ന അല്ലെങ്കില്‍, തന്‍േറതെന്ന് പറയാന്‍ ഒന്നുമില്ലാതാകുന്ന ശൂന്യതാബോധമാണോ അല്‍ഷൈമേഴ്‌സ് എന്ന അവസ്ഥ?   എന്തായാലും, മനുഷ്യന് ഓര്‍മകള്‍ നഷ്ടപ്പെടുന്നത് താങ്ങാവുന്നതിലും അപ്പുറത്താണ്. അതുകൊണ്ടാണ് തങ്ങളുടെ പ്രിയസിനിമാ താരം സ്മൃതിനാശരോഗിയായി അഭിനയിക്കുമ്പോള്‍ തീയേറ്ററുകളില്‍ ആളുകള്‍ കണ്ണീര്‍ വാര്‍ത്തത്. ഇന്നും ആ കഥാപാത്രം മലയാളികളുടെ മനസ്സില്‍ ഒരു വിങ്ങലാണ്.
അല്‍ഷൈമേഴ്‌സ്   മേധാക്ഷയരോഗങ്ങളുടെ രാജാവാണ്. 2010 ലെ ലോക അള്‍ഷൈമേഴ്‌സ് ദിനാചരണത്തിന്റെ വിഷയം 'ഡിമന്‍ഷ്യ-ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായി' എന്നതാണ്. അല്‍ഷെമേഴ്‌സ് രോഗികള്‍ പെരുകി വന്ന സാഹചര്യത്തില്‍ അല്‍ഷൈമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണല്‍ എഡിന്‍ബര്‍ഗില്‍ 1994 ല്‍  ചേര്‍ന്ന യോഗത്തില്‍ നിന്നാണ് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 21 ന് അള്‍ഷൈമേഴ്‌സ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന അസുഖമായതു കൊണ്ടുതന്നെ രോഗം വന്നു കഴിഞ്ഞാല്‍ ശിശുക്കളെ  പരിചരിക്കുന്നതു പോലെ, സ്‌നേഹപൂര്‍വ്വം രോഗികളെ പരിചരിക്കാനും, ഓര്‍മകളിലേക്ക് മടക്കി കൊണ്ടു വരുന്ന കളികള്‍, വ്യായാമങ്ങള്‍ ഇവ ശീലിപ്പിക്കാനും ശ്രദ്ധിക്കണം.
സ്വയം നവീകരിക്കാന്‍ ശ്രദ്ധിക്കുക, ഓര്‍മശക്തിയും, ബുദ്ധിയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ബൗദ്ധിക വ്യായാമങ്ങള്‍ (ഉദാഹരണത്തിന് പദപ്രശ്‌നം പൂരിപ്പിക്കുക, ഒരു ദിവസം നടന്ന കാര്യങ്ങളെല്ലാം അതിന്റെ ക്രമത്തില്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുക) ചെയ്യുക എന്നത് മാത്രമാണ് സ്മൃതിനാശത്തെ ചെറുക്കാനുള്ള വഴികള്‍.
സുഖകരവും, ദു:ഖകരവുമായ ഓര്‍മകള്‍ എന്നും നമുക്ക് സ്വന്തമായിരിക്കട്ടെ. ഓര്‍മക്കും, മറവിക്കും ഇടയിലെ നേര്‍ത്ത ചരടുകള്‍ നമ്മുടെ കൈകളില്‍ സുരക്ഷിതമായിരിക്കട്ടെ.
http://www.madhyamam.com/news/1982/

മൈഗ്രേന് കാരണമായ ജീന്‍ കണ്ടെത്തി

മൈഗ്രേന് കാരണമായ ജീന്‍ ലണ്ടനിലെ ഒരു സംഘം ശാസ്ത്രഞ്ജര്‍ കണ്ടെത്തി. മൈഗ്രേന്‍ ചികിത്സാരംഗത്ത് കുതിച്ചു ചാട്ടത്തിന് കാരണമായേക്കാവുന്ന ഈ കണ്ടുപിടുത്തം നടത്തിയത് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. 'ട്രെക്‌സ്' എന്നറിയപ്പെടുന്ന ഈ ജീനാണ് തലച്ചോറിലെ ഞരമ്പുകളില്‍ മാരകമായ വേദനയുളവാക്കുന്നതും, അതികഠിനമായ തലവേദനക്കു കാരണമാക്കുന്നതും. മൈഗ്രേന്‍ രോഗികളിലും, ഇവരുടെ ബന്ധുക്കളിലും  നടത്തിയ ഡി.എന്‍.എ ടെസ്റ്റ് വഴിയാണ് ഈ ജീന്‍ കണ്ടെത്താന്‍ കഴിഞ്ഞത്. എന്തുകൊണ്ടാണ് ആളുകള്‍ക്ക് മൈഗ്രേന്‍ ഉണ്ടാകുന്നതെന്നതെന്നും, ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും തങ്ങള്‍ കണ്ടെത്തിയതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ: സമീല്‍ കേഡര്‍ പറയുന്നു. മുന്‍കാലങ്ങളിലെ പഠനങ്ങളില്‍ നിന്നും, ഡി.എന്‍.എയിലെ ഒരു ഭാഗം മൈഗ്രേന്‍ ഉണ്ടാക്കുന്നു എന്നല്ലാതെ   ഏതാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നും, മൈഗ്രേന്‍ രോഗികള്‍ക്ക് ഈ കണ്ടുപിടുത്തം വലിയ ആശ്വാസകരമാകുമെന്നും ഗവേഷകര്‍ പറയുന്നു.
മൈഗ്രേന്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഏറ്റവും വലിയ തകരാറായാണ് ലോകാരോഗ്യസംഘടന കണക്കാക്കുന്നത്.
 http://www.madhyamam.com/




2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ബാന്ഗ്ലൂരില്‍ ഒരു കടിഞ്ഞൂല്‍ ഇന്റര്‍വ്യൂ

