2011, ഏപ്രിൽ 23, ശനിയാഴ്‌ച

ഇണ; ഇഷ്ടമുള്ള തുണ

ഇങ്ങനെയൊരു സംഭവമുണ്ട്‌: ഓഫീസിലേക്ക്പോകാന്ധൃതിയില്ഒരുങ്ങുകയായിരുന്നു ഭര്ത്താവ്‌. അല്പസമയം പോലും അയാള്ക്ക്പാഴാക്കാനില്ല. അപ്പോഴാണ്തുറന്നുവെച്ചിരിക്കുന്ന ഒരു മരുന്നുകുപ്പി അവിടെ കണ്ടത്‌. അതിന്റെ അടപ്പ്അവിടെയെങ്ങും കാണുന്നില്ല. ചെറിയ കുഞ്ഞ്അവിടെയൊക്കെ നടക്കുകയും ചെയ്യുന്നുണ്ട്‌. അടുക്കളയില്ജോലിയില്മുഴുകിയ ഭാര്യയെ വിളിച്ച്‌ ``കുപ്പി വേഗം അടച്ചുവെക്കണം. ഇല്ലെങ്കില്മോന്അതെടുക്കും'' എന്ന്പറഞ്ഞ്‌, മോനെപ്പിടിച്ച്ചുംബനം നല്കി ഓഫീസിലേക്കോടി.
ജോലിത്തിരക്കില്കുപ്പിയുടെ കാര്യം അവള്മറന്നു. കുറച്ചുനേരം കഴിഞ്ഞ്ചെന്നുനോക്കിയപ്പോഴതാ, കുപ്പിയിലെ മരുന്നു മുഴുവന്കഴിച്ച്അവരുടെ പിഞ്ചോമന ബോധരഹിതനായി കിടക്കുന