2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ബാന്ഗ്ലൂരില്‍ ഒരു കടിഞ്ഞൂല്‍ ഇന്റര്‍വ്യൂ

ആദ്യമായിഒരു ഇന്റര്‍വ്യൂ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഹാരിസും ഗിരീഷും അതിലുപരി ഇന്റര്‍വ്യൂ ബാന്ഗ്ലൂരില്‍ ആണെന്നതാണ് ഇവരെ കൂടുതല്‍ സന്തോഷത്തിലാക്കിയത് .ബാന്‍ഗ്ലൂര്‍ ഇതു വരെ കണ്ടിട്ടില്ല അവിടെ ഒക്കെ ഒന്ന് കറങ്ങാം അല്ലാതെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്ത് ഒരു ജോലി നേടണം എന്നത് ഇവരുടെ ലക്‌ഷ്യം ഒന്നും അല്ല ഗിരീഷിനു ജോലി കിട്ടിയാല്‍ കൊള്ളാം എന്നുണ്ട് ഹാരിസിനു തീരെ താല്പര്യമില്ല വീട്ടില്‍ തൊടിയില്‍ വീഴുന്ന റബ്ബര്‍ മരത്തിന്റെ ഇല വീഴുന്നത് വിറ്റാല്‍ കഞ്ഞി കുടിച്ചു പോവാം എന്നത് കൊണ്ടല്ല അവനു താല്പര്യമില്ലാത്തത് , പ്രായം തെളിയച്ചതുമുതല്‍ ഗള്‍ഫ്‌ ഗള്‍ഫ്‌ എന്ന ഒറ്റ ചിന്തയുമായി നടപ്പാണ് (ഇപ്പോള്‍ ബുദ്ധി വച്ചത് മുതല്‍ നാട് നാട് എന്നാണത്രെ അവന്‍ പറയുന്നത് ) ഇനി അവനു ചിന്തിചിട്ടില്ലെങ്കിലും അവനു ഗള്‍ഫ്‌ തന്നെ ശരണം കാരണം അവന്റെ കുടുംബത്തിലുള്ള എല്ലാ ആണുങ്ങളും കടല്‍ കടന്നു വിദേശത്ത്‌ പോവും എന്ന് പണ്ട് ഏതോ മുസ്ലിയാര്‍ പ്രവചിട്ടുണ്ട്ത്രേ അയാളുടെ കരിനാക്ക് പിഴച്ചില്ല ഹാരിസിന്റെ കുടുംബത്തിലെ എല്ലാ ആണുങ്ങളും മുറപോലെ (പാസ്പ്പോര്‍ട്ടും വിസയും കിട്ടുന്നതനുസരിച്ച് ) ഗള്‍ഫ്‌ നാടുകളില്‍ പോയികൊണ്ടിരുന്നു അടുത്ത ഊഴം ഹാരിസിന്റെതാണ് അതാണ്‌ അവനു ഇന്റര്‍വ്യൂ വില്‍ താല്പര്യമില്ലാത്തത് .എന്തായാലും ഹാരിസും ഗിരീഷും ബംഗ്ലൂരിലോട്ട് തിരിച്ചു പുലര്‍ച്ച നാല് മണിക്ക് തന്നെ ബാന്ഗ്ലൂരില്‍ എത്തി ഒരു എട്ടു മണിയോടെ ഇന്റര്‍വ്യൂ വിനു അറ്റന്ട് ചെയ്യേണ്ട സ്ഥലം കണ്ടുപിടിച്ചു പുറത്ത് വാച് മാനെ കണ്ട്‌ കാര്യം പറഞു ഞങ്ങള്‍ കേരളത്തില്‍ നിന്ന് വരുകയാണ് ഒരു ഇന്റര്‍വ്യൂ ഉണ്ട് കേരളത്തില്‍ നിന്നും വന്നതാണെന്ന് പറഞ്ഞപ്പോളത്തിന് മലയാളിയായ ആ വാച്ച്‌മാന്റെ സ്വഭാവം മാറി ഒരേ രാജ്യത്തിനു കളിക്കുന്ന ഫുട്ബാള്‍ കളിക്കാര്‍ വ്യത്യസ്തത ക്ലുബ്ബുകല്ക് കളിക്കുമ്പോള്‍ പരസ്പരം അഭിമുകീകരിക്കുന്നത് പോലെയായി പിന്നീട് അയാളുടെ പെരുമാറ്റം .അയാള്‍ സി.വി വാങ്ങി ഉള്ളിലോട്ട് പോയി  പുറത്ത് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു , മാഡം തിരക്കിലാനത്രെ കുറാച് കഴിഞു വിളിക്കാം എന്ന് പറഞ്ഞു.നേരം പന്ത്രണ്ടു മണിയായിട്ടും ആരും വിളിക്കുന്നില്ല , ജന്മനാ വിശപ്പിന്റെ അസുഖമുള്ള ഗിരീഷിന്റെയും ഹാരിസിന്റെയും ക്ഷമ നശിച്ചു തുടങ്ങിയിരിക്കുന്നു നേരം രണ്ട് മണി ആയപ്പോള്‍ ഗിരീഷും ഹാരിസും വാച്ച്മാനെ കണ്ടു കാര്യം പറഞ്ഞു വാച്ച്മാന്‍ വെയിറ്റ് ചെയ്യാന്‍ പറഞ്ഞ് മാഡതിനെ കണ്ടു കാര്യം പറഞ്ഞ് കേരളത്തില്‍ നിന്നും രണ്ടു പേര്‍ ഇന്റര്‍വ്യൂവിനു വന്നിട്ടുണ്ട് രാവിലെ എട്ട് മണിക്ക് ഇരിക്കാന്‍ തുടങ്ങിയതാണ്‌ ഇത് കേട്ട മാഡം വാച്ച്മാനെ ഫയര്‍ ചെയ്യുന്നത് ഹാരിസും ഗിരീഷും സന്തോഷത്തോടെ കേട്ടു .