ആദ്യമായിഒരു ഇന്റര്‍വ്യൂ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഹാരിസും ഗിരീഷും അതിലുപരി ഇന്റര്‍വ്യൂ ബാന്ഗ്ലൂരില്‍ ആണെന്നതാണ് ഇവരെ കൂടുതല്‍ സന്തോഷത്തിലാക്കിയത് .ബാന്‍ഗ്ലൂര്‍ ഇതു വരെ കണ്ടിട്ടില്ല അവിടെ ഒക്കെ ഒന്ന് കറങ്ങാം അല്ലാതെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് ഒരു ജോലി നേടണം എന്നത് ഇവരുടെ ലക്‌ഷ്യം ഒന്നും അല്ല ഗിരീഷിനു ജോലി കിട്ടിയാല്‍ കൊള്ളാം എന്നുണ്ട് ഹാരിസിനു തീരെ താല്പര്യമില്ല വീട്ടില്‍ തൊടിയില്‍ വീഴുന്ന റബ്ബര്‍ മരത്തിന്റെ ഇല വീഴുന്നത് വിറ്റാല്‍ കഞ്ഞി കുടിച്ചു പോവാം എന്നത് കൊണ്ടല്ല അവനു താല്പര്യമില്ലാത്തത് , പ്രായം തെളിയച്ചതുമുതല്‍ ഗള്‍ഫ്‌ ഗള്‍ഫ്‌ എന്ന ഒറ്റ ചിന്തയുമായി നടപ്പാണ് (ഇപ്പോള്‍ ബുദ്ധി വച്ചത് മുതല്‍ നാട് നാട് എന്നാണത്രെ അവന്‍ പറയുന്നത് ) ഇനി അവനു ചിന്തിചിട്ടില്ലെങ്കിലും അവനു ഗള്‍ഫ്‌ തന്നെ ശരണം കാരണം അവന്റെ കുടുംബത്തിലുള്ള എല്ലാ ആണുങ്ങളും കടല്‍ കടന്നു വിദേശത്ത്‌ പോവും എന്ന് പണ്ട് ഏതോ മുസ്ലിയാര്‍ പ്രവചിട്ടുണ്ട്ത്രേ അയാളുടെ കരിനാക്ക് പിഴച്ചില്ല ഹാരിസിന്റെ കുടുംബത്തിലെ എല്ലാ ആണുങ്ങളും മുറപോലെ (പാസ്പ്പോര്‍ട്ടും വിസയും കിട്ടുന്നതനുസരിച്ച് ) ഗള്‍ഫ്‌ നാടുകളില്‍ പോയികൊണ്ടിരുന്നു അടുത്ത ഊഴം ഹാരിസിന്റെതാണ് അതാണ്‌ അവനു ഇന്റര്‍വ്യൂ വില്‍ താല്പര്യമില്ലാത്തത് .എന്തായാലും ഹാരിസും ഗിരീഷും ബംഗ്ലൂരിലോട്ട് തിരിച്ചു പുലര്‍ച്ച നാല് മണിക്ക് തന്നെ ബാന്ഗ്ലൂരില്‍ എത്തി ഒരു എട്ടു മണിയോടെ ഇന്റര്‍വ്യൂ വിനു അറ്റന്ട് ചെയ്യേണ്ട സ്ഥലം കണ്ടുപിടിച്ചു പുറത്ത് വാച് മാനെ കണ്ട്‌ കാര്യം പറഞു ഞങ്ങള്‍ കേരളത്തില്‍ നിന്ന് വരുകയാണ് ഒരു ഇന്റര്‍വ്യൂ ഉണ്ട് കേരളത്തില്‍ നിന്നും വന്നതാണെന്ന് പറഞ്ഞപ്പോളത്തിന് മലയാളിയായ ആ വാച്ച്‌മാന്റെ സ്വഭാവം മാറി ഒരേ രാജ്യത്തിനു കളിക്കുന്ന ഫുട്ബാള്‍ കളിക്കാര്‍ വ്യത്യസ്തത ക്ലുബ്ബുകല്ക് കളിക്കുമ്പോള്‍ പരസ്പരം അഭിമുകീകരിക്കുന്നത് പോലെയായി പിന്നീട് അയാളുടെ പെരുമാറ്റം .അയാള്‍ സി.വി വാങ്ങി ഉള്ളിലോട്ട് പോയി  പുറത്ത് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു , മാഡം തിരക്കിലാനത്രെ കുറാച് കഴിഞു വിളിക്കാം എന്ന് പറഞ്ഞു.നേരം പന്ത്രണ്ടു മണിയായിട്ടും ആരും വിളിക്കുന്നില്ല , ജന്മനാ വിശപ്പിന്റെ അസുഖമുള്ള ഗിരീഷിന്റെയും ഹാരിസിന്റെയും ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു നേരം രണ്ട് മണി ആയപ്പോള്‍ ഗിരീഷും ഹാരിസും വാച്ച്മാനെ കണ്ടു കാര്യം പറഞ്ഞു വാച്ച്മാന്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് മാഡതിനെ കണ്ടു കാര്യം പറഞ്ഞ് കേരളത്തില്‍ നിന്നും രണ്ടു പേര്‍ ഇന്റര്‍വ്യൂവിനു വന്നിട്ടുണ്ട് രാവിലെ എട്ട് മണിക്ക് ഇരിക്കാന്‍ തുടങ്ങിയതാണ്‌ ഇത് കേട്ട മാഡം വാച്ച്മാനെ ഫയര്‍ ചെയ്യുന്നത് ഹാരിസും ഗിരീഷും സന്തോഷത്തോടെ കേട്ടു .മാഡം ഗിരീഷിനെയും ഹാരിസിനെയും അകത്തോട്ട് വിളിച്ചു ആദ്യം തന്നെ സോറി പറഞ്ഞു വാച്ചുമാനോട് പറഞ്ഞിരുന്നത്രെ കുറച്ചു കഴിഞ്ഞു അവരെ കടത്തിവിടാന്‍ വാച്ച്മാന്‍ അത് മറന്നതാണെന്ന് ! രണ്ടുപെരോടായി ചോദിച്ചു ഭക്ഷണം കഴിച്ചിട്ടില്ലല്ലോ ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു ഇല്ല , കുഴപ്പമില്ല (നാട്ടിലും പട്ടിണിയാണ് )പിന്നീട് കഴിക്കാം .മാഡം പറഞു ഇല്ല അതു പറ്റില്ല ഭക്ഷണത്തിന് ശേഷം മതി ഇന്റര്‍വ്യൂ , മാഡം വാച്ച്മാനെ വിളിച്ചു പറഞു ഇവരെ പുറത്ത് കൊണ്ട് പോയി ഭക്ഷണം വാങ്ങി കൊടുക്ക് വാച്ച്മാന്‍ ഗിരീഷിനെയും ഹാരിസിനെയും കൂട്ടി അടുത്തുള്ള ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങി കൊടുത്തു . ഭക്ഷണം കഴിച്ചു തീരുന്നത് വരെ രവീന്ദ്ര ജദേജ , വിരാത് കൊഹ്ല്ളി എന്നിവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ ഓവര്‍ കഴിയാന്‍ ബൌണ്ടറി ലൈനില്‍ കാത്തു നില്‍ക്കുന്ന യുവരാജ് സിങ്ങിനെ പോലെ വാച്ച്മാന്‍ ഗിരീഷിനെയും ഹാരിസിനെയും കാത്തു നിന്നു.വയറു നിറച്ചു കഴിച്ചതിന്റെ ബില്‍ വാച്ച്‌മാന്‍ കൊടുത്തു എന്നു ഉറപ്പവരുതിയത്തിനു ശേഷം ഹാരിസും ഗിരീഷും ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി വീണ്ടും മാഡത്തിന്റെ അടുത്തേക്ക് . ആദ്യം ഗിരീഷിനെ ഇന്റര്‍വ്യൂവിനു വിളിച്ചു മാഡം സി. വി ഒക്കെ ഒന്ന് നോക്കിയ ശേഷം സി.വി.യിലെ പാസ്പോര്‍ട്ട്‌ നമ്പര്‍ നോക്കി പറഞ്ഞു ഗള്‍ഫില്‍ ആരെങ്കിലും ഉണ്ടോ!! ഗിരീഷ്‌ പറഞ്ഞു ജേഷ്ടന്‍ ഉണ്ടെന്നു അപ്പൊ താനും പോവണ്ടാവും അല്ലെ! ഇല്ല എനിക്ക് താല്പര്യമില്ല എന്നൊക്കെ ഗിരീഷ്‌ പറഞ്ഞു നോകിയെങ്കിലും മാഡം കൂട്ടാക്കിയില്ല ഗിരീഷിനോട് എന്തൊക്കെ തന്റെ ഡിമാണ്ട്സ് എന്നു ചോദിച്ചു ഗിരീഷ്‌ തനന്റെ ഡിമാണ്ട്സുകള്‍ പറഞ്ഞു , ഓക്കേ പിന്നീട് അറിയ്ക്കാം എന്നു പറഞു ഗിരീഷിനെ മടക്കി , അടുത്തത് ഹാരിസിന്റെ ഊഴമാണ് ഹാരിസിനോടും മാഡം ഡിമാണ്ട്സുകള്‍ ചോദിച്ചു ഹാരിസ് പറഞ്ഞു മുന്നെ ഒരാള്‍ വന്നില്ലേ അവന്‍ എന്താ പറഞ്ഞത്ച്ചാ അത് തന്നെ ! പിന്നീട് അറിയിക്കാം എന്നു പറഞ്ഞു ഹാരിസിനെയും മടക്കി . പരീക്ഷയില്‍ ഒരു ചോദ്യത്തിനും ഉത്തരം ശരിയായി എഴിതാത്ത കുട്ടികളും റിസള്‍ട്ട്‌ വരുമ്പോള്‍ നേരിയ ഒരു പ്രതീക്ഷ വെച്ച്പുലര്‍ത്തുന്നത് പോലെ ഹാരിസും ഗിരീഷും മാഡത്തിന്റെ വിളിയും കാത്ത് വീണ്ടും നാടിലോട്ട്

ക്രിക്കറ്റ്‌ പിച്ചിലെ അബദ്ധങ്ങള് ‍!!!!!!!

ക്രിക്കറ്റ്‌   കളി  തലയ്ക്കു പിടിച്ചിരുന്ന കാലം ഒഴിവു സമയം കിട്ടിയാല്‍  പാടത്തും പറമ്പിലും കുറ്റിയും ബാറ്റുമായി അലഞ്ഞു തിരിയുകയായിരുന്നു എന്റെയും കൂടുകാരുടെയും പ്രധാന വിനോദം മുതിര്‍ന്നവര്‍ ഈ വിനോദത്തെ  'തേരോടി' നടക്കല്‍ എന്ന്  സ്നേഹപൂര്‍വ്വം വിളിച്ചു . സത്വ ബോധം തലയ്ക്കു പിടിക്കാത്തതിനാല്‍ ആരോപണങ്ങള്‍  പാടെ തള്ളി കളഞ്ഞ്   ഞങ്ങള്‍ കളിച്ചു നടന്നു . ലോര്‍ഡ്സ്  ക്രിക്കറ്റ്‌  ഗ്രൌണ്ട് പോലും നാണിച്ചു തല താഴ്ത്തി പോവുമായിരുന്നു  ഞങ്ങളുടെ പ്രധാന കളിസ്ഥലമായ (ഹോം ഗ്രൌണ്ട് ) സുഹൈലിന്റെ വീട്ടിലെ പറംബ്  .   രണ്ട്  ഏക്കറോളം വരുന്ന തെങ്ങിന്‍ തോപ്പിന്റെ നടുവിലെ വിശാലമായ പിച്  , വിദേശ പിച്ചുകളില്‍ കിട്ടുന്നതിനേക്കാള്‍  ട്ടെര്നും , ബൌന്സും  കിട്ടുന്ന പിച്ചായിരുന്നു അത്   ഓഫ്‌ സൈഡ്  ബൌണ്ടറി ലൈന്‍ ആയി പച്ച വിരിച്ചു കിടക്കുന്ന ശീമകൊന്ന , ( സിക്സ്  അടിച്ചാല്‍ ഔട്ടാണ്  പൊക്കി അടിക്കാന്‍ പാടില്ല ) ലെഗ് സൈഡ്  അതിര്‍ത്തിയായി വര്‍ഷങ്ങള്‍ പഴക്കമുള്ള  തലയെടുപ്പോടെ നില്‍ക്കുന്ന നെല്ലിക്കമരം (ലെഗ് സൈഡ്  ഫീല്ടിംഗ്  കിട്ടാന്‍ അടിയായിരുന്നു ) ബാക്ക് സൈഡില്‍   അതിര്‍ത്തിയായി  മനോഹരമായ ഒരു കല്ലുവെട്ടു കുഴിയും അതിന്റെ അപ്പുറം തണല്‍ വിരിച്ചു നില്‍ക്കുന്ന മാവിന്‍ തോപ്പും  വിക്കെറ്റ് കീപ്പര്‍ പന്ത് പെറുക്കാന്‍ പോയാല്‍ ഏറെ സമയം എടുത്തായിരുന്നു  തിരിച്ചു വന്നിരുന്നത്  . പന്ത് പെറുക്കാന്‍ പോയ വിക്കറ്റ് കീപ്പറെ വഴി തെറ്റിക്കാന്‍ നിലത്ത്  വീണു കിടക്കുന്ന നീലന്‍ മാങ്ങയും, സ്ട്രൈറ്റില്‍ കുളമെന്നു തോനിക്കുന്ന ഞങ്ങള്‍ക്ക്  ഏറെ മധുര വെള്ളം തന്നു ദാഹമാകറ്റിയ കിണറും യേത്   കോമ്മണ്‍ വെല്‍ത്ത്  കമ്മിറ്റിയെ പോലും നാണിപിക്കുമായിരുന്നു . യേത്  ന്യൂസ്ലാണ്ടും ഈ ഗ്രൌണ്ട് കണ്ടാല്‍ മോഹിച്ചു പോവും അത്രക്ക്  മനോഹരമായിരുന്നു  അവിടം . രാവിലെ വീട് വിട്ടിറങ്ങിയാല്‍ പിന്നെ വൈകുന്നേരം വരെ സുഹൈലിന്റെ വീട്ടിലായിരുന്നു. ഉച്ച ഭക്ഷണവും നാലുമനിചായയും ഒക്കെ അവിടുന്ന് തന്നെ. എല്ലാവര്ക്കും അവിടുന്നായിരിന്നില്ല  ഭക്ഷണം  എന്നെപോലെ ചുരുക്കം ചില  ഓള്‍ രൌണ്ടെര്സിനു (കുടുംബക്കരായിരുന്നു ) മാത്രം, സ്നേഹ നിധിയായ സുഹൈലിന്റെ ഉമ്മ സ്വന്തം മകനെ പോലെ  ഞങ്ങളെയും കണ്ടു  നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കി തന്നു പ്രോത്സാഹിപിച്ചു . വൈകുന്നേരം അഞ്ചു മണി കഴിഞാല്‍ ബൌലെര്സിനെ കണക്കറ്റു തുണച്ചിരുന്ന പിച്ചായിരുന്നു അത്  കാരണം  ഗ്രൌണ്ടിന്റെ  സമീപത്തായിരുന്നു  പുത്തനാലിക്കല്‍ ഭഗവതി ക്ഷേത്രം അവിടെ ഒരു അഞ്ചു മണിയോടെ വെടി പൊട്ടിക്കല്‍ തുടങ്ങും  ഓരോ വെടിക്കും ഓരോ വിക്കറ്റ്  ഉറപ്പായിരുന്നു  അതാണ്‌  ബൌലെര്സിനെ തുണക്കാന്‍ കാരണം . ഒരു ദിവസം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ പറമ്പിന്റെ അപ്പുറത്തെ വീട്ടിലെ ചേച്ചി  വന്നു ആര്കെങ്കിലും തെങ്ങ് കയറാന്‍ അറിയുമോ എന്ന് ചോദിച്ചു  ഞങ്ങളെല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു  വേണുവിനറിയാം  (കൂട്ടത്തിലെ മരം കയറി ) . ഗ്രൂണ്ടിലുല്ള്ള തെങ്ങിന്റെ മുകളില്‍ പതിവായി പോവുന്ന പന്ത് സ്ഥിരമായി എടുക്കുന്നത് വേണുവാണ്  അതിനു പ്രതിഫലമായി വേണുവിനു ഒപെനിംഗ്  ബാറ്റിംഗ് കൊടുക്കണം , ബാറ്റിംഗ് കഴിഞ്ഞാല്‍ വേണു വീട്ടില്‍ പോവും എന്നുണ്ടെങ്കിലും തെങ്ങിന്റെ മുകളില്‍ പോവുന്ന പന്ത് എടുക്കാന്‍ വേറെ ആളെ കിട്ടാത്തതിനാല്‍ വേണുവിനെ ഞങ്ങള്‍ സഹിച്ചു പോന്നു , വേണു ചേച്ചിയുടെ വീട്ടില്‍ പോയി ഞങ്ങള്‍ കളി തുടര്‍ന്നു കുറച് കഴിഞ്ഞപ്പോള്‍  ഓടി വരണേ എന്ന് അലമുറയിട്ടു കൊണ്ട്  ചേച്ചി വരുന്നു ,ഞങ്ങള്‍ ചേച്ചിയുടെ വീടിലോട്ട്  ഓടി തെങ്ങിന്റെ മുകളില്‍ വേണു വിറചിരിക്കുകയാണ് .  വേണു പതിവായി കയറുന്ന തെങ്ങിനെക്കാലും രണ്ടിരട്ടി ഉയരം ഉണ്ട്   ഗ്രൌണ്ട്  മാറിക്കളിച്ചതിന്റെ  പരിഭ്രാമാമാനെന്നു ഞങ്ങള്‍ക്ക് മനസ്സിലായി , കഷ്ടിച്ച്  ഒരു തേങ്ങ ഇട്ടുവെന്നു ചേച്ചി ഞങ്ങളോട് പറഞ്ഞു  വെയ്യെങ്കില്‍ ഇനി ഇറങ്ങിക്കോലാന്‍ പറഞ്ഞതായിരുന്നു ആ കുട്ടി കേട്ടില്ല . വേണു തെങ്ങിന്റെ മുകളില്‍ കിടന്നു വിറക്കുകയാണ് ചേച്ചി കരച്ചില്‍ തുടങ്ങിയിരിക്കുന്നു ഞങ്ങളും അല്പനേരതെക്ക്  ( ഈവിള്‍ ഡെഡ്  പ്രേതഫിലം കണ്ടിട്ട് ചിരിച് ഇരുന്നിരുന്ന  ഞങ്ങള്‍ പോലും) പേടിച്ചു പോയി  ,,  വേണൂ നീ പതുക്കെ ഇറങ്ങാന്‍ പറ്റുമോന്നു നോക്ക്  ഞങ്ങള്‍ താഴെ നിന്നും വിളിച്ചു പറഞ്ഞു ഞങ്ങള്‍ അടിയിലുണ്ട് നീ ധൈര്യമായി   ഇറങ്ങിക്കോ എന്ന് വിളിച്ചു കൂവി അത് കേട്ട വേണു പതുക്കെ ഇറങ്ങാന്‍ തുടങ്ങി ഞങ്ങള്‍ക്ക്  നെഞ്ചിടിപ്പ് കൂടി തെങ്ങിന്റെ ഒരു പകുതി എത്തിയപ്പോള്‍ വേണുവിന്റെ ബാലന്‍സ് പോയി പിന്നെ സുര്ര്ര്ര്ര്ര്‍   എന്ന ഒരു വരവായിരുന്നു അടിയിലോട്ട്  ഠീം അതാ കിടക്കുന്നു വേണു തെങ്ങിന്റെ ചുവട്ടില്‍. ഞങ്ങളെ എല്ലാവരെയും അത്ഭുത പെടുത്തികൊണ്ട് വേണു ഒന്നും പാറ്റാത്ത ഭാവത്തില്‍ എണീച്ചു നിന്നു  എന്നിട്ട് പറഞ്ഞു കരാട്ടെ പഠിച്ചത്  കൊണ്ട് ഒന്നും പറ്റിയില്ല , ഞങ്ങള്‍ വേണുവിനെ നോകി ഷര്‍ട്ട് കീറിയിരിക്കുന്നു  മേലാകെ രക്തം ഒലിക്കുന്നു , ചേച്ചി പറഞ്ഞു ഈ കുട്ടിയെ നിങള്‍ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ നോക്ക്  . ഞങ്ങള്‍ വേണുവിനെയും കൂട്ടി ഹോസ്പിറ്റലില്‍ പോയി, ഡോക്ടര്‍ പറഞ്ഞു കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല വലത്തേ കയ്യിനു ഒടിവുണ്ട് , പിന്നെ കാലിനു  നാല്  സ്റിച്ചു ഇടണം പിന്നെ ഒക്കെ ചെറിയ മുറിവുകളാണ് .  അങ്ങിനെ ആദ്യമായി  തെങ്ങ് ചതിച്ചു  അതും ഓപെനിംഗ് ബാറ്സ്മാന്‍ വേണുവിനെ . പിന്നീടൊരിക്കലും
വേണുവിനു  ആദ്യം ബാറ്റിംഗ് ചെയ്യാന്‍ പറ്റിയിട്ടില്ല കാരണം വേണു പിന്നീട് തെങ്ങില്‍ കയറിയിട്ടില്ല എന്നത്  തന്നെ . 