മാഡം ഗിരീഷിനെയും ഹാരിസിനെയും അകത്തോട്ട് വിളിച്ചു ആദ്യം തന്നെ സോറി പറഞ്ഞു വാച്ചുമാനോട് പറഞ്ഞിരുന്നത്രെ കുറച്ചു കഴിഞ്ഞു അവരെ കടത്തിവിടാന്‍ വാച്ച്മാന്‍ അത് മറന്നതാണെന്ന് ! രണ്ടുപെരോടായി ചോദിച്ചു ഭക്ഷണം കഴിച്ചിട്ടില്ലല്ലോ ഇരുവരും ഒരേ സ്വരത്തില്‍ പറഞ്ഞു ഇല്ല , കുഴപ്പമില്ല (നാട്ടിലും പട്ടിണിയാണ് )പിന്നീട് കഴിക്കാം .മാഡം പറഞു ഇല്ല അതു പറ്റില്ല ഭക്ഷണത്തിന് ശേഷം മതി ഇന്റര്‍വ്യൂ , മാഡം വാച്ച്മാനെ വിളിച്ചു പറഞു ഇവരെ പുറത്ത് കൊണ്ട് പോയി ഭക്ഷണം വാങ്ങി കൊടുക്ക് വാച്ച്മാന്‍ ഗിരീഷിനെയും ഹാരിസിനെയും കൂട്ടി അടുത്തുള്ള ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങി കൊടുത്തു . ഭക്ഷണം കഴിച്ചു തീരുന്നത് വരെ രവീന്ദ്ര ജദേജ , വിരാത് കൊഹ്ല്ളി എന്നിവര്‍ക്ക് വെള്ളം കൊണ്ടുകൊടുക്കാന്‍ ഓവര്‍ കഴിയാന്‍ ബൌണ്ടറി ലൈനില്‍ കാത്തു നില്‍ക്കുന്ന യുവരാജ് സിങ്ങിനെ പോലെ വാച്ച്മാന്‍ ഗിരീഷിനെയും ഹാരിസിനെയും കാത്തു നിന്നു.വയറു നിറച്ചു കഴിച്ചതിന്റെ ബില്‍ വാച്ച്‌മാന്‍ കൊടുത്തു എന്നു ഉറപ്പവരുതിയത്തിനു ശേഷം ഹാരിസും ഗിരീഷും ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി വീണ്ടും മാഡത്തിന്റെ അടുത്തേക്ക് . ആദ്യം ഗിരീഷിനെ ഇന്റര്‍വ്യൂവിനു വിളിച്ചു മാഡം സി. വി ഒക്കെ ഒന്ന് നോക്കിയ ശേഷം സി.വി.യിലെ പാസ്പോര്‍ട്ട്‌ നമ്പര്‍ നോക്കി പറഞ്ഞു ഗള്‍ഫില്‍ ആരെങ്കിലും ഉണ്ടോ!! ഗിരീഷ്‌ പറഞ്ഞു ജേഷ്ടന്‍ ഉണ്ടെന്നു അപ്പൊ താനും പോവണ്ടാവും അല്ലെ! ഇല്ല എനിക്ക് താല്പര്യമില്ല എന്നൊക്കെ ഗിരീഷ്‌ പറഞ്ഞു നോകിയെങ്കിലും മാഡം കൂട്ടാക്കിയില്ല ഗിരീഷിനോട് എന്തൊക്കെ തന്റെ ഡിമാണ്ട്സ് എന്നു ചോദിച്ചു ഗിരീഷ്‌ തനന്റെ ഡിമാണ്ട്സുകള്‍ പറഞ്ഞു , ഓക്കേ പിന്നീട് അറിയ്ക്കാം എന്നു പറഞു ഗിരീഷിനെ മടക്കി , അടുത്തത് ഹാരിസിന്റെ ഊഴമാണ് ഹാരിസിനോടും മാഡം ഡിമാണ്ട്സുകള്‍ ചോദിച്ചു ഹാരിസ് പറഞ്ഞു മുന്നെ ഒരാള്‍ വന്നില്ലേ അവന്‍ എന്താ പറഞ്ഞത്ച്ചാ അത് തന്നെ ! പിന്നീട് അറിയിക്കാം എന്നു പറഞ്ഞു ഹാരിസിനെയും മടക്കി . പരീക്ഷയില്‍ ഒരു ചോദ്യത്തിനും ഉത്തരം ശരിയായി എഴിതാത്ത കുട്ടികളും റിസള്‍ട്ട്‌ വരുമ്പോള്‍ നേരിയ ഒരു പ്രതീക്ഷ വെച്ച്പുലര്‍ത്തുന്നത് പോലെ ഹാരിസും ഗിരീഷും മാഡത്തിന്റെ വിളിയും കാത്ത് വീണ്ടും നാടിലോട്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