ഉടുപ്പിനെതിരെ ഉടുക്കാത്ത ഭ്രാന്ത്

പി.കെ. നിയാസ്


നഗ്നമോഡലായ കാര്‍ലാബ്രൂണിയെ വേള്‍ക്കാന്‍ ഭാര്യ സിസിലിയ സിഗാനറെ എലീസി കൊട്ടാരത്തില്‍നിന്ന് പുറത്താക്കിയയാളാണ് ഫ്രഞ്ച്പ്രസിഡന്റ് സാര്‍കോസി. ബ്രൂണിയുടെ നൂല്‍ബന്ധമില്ലാത്ത ചിത്രത്തിന് ക്രിസ്റ്റീസ് ഇന്റര്‍നാഷനലിന്റെ ന്യൂയോര്‍ക്കിലെ ലേലത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരുപതിരട്ടി വില (91,000 ഡോളര്‍) ലഭിച്ചെന്നാണ് വാര്‍ത്ത. പ്രിയതമക്ക് കുപ്പായമിടാതെ നടക്കാന്‍ സ്വാതന്ത്യ്രമുള്ളതുപോലെ ദേഹം പൊതിഞ്ഞ് നടക്കാന്‍ തന്റെ നാട്ടിലെ മുസ്ലിം സ്ത്രീകള്‍ക്ക് അവകാശമില്ലെന്നാണ് വലിയ സ്വാതന്ത്യ്രവാദിയായ സാര്‍കോസിയുടെ നിലപാട്. ശരീരം മുഴുവന്‍ മറയ്ക്കുന്ന സ്ത്രീകളെ പൊലീസ്സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുവന്ന് നിര്‍ബന്ധപൂര്‍വം മുഖാവരണം അഴിച്ചുമാറ്റുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നിയമം കൊണ്ടുവരാന്‍ സാര്‍കോസിഭരണകൂടം തയാറെടുക്കുകയാണ്. ബെല്‍ജിയംപാര്‍ലമെന്റ് ഇതുപോലുള്ള നിയമം പാസാക്കിക്കഴിഞ്ഞു. ഉപരിസഭയുടെ അനുമതി കൂടിയേ ആവശ്യമുള്ളൂ.

ഫ്രാന്‍സില്‍ മുസ്ലിം ജനസംഖ്യ 60 ലക്ഷത്തോളമാണ്. ഇവരില്‍ മുഖം മറയ്ക്കുന്ന ബുര്‍ഖ ധരിക്കുന്നവര്‍ രണ്ടായിരത്തില്‍ താഴെയാണെന്ന് ഗവണ്‍മെന്റ് ഏജന്‍സികളുടെ സര്‍വേ. ബുര്‍ഖാധാരിണികള്‍ വെറും 0.0003 ശതമാനം! ബെല്‍ജിയത്തിലെ ഒരു കോടി ജനങ്ങളില്‍ മൂന്നു ശതമാനമാണ് മുസ്ലിംകള്‍. ഇവരില്‍ ബുര്‍ഖ ധരിക്കുന്നത് മുപ്പതില്‍ താഴെയും. രണ്ടു രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ കൈകാര്യം ചെയ്യുന്ന ആഗോളപ്രശ്നമാണിത്! സ്ത്രീത്വത്തെ കളങ്കമേല്‍പിക്കുംവിധം അവരുടെ മുഖാവരണം പിച്ചിച്ചീന്താന്‍ നിയമപാലകര്‍ക്ക് അധികാരം നല്‍കുന്ന ധിക്കാരത്തിനെതിരെ ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടെ ആരും ശബ്ദിച്ചതായി കാണുന്നില്ല. സിഖുകാരുടെ തലപ്പാവും ക്രിസ്ത്യാനികളുടെ ഹാബിറ്റും യാഥാസ്ഥിതിക ജൂതന്മാരുടെ താലിതും മാറ്റാന്‍ പൊലീസ് തുനിഞ്ഞാല്‍ വിവരമറിയാമെന്ന് പ്രമുഖ മിഡിലീസ്റ്റ് വിദഗ്ധയും വനിതാ കോളമിസ്റ്റുമായ ലിന്‍ഡ എസ് ഹേര്‍ഡ് എഴുതിയത് എത്ര സത്യം.

മാന്യമല്ലാത്ത വസ്ത്രം ധരിച്ചെന്ന കുറ്റം ചുമത്തി പത്രപ്രവര്‍ത്തക ലുബ്ന ഹുസൈനെ പീനല്‍കോഡിലെ 152ാം വകുപ്പുപ്രകാരം സുഡാനികോടതി ശിക്ഷിച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. മത യാഥാസ്ഥിതികത്വത്തിന്റെയും തീവ്രതയുടെയും നാടായി സുഡാന്‍ മുദ്രകുത്തപ്പെട്ടു. എന്നാല്‍, ശരീരം മറയുന്ന വസ്ത്രം ധരിച്ച് കാറോടിച്ചതിന് പിഴ ശിക്ഷ ലഭിച്ച ഫ്രഞ്ച് വനിതയെക്കുറിച്ചോ നിഖാബ് ധരിച്ച് തെരുവിലൂടെ നടന്നതിന് 500 യൂറോ പിഴശിക്ഷക്ക് വിധേയയായ ഇറ്റാലിയന്‍ യുവതിയെക്കുറിച്ചോ വാചാലമാകാന്‍ മാധ്യമങ്ങള്‍ തയാറായില്ല. നന്നെച്ചുരുങ്ങിയത് വസ്ത്രധാരണസ്വാതന്ത്യ്രത്തെ ഹനിക്കുന്ന സുഡാനിലെ മതമൌലിക സംവിധാനത്തെപ്പോലെയാണ്് ഫ്രഞ്ച്, ഇറ്റാലിയന്‍ ഭരണകൂടങ്ങള്‍ എന്നു പറയാനെങ്കിലുമുള്ള മര്യാദ കാണിക്കേണ്ടേ?

ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ പടിഞ്ഞാറിന്റെ സാംസ്കാരികപാരമ്പര്യത്തിനു നിരക്കുന്നതല്ലെന്നാണ് വാദമെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും ഇതൊന്നുമല്ല, മറിച്ച് അസഹിഷ്ണുതയാണ് യൂറോപ്പിന്റെ പുതിയ നീക്കത്തിനു പ്രേരകമെന്ന് കാണാന്‍ പ്രയാസമില്ല. ബെല്‍ജിയത്തില്‍ നിരോധനത്തിന് നേതൃത്വം നല്‍കിയത് മധ്യ^വലതുപക്ഷ റിഫോം മൂവ്മെന്റ് പാര്‍ട്ടിയാണ്. ദേശീയമൂല്യങ്ങള്‍ക്കെതിരായ ഇസ്ലാമിസ്റ്റുകളുടെ നീക്കങ്ങളെ പൊറുപ്പിക്കില്ലെന്ന സന്ദേശമാണ് നിരോധമെന്നാണ് പാര്‍ട്ടിനേതൃത്വത്തിന്റെ പ്രതികരണം. യൂറോപ്പില്‍ ശക്തി പ്രാപിക്കുന്ന വലതുപക്ഷ വംശീയത ചില ഭരണകൂടങ്ങളെയും ബാധിച്ചുകഴിഞ്ഞു. ഖുര്‍ആന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട നെതര്‍ലന്‍ഡ്സിലെ തീവ്രവലതുപക്ഷ ഫ്രീഡംപാര്‍ട്ടി നേതാവ് ഗീര്‍ത് വില്‍ഡേഴ്സിനെപ്പോലെയോ ബെല്‍ജിയത്തിലെ ഫെലിപ് ഡെവിന്ററെപ്പോലെയോ ഉള്ളവര്‍ക്കൊപ്പമാണിപ്പോള്‍ സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം പേറി നടക്കുന്ന സാര്‍കോസിയെപ്പോലുള്ളവരും ചേര്‍ന്നിരിക്കുന്നത്. 2004ല്‍ വിദ്യാലയങ്ങളില്‍ തലമക്കന ധരിക്കുന്നത് വിലക്കി ഫ്രഞ്ച് ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ച ശേഷമുള്ള സംഭവങ്ങള്‍ പരിശോധിക്കുക. ഇസ്ലാമിനെ അപഹസിക്കുന്ന 'സബ്മിഷന്‍' എന്ന ഡോക്യുമെന്ററിയുമായി ഡച്ച് സംവിധായകന്‍ തിയോ വാന്‍ഗോഗ് രംഗത്തുവന്നതും ഇതേവര്‍ഷമാണ്. സോമാലിയക്കാരിയും ഡച്ച് പാര്‍ലമെന്റ് അംഗവുമായിരുന്ന ആയാന്‍ ഹിര്‍സി അലിയാണ് ഇതിന്റെ സ്ക്രിപ്റ്റ് തയാറാക്കിയത്. ഗവണ്‍മെന്റിന്റെ മൌനാനുവാദത്തോടെ ഇത് രാജ്യവ്യാപകമായി പ്രദര്‍ശിപ്പിക്കപ്പെട്ടു. 2005ല്‍ മുഹമ്മദ്നബിയെ പരിഹസിക്കുന്ന 12 കാര്‍ട്ടൂണുകള്‍ ഡന്‍മാര്‍ക്കിലെ 'ജിലാന്‍ഡ് പോസ്റ്റന്‍' പ്രസിദ്ധീകരിച്ചപ്പോള്‍ അഭിപ്രായസ്വാതന്ത്യ്രത്തിന്റെ പേരുപറഞ്ഞ് സര്‍ക്കാര്‍ അതിനെ ന്യായീകരിച്ചു. 2006ല്‍ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ജാക്ക് സ്ട്രോ ബുര്‍ഖക്കെതിരായ പ്രസ്താവനയിലൂടെ വിവാദമുണ്ടാക്കി (നാലു വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ തന്റെ പ്രസ്താവനയില്‍ സ്ട്രോ ഖേദം പ്രകടിപ്പിച്ചു). സ്വിറ്റ്സര്‍ലന്‍ഡും ഈ പാതയില്‍ സഞ്ചരിക്കുന്നത് കഴിഞ്ഞവര്‍ഷം ഒടുവില്‍ കണ്ടു. മുസ്ലിംപള്ളികളില്‍ മിനാരം നിര്‍മിക്കുന്നത് വിലക്കുന്ന നിയമം പാസാക്കി. ദേശീയതലത്തില്‍ സര്‍ക്കാര്‍ നടത്തിയ ഹിതപരിശോധനയില്‍ 57 ശതമാനം പേര്‍ നിരോധത്തെ അനുകൂലിച്ചു.

ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഭൂരിഭാഗവും ബുര്‍ഖ നിരോധത്തിന് അനുകൂലമാണെന്നാണ് 'ഫിനാന്‍ഷ്യല്‍ ടൈംസ്' നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്. നിയമം ഇപ്പോഴാണ് പാസാക്കിയതെങ്കിലും തലസ്ഥാനമായ ബ്രസല്‍സ് ഉള്‍പ്പെടെ ബെല്‍ജിയത്തിലെ രണ്ട് ഡസന്‍ ജില്ലകളില്‍ ബുര്‍ഖനിരോധം നിലവിലുണ്ട്. ബുര്‍ഖക്ക് സമാനമായ വസ്ത്രം ധരിച്ചതിന് കഴിഞ്ഞ വര്‍ഷം 29 പേര്‍ക്ക് ബ്രസല്‍സില്‍ പിഴയിട്ടിരുന്നു. ബെല്‍ജിയത്തിനും ഫ്രാന്‍സിനും പിന്നാലെ നെതര്‍ലന്‍ഡ്സും ഇറ്റലിയും ബുര്‍ഖനിരോധത്തിന് നീക്കം നടത്തുന്നുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെയും ഓസ്ട്രിയയിലെയും പാര്‍ലമെന്റ് അംഗങ്ങളും നിരോധം സംബന്ധിച്ച ചര്‍ച്ചകളിലാണ്. വംശീയ ആക്രമണങ്ങള്‍ ശക്തിപ്രാപിച്ച ഓസ്ട്രേലിയയിലും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ലിബറല്‍ സെനറ്റര്‍ കോറി ബെര്‍ണാര്‍ഡിയുടെ ആവശ്യം പ്രതിപക്ഷനേതാവ് ടോണി ആബട്ട് തള്ളുകയായിരുന്നു.

സ്ത്രീ എന്തു ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു വിടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍വസ്ത്രങ്ങളുമായി സ്വിമ്മിങ്പൂളുകളില്‍ കുളിക്കാന്‍ മുസ്ലിംസ്ത്രീകള്‍ക്ക് അവസരമൊരുക്കിക്കൊടുത്തത് ഓസ്ട്രേലിയയായിരുന്നു. പൊതുസ്ഥലങ്ങളില്‍ ഇസ്ലാമിന്റെ സാന്നിധ്യം അലോസരപ്പെടുത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഒന്നാംസ്ഥാനത്താണ് ഫ്രാന്‍സെന്ന് ബ്രസല്‍സിലെ യൂറോപ്യന്‍ പോളിസി സെന്ററിലെ നിരീക്ഷക ശാദ ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ വലതുപക്ഷ തീവ്രവംശീയത വ്യാപകമായ രാജ്യങ്ങളില്‍ പ്രഥമസ്ഥാനവുമുണ്ട്. 2004ല്‍ വിദ്യാലയങ്ങളില്‍ സ്കാര്‍ഫ് നിരോധിച്ച് നിയമം പാസാക്കുമ്പോഴും 2009 ല്‍ നീന്തല്‍കുളങ്ങളില്‍ ബുര്‍ഖാധാരിണികളെ വിലക്കി നിയമം പ്രഖ്യാപിച്ചപ്പോഴും ഇത് പ്രകടമായി. കടുത്ത ഉഷ്ണത്തില്‍ കറുപ്പ് നിറമുള്ള പര്‍ദ ധരിച്ച് അങ്ങാടികളില്‍ സഞ്ചരിക്കുന്ന മുസ്ലിംസ്ത്രീകളെച്ചൊല്ലി പലരും എഴുതിയിട്ടുണ്ട്. കത്തുന്ന സൂര്യനുതാഴെ ചൂട് പെട്ടെന്ന് ആഗിരണം ചെയ്യുന്ന കറുത്ത വസ്ത്രം ധരിക്കുന്നതിലെ യുക്തിയാണ് ചോദ്യംചെയ്യപ്പെടാറ്. എന്നാല്‍, ഹിജാബ് ധരിക്കുന്നതുമൂലം സൂര്യപ്രകാശം ഏല്‍ക്കില്ലെന്നും അതിനാല്‍ ശരീരത്തിന് കാല്‍സ്യത്തിന്റെ കുറവുണ്ടാകുമെന്നും വേറൊരു കൂട്ടര്‍.

മുഖം മറയ്ക്കുന്നവര്‍ ക്രിമിനലിസം വളര്‍ത്തുമെന്നും സാംസ്കാരിക ഭീഷണിയാണെന്നുമുള്ള വാദങ്ങളുയര്‍ത്തുന്നത് പരിഹാസ്യമാണെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' മുഖപ്രസംഗത്തില്‍ (മേയ് 1) ഓര്‍മിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വാചകമടിക്കുന്നവരാണ് സ്വയം പിന്തിരിപ്പന്മാരായിരിക്കുന്നത്. അഭിപ്രായസ്വാതന്ത്യ്രം, മതസ്വാതന്ത്യ്രം തുടങ്ങിയ മൌലികാവകാശങ്ങളാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. മുസ്ലിംകള്‍ക്കും മതഭക്തരായ മറ്റുള്ളവര്‍ക്കും യൂറോപ്പില്‍ ജീവിക്കണം. ആചാരം, ആരാധനകള്‍, വസ്ത്രധാരണം എന്നിവയ്ക്ക് നിരോധമേര്‍പ്പെടുത്തുമ്പോള്‍ അവര്‍ യൂറോപ്പുമായി അടുക്കുകയല്ല, അകലുകയാണ്..." 'വാഷിങ്ടണ്‍ പോസ്റ്റ്' മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യാവകാശ വിഷയങ്ങളില്‍, വിശിഷ്യാ, അഭിപ്രായസ്വാതന്ത്യ്രത്തിന്റെയും മത സ്വാതന്ത്യ്രത്തിന്റെയും കാര്യങ്ങളില്‍ യൂറോപ്പിന്റെ പുരോഗമനചിന്തകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങളത്രയും. 1966ല്‍ യു.എന്‍ പാസാക്കിയ 'ഇന്റര്‍നാഷനല്‍ കവണന്റ് ഓണ്‍ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സിന്റെ 27ാം ഖണ്ഡികയുടെ ലംഘനമാണ് ബുര്‍ഖ നിരോധം. മേല്‍പറഞ്ഞ യൂറോപ്യന്‍രാജ്യങ്ങളൊക്കെ ഇതില്‍ ഒപ്പുവെച്ചിട്ടുമുണ്ട്. അതിനും 13 വര്‍ഷം മുമ്പ് നിലവില്‍ വന്ന യൂറോപ്യന്‍ കണ്‍വന്‍ഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ്സ് ഭരണഘടന, മതസ്വാതന്ത്യ്രം ഉള്‍പ്പെടെയുള്ള മൌലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുര്‍ഖ നിരോധ നീക്കങ്ങളെ എതിര്‍ത്ത് ഇ.യു മനുഷ്യാവകാശ കമീഷണര്‍ തോമസ് ഹാമര്‍ബര്‍ഗ് രംഗത്തുവന്നത്. ആംനസ്റ്റി ഇന്റര്‍നാഷനലും നിരോധത്തിനെതിരാണ്.

ലിബറലിസം രണ്ടു തരമാണെന്ന് അമേരിക്കന്‍ രാഷ്ട്രീയ വിശാരദന്‍ വില്യം ഗ്ലാസ്റ്റന്‍. റിഫര്‍മേഷന്‍ ലിബറലിസവും എന്‍ലൈറ്റന്‍മെന്റ് ലിബറലിസവും. സഹിഷ്ണുതയാണ് റിഫര്‍മേഷന്‍ ലിബറലിസത്തിന്റെ മുഖമുദ്ര. അതിനാല്‍ ലിബറലിസത്തോട് യോജിക്കാത്തതിനെയും പൊറുപ്പിക്കാനുള്ള സഹിഷ്ണുത പ്രകടിപ്പിക്കണമെന്നാണ് പരിഷ്കരണവാദികളോട് അദ്ദേഹം പറയുന്നത്.

വണ്‍ ഇഡിയറ്റ്: പ്രവാസികള്‍ക്ക് ദിവസത്തിനു വേഗം കൂടുന്നുണ്ടോ !!

വണ്‍ ഇഡിയറ്റ്: പ്രവാസികള്‍ക്ക് ദിവസത്തിനു വേഗം കൂടുന്നുണ്ടോ !!: "പ്രവാസികള്‍ക്ക് ദിവസത്തിനു വേഗം കൂടുന്നുണ്ടോ ? ഉണ്ട് എന്ന് തന്നെയാവും ഓരോ പ്രവാസിയുടെയും ഉത്തരം . ഞാന്‍ ഗള്‍ഫില്‍ വന്ന ..."

വണ്‍ ഇഡിയറ്റ്: ദുബായ് : ഇങ്ങിനെയും ഒരു യാത്രാ വിവരണം

വണ്‍ ഇഡിയറ്റ്: ദുബായ് : ഇങ്ങിനെയും ഒരു യാത്രാ വിവരണം: "ഭാഗം ഒന്ന് : യാത്രാ ഒരുക്കം ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗള്‍ഫിലേക്കുള്ള വിസ ശരിയായി . വിസ കയ്യില്‍ കിട്ടുന്നത് വരെ എങ്ങിനെ എ..."

2010, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

!!!!!!! കുടുംബം !!!!!!

മനുഷ്യരാകെ ഒരൊറ്റ കുടുംബമാണെന്ന് ഖുര്‍ആന്‍ പറയുന്നു: എല്ലാ മനുഷ്യരും ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളാണ് (ഖുര്‍ആന്‍. 4:1). എങ്കിലും അവര്‍ പല ദേശക്കാരും ഭാഷക്കാരും കുടുംബക്കാരുമായിരിക്കുന്നു. സമൂഹത്തിന്റെ അടിസ്ഥാന ഘടകമെന്ന നിലക്ക് കുടുംബവ്യവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്. ഭദ്രമായ കുടുംബങ്ങളിലൂടെ ഭദ്രമായ സമൂഹം, ഭദ്രമായ സമൂഹങ്ങളിലൂടെ രചനാത്മകമായ മനുഷ്യലോകം - ഇതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട് കുടുംബത്തിന്റെ അടിത്തറ വിവാഹവും ദാമ്പത്യവുമാണ്. വിവാഹം പവിത്രമായ ഒരു കരാറാണ്. ഇണയെ തെരഞ്ഞെടുക്കുന്നതില്‍ എറ്റവും വലിയ പരിഗണന നല്‍കേണ്ടത് ആദര്‍ശപ്പൊരുത്തത്തിനത്രെ. ഏതു ജീവിതവ്യവഹാരവും പോലെ കുടുംബജീവിതവും ദൈവാരാധനയുടെ ഭാഗവും പുണ്യവുമാണ്. ദാമ്പത്യം കേവലമായ ശാരീരിക താത്പര്യമല്ല, മറിച്ച് മതപരമായ ഒരു സാമൂഹിക സ്ഥാപനം കൂടിയാകുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നവര്‍ ദൈവത്തോടു ചെയ്ത പ്രതിജ്ഞ ലംഘിക്കുകയാണ് ചെയ്യുന്നത്. ദാമ്പത്യജീവിതത്തില്‍ ഭാര്യക്കും ഭര്‍ത്താവിനും പരസ്പരം ഉത്തരവാദിത്വമുണ്ട്. വിട്ടുവീഴ്ചയും കാരുണ്യവും കാണിക്കേണ്ടതുണ്ട്. കുടുംബത്തില്‍ മുതിര്‍ന്നവര്‍ക്ക് ആദരം നല്‍കണം; ഇളയവര്‍ക്ക് വാത്സല്യവും. കുടുംബത്തിലെ സമ്പന്നര്‍ ദരിദ്രരെ സഹായിക്കാന്‍ ബാധ്യസ്ഥരാണ്. മാതാവിനും പിതാവിനും അത്യുന്നത പദവിയാണുള്ളത്. ദൈവത്തോടുള്ള കടപ്പാടിനോടു ചേര്‍ത്താണ് ഖുര്‍ആന്‍ മാതാപിതാക്കളോടുള്ള കടപ്പാട് പരാമര്‍ശിച്ചിരിക്കുന്നത്. അവരോട് 'ഛെ' എന്നു പോലും പറയരുത്. കുട്ടിക്കാലത്ത് മാതാപിതാക്കള്‍ തന്ന വാത്സല്യത്തിന് ദൈവം അവരോട് കരുണ ചെയ്യണമെന്ന് മക്കള്‍ പ്രാര്‍ഥിക്കണം. (ഖുര്‍ആന്‍ 17:23,24) പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കല്‍ വളര്‍ന്നുവലുതായ മക്കളുടെ ബാധ്യതയാണ്; അവരുടെ സകലവിധ ഭൌതീകവകാശങ്ങളും നിറവേറ്റിക്കൊടുക്കേണ്ടതുണ്ട്. ഇതേ ബാധ്യത പിതാമഹന്‍മാരോടും പിതാമഹിമാരോടും ഉണ്ട്. കുടുംബനാഥന്‍ ഭര്‍ത്താവാണ് (ഖു . 4:34). ഈ നേതൃത്വം പക്ഷേ ഉടമ-അടിമ രീതിയിലുള്ളതല്ല. 'ഭാര്യ' (ഭരിക്കപ്പെടേണ്ടവള്‍) 'ഭര്‍ത്താവ്'(ഭരിക്കുന്നവന്‍) തുടങ്ങിയ സംജ്ഞകള്‍ അല്ല ഇസ്ളാമിലുള്ളത്; മറിച്ച് 'ആണ്‍ ഇണ', (സൌജ്) 'പെണ്‍ ഇണ' (സൌജത്)എന്നിങ്ങനെയാണ്. പുരുഷന്റെയും സ്ത്രീയുടെയും ശാരീരിക-മാനസിക സവിശേഷതകളെ ആധാരമാക്കിയുള്ള ചുമതലാവിഭജനമാണ് ഇസ്ളാമിലുള്ളത്. അവര്‍ പരസ്പരം സംരക്ഷിച്ചും ആവശ്യങ്ങള്‍ പരിഹരിച്ചും ദൌര്‍ബല്യങ്ങളും കുറവുകളും മറച്ചുവെച്ചും അന്യോന്യം വസ്ത്രങ്ങള്‍ പോലെ വര്‍ത്തിക്കണം (ഖുര്‍ആന്‍ 2:187). കുടുംബത്തിന്റെ നിത്യനിദാനചെലവുകള്‍ഭാര്യക്ക് സ്വന്തമായി സ്വത്തും വരുമാനവും ഉണ്ടെങ്കില്‍പ്പോലും?കുടുംബനാഥന്റെ ചുമതലയിലാണ്. പരസ്പരസ്നേഹവും അതുവഴിയുണ്ടാകുന്ന ശാന്തിയുമാണ് ദാമ്പത്യത്തിന്റെ ബലം. (ഖുര്‍ആന്‍ 30:21 ) കുടുംബനാഥന്‍ നേതൃപദവി കൈകാര്യം ചെയ്യുന്നത് നീതിയോടെയും കൂടിയാലോചനകളിലൂടെയും ആകേണ്ടതുണ്ട്. കുടുംബത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ നിര്‍വഹിക്കുകയും മക്കളെ വളര്‍ത്തുകയുമാണ് ഭാര്യയുടെ ധര്‍മ്മം. ഇതു ഭംഗിയായി ചെയ്യുന്നതിനു വേണ്ടി പുറത്തിറങ്ങിയുള്ള പ്രവര്‍ത്തനങ്ങളില്‍ സ്ത്രീക്ക് ഇളവ് അനുവദിച്ചിരിക്കുന്നു. അതേ സമയം സ്വന്തം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഭംഗം വരാത്തവിധം വീടിനുപുറത്ത് ഇടപെടുന്നതിന് വിലക്കുകളൊന്നുമില്ല. പുരുഷന്റെയും സ്ത്രീയുടെയും കര്‍മ്മങ്ങള്‍ക്ക് തുല്യപരിഗണനയാണ് ദൈവം നല്കുന്നത്. ഖുര്‍ആനിലൂടെ ദൈവം പറയുന്നു:"സ്ത്രീയാവട്ടെ പുരുഷനാവട്ടെ നിങ്ങളില്‍ ആരുടെയും കര്‍മ്മത്തെ ഞാന്‍ നിഷ്ഫലമാക്കുകയില്ല; നിങ്ങളെല്ലാം ഒരേ വര്‍ഗ്ഗത്തില്‍ പ്പെട്ടവരാണല്ലോ''. (3:195) സ്ത്രീക്ക് തുല്യപരിഗണനയും കുടുംബത്തിന്റെ കേന്ദ്രബിന്ദു എന്ന പദവിയും നല്കിയത് ഇസ്ലാമികനാഗരികതയാണ്. ക്രിസ്തുവിനുമുമ്പ് ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടന്ന ഒരു പണ്ഡിതയോഗത്തിന്റെ വിഷയം സ്ത്രീയെ മനുഷ്യജീവിയായി കണക്കാക്കാമോ എന്നതായിരുന്നു. കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളുടെ അതേ പരിഗണന നല്കിത്തുടങ്ങിയത് 1964 ല്‍ ആണ്. ഇംഗ്ളണ്ടില്‍ സ്ത്രീകള്‍ക്ക് മാനുഷികാവകാശങ്ങള്‍ ലഭ്യമായത് 1882 ല്‍ ആയിരുന്നു. ഇസ്ലാമിനു മുമ്പത്തെ അറേബ്യയില്‍ പെണ്‍കുട്ടി ജനിക്കുന്നത് ഭാഗ്യക്കേടായി ഗണിക്കപ്പെട്ടു. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമ്പ്രദായവും ചില അറബിഗോത്രങ്ങളിലുണ്ടായിരുന്നു. ഇസ്ലാം സ്ത്രീ-പുരുഷപ്രകൃതങ്ങളുടെ വൈജാത്യം അംഗീകരിച്ചതോടൊപ്പം ജന്മസ്വഭാവത്തിലും പദവിയിലും കര്‍മ്മഫലത്തിലും വ്യക്തിത്വത്തിലും അവര്‍ക്ക് തുല്ല്യമായ സ്ഥാനം നല്‍കി. പുരുഷാധിപത്യത്തില്‍നിന്ന് ദൈവികാധിപത്യത്തിലേക്ക് അവരെ മോചിപ്പിച്ചു, ഭാര്യയോട് മാന്യമായി പെരുമാറണമെന്ന് ശാസന നല്‍കി. സ്ത്രീകളുടെയും കുടുബത്തിന്റെയും അവകാശാധികാരങ്ങളെപ്പറ്റിയുള്ളതാണ് ഖുര്‍ആനിലെ നിയമശാസനങ്ങളില്‍ അധികഭാഗവും. സമൂഹത്തില്‍ നിലനിന്ന ആചാരങ്ങളും സ്ത്രീനീതിക്കായി ഇസ്ലാം മാറ്റിയെടുത്തു. ബഹുഭാര്യത്വം ഇന്ന് ഇസ്ലാമിന്റെ സവിശേഷതയെന്നനിലക്ക് പരിചയപ്പെടുത്തപ്പെടാറുണ്ട്. വാസ്തവത്തില്‍ ഭാര്യമാരുടെ എണ്ണത്തിന് പരിധിയും നിയന്ത്രണവും വരുത്തുകയാണ് ഇസ്ലാം ചെയ്തത്. ഉത്തരവാദിത്വമില്ലാത്ത പരസ്ത്രീഗമനത്തിലെ സ്ത്രീവിരുദ്ധതപോലും കാണാതെ ഉത്തരവാതിത്വപൂര്‍ണമായ ബഹുഭാര്യാത്വത്തെ നിയമപരമായ അനുവാദമായിമാത്രം നിശ്ചയിച്ച ഇസ്ലാമിനെ വിമര്‍ശിക്കുന്ന രീതി മുന്‍വിധി നിറഞ്ഞതാണ്. വിവാഹമോചനത്തിന്റെ കാര്യത്തിലും, കര്‍ശനമായ നിയന്ത്രണവും ഒപ്പം അനിവാര്യഘട്ടങ്ങളില്‍ നിയമപരമായ അനുവാദവുമാണ് ഇസ്ലാം സ്വീകരിച്ച സമീപനം. ഇണകള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും ബന്ധുക്കള്‍ തമ്മിലും സ്നേഹവും ഉത്തരവാദിത്തബോധവുമുള്ളബന്ധമാണ് ഇസ്ലാം വിഭാവന ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുന്ന കുടുംബങ്ങള്‍ ഭദ്രമായ സമൂഹത്തിന്റെ ആധാരമായി നിലനില്‍ക്കും
www.islammalayalam.net/ 



മുജാഹിദ് ഐക്യം യാഥാർഥ്യമാവുന്നു...

mujahid.jpg picture by peringoden

!!!!!!!!! മനസ്സ്‌ അശുദ്ധമായാല്‍ !!!!!!!

നാം ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ഓരോ കമ്പനികളുടെ ഉല്‌പന്നങ്ങളാണ്‌. കമ്പനി യന്ത്രങ്ങളുടെ ഗുണത്തിനും മേന്മയ്‌ക്കുമനുസരിച്ചാണ്‌ ഉപകരണങ്ങളും നന്നാവുക. അങ്ങനെയെങ്കില്‍ വ്യക്തിയെന്ന നിലയില്‍ നമ്മുടെ വാക്കും കര്‍മവും ഇടപെടലും ഇടപാടുമെല്ലാം ഓരോ ഉല്‍പ്പന്നങ്ങളാണ്‌. അവയെല്ലാം ശരിയും ശുദ്ധവുമാവണമെങ്കില്‍ അവയുടെയെല്ലാം സ്രോതസ്സായ ഒരു യന്ത്രം നന്നാവണം; ആ യന്ത്രമാണ്‌ മനസ്സ്‌. മനസ്സ്‌ അശുദ്ധമായാല്‍ വാക്ക്‌ അശുദ്ധമായി. മനസ്സ്‌ അശുദ്ധമായാല്‍ വിചാരം അശുദ്ധമായി. മനസ്സ്‌ അശുദ്ധമായാല്‍ കര്‍മങ്ങളിലെല്ലാം ആ അശുദ്ധി പ്രകടമാകും
 
 
f.

എളുപ്പം കേടുവരാവുന്നതാണ്‌ മനസ്സ്‌. ഏറെ ശ്രദ്ധയും ജഗ്രതയുമുണ്ടെങ്കിലേ കേടില്ലാതെ നിലനിര്‍ത്താന്‍ പറ്റൂ. നിത്യജീവിതത്തിലെ വ്യത്യസ്‌ത മേഖലകളിലൂടെ നീങ്ങുന്ന ഓരോരുത്തരുടെയും മനസ്സ്‌ തിന്മകളിലേക്ക്‌ വഴുതാനുള്ള സാഹചര്യങ്ങള്‍ ഇന്നധികമാണ്‌. തിരക്കുപിടിച്ച ജീവിതയാത്രയില്‍ മനസ്സിനെ ശ്രദ്ധിക്കാതെ പോയാല്‍ മായ്‌ക്കാനാവാത്ത കറകള്‍ അതില്‍ വന്നുവീഴും. വികാരങ്ങളുടെ വാസകേന്ദ്രമാണ്‌ മനസ്സ്‌. ഓരോ വികാരവും പാകത്തിലും പക്വതയിലും നിയന്ത്രിക്കപ്പെടേണ്ടതാണ്‌.

ഡോ. ഫത്‌ഹീയകന്‍ രചിച്ച ഖവാരിബുന്നജാത്തി ഫീ ഹയാത്തിദ്ദുന്‍യാ എന്ന ഗ്രന്ഥം മനസ്സിന്റെ സ്വാധീനത്തെയും ശുദ്ധീകരണത്തെയും കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്‌. അതില്‍ ഉദ്ധരിക്കപ്പെട്ട ഒരു നബിവചനം ശ്രദ്ധേയമാണ്‌. “മനുഷ്യന്‌ കാണാന്‍ കണ്ണും കേള്‍ക്കുവാന്‍ കാതും സംസാരിക്കുവാന്‍ നാവുമുണ്ട്‌. അവന്റെ കൈകള്‍ ചിറകുകളാണ്‌. കാലുകള്‍ സഞ്ചാരസഹായിയും. അവന്റെ മനസ്സ്‌ രാജാവാകുന്നു. രാജാവ്‌ നന്നായാല്‍ സൈന്യവും നന്നായി.'

മനസ്സിനെ നിയന്ത്രിച്ച്‌ ചിട്ടപ്പെടുത്താന്‍ വലിയ അധ്വാനവും ശ്രദ്ധയും ആവശ്യമുണ്ട്‌. അലസമായ ജീവിതം നയിക്കുന്നവരുടെ മനസ്സും അലസവും അശുദ്ധവുമായിത്തീരും. ദുര്‍വിചാരങ്ങളില്‍ നിന്നും ദുര്‍മോഹങ്ങളില്‍ നിന്നും കടഞ്ഞെടുത്ത്‌ മനസ്സിനെ വിമലീകരിക്കാന്‍ കഴിയണം.

“ജനങ്ങളില്‍ ഏറ്റവും ഉത്തമന്‍ ആരാണ്‌? സ്വഹാബിയുടെ ചോദ്യത്തിന്‌ തിരുനബി(സ)യുടെ മറുമൊഴി ഇങ്ങനെയായിരുന്നു: “മഖ്‌മൂമുല്‍ ഖല്‍ബ്‌ ഉള്ളവര്‍”. “അതാരാണ്‌?” “വഞ്ചനയില്ലാത്ത, അസൂയയില്ലാത്ത, അതിക്രമമില്ലാത്ത, ചതിയില്ലാത്ത ഭക്തിയുള്ള മനസ്സുള്ളവര്‍!”

ഫത്‌ഹിയകന്‍ ഉദ്ധരിക്കുന്ന മറ്റൊരു തിരുവചനം:“അല്ലാഹുവിന്‌ ഭൂമിയില്‍ ഒരു പാത്രമുണ്ട്‌. ഹൃദയമത്രെ അത്‌. അതില്‍ അല്ലാഹുവിന്‌ എറെയിഷ്‌ടം ദീനില്‍ അടിയുറച്ചതും വിശ്വാസത്താല്‍ ശുദ്ധമായതും സഹോദരങ്ങളോട്‌ നൈര്‍മല്യമുള്ളതുമായ ഹൃദയമാണ്‌.”

ഇമാം ഗസ്സാലി(റ)യുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്‌. വ്യക്തിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ മൂന്നായി അദ്ദേഹം സംഗ്രഹിക്കുന്നുണ്ട്‌. ഒന്ന്‌, മനസ്സിന്റെ സംസ്‌കരണത്തിലും ശുദ്ധീകരണത്തിലും സംഭവിക്കുന്ന വീഴ്‌ച. രണ്ട്‌, ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ മനസ്സിനെ പാകപ്പെടുത്താതിരിക്കല്‍. മൂന്ന്‌, കേള്‍ക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പാലിക്കാതിരിക്കല്‍.

മനസ്സിനെ സംസ്‌കരിച്ചവന്‍ വിജയിച്ചുവെന്നും മലിനമാക്കിയവന്‍ പരാജിതനെന്നും ഖുര്‍ആന്‍ (അശ്ശംസ്‌ 8,9) പറയുന്നു. കല്ലിനേക്കാള്‍ കടുത്ത ഹൃദയങ്ങളെപ്പറ്റിയും ഖുര്‍ആന്‍ (2:74) വിവരിക്കുന്നുണ്ട്‌. തിന്മകളിലേക്ക്‌ നിരന്തരം പ്രേരിപ്പിക്കുന്നതാണ്‌ മനസ്സെന്നും ഖുര്‍ആന്‍ (12:53) താക്കീത്‌ ചെയ്യുന്നുണ്ട്‌. മനസ്സിനെ നിയന്ത്രിച്ചവര്‍ക്കുള്ളതാണ്‌ സ്വര്‍ഗമെന്നും അല്ലാഹു (79:40) പറയുന്നു.

വിശ്വാസിയുടെ മനസ്സിനാണ്‌ ഏറ്റവും വലിയ പരിഗണന. ആ മനസ്സ്‌ ഈമാന്‍കൊണ്ട്‌ നിറയുകയും സദ്വിചാരങ്ങള്‍കൊണ്ട്‌ സൗന്ദര്യമുള്ളതാവുകയും ചെയ്യുമ്പോള്‍ ആ ജീവിതത്തില്‍ സല്‍കര്‍മങ്ങള്‍ പൂത്തുനില്‌ക്കും.

ദീനുകൊണ്ടും ഭക്തികൊണ്ടും ഇഖ്‌ലാസ്വുകൊണ്ടും കടിഞ്ഞാണിട്ട്‌ മനസ്സിനെ ശുദ്ധീകരിക്കണം. തിന്മയിലേക്ക്‌ വശീകരിക്കപ്പെടുന്ന മനസ്സിനെ നന്മയിലേക്ക്‌ വലിച്ചടുപ്പിച്ച്‌ നല്ല വിചാരങ്ങള്‍കൊണ്ടും നല്ലതു ചെയ്യണമെന്ന വിചാരംകൊണ്ടും പ്രകാശമുള്ളതാക്കാന്‍ നിരന്തര ശ്രദ്ധ നല്‌കണം. വിശ്വാസത്തിന്റെ സ്വാധീനം ഒരു സെക്കന്റെങ്കിലും നഷ്‌ടമായാല്‍ ആ സെക്കന്റില്‍ പിശാച്‌ കൂടുകെട്ടും.

സ്വകാര്യവേളകളില്‍ മനസ്സിനെ ശക്തമായി വിലയിരുത്തേണ്ടതുണ്ട്‌. സദാ സമയവും നിരീക്ഷിച്ച്‌ കടുത്ത ശിക്ഷണത്തില്‍ പാകപ്പെടുത്തി മനസ്സില്‍ നന്മയുടെയും നേരിന്റെയും നല്ല നിലാവ്‌ പരത്താന്‍ സാധിക്കട്ടെ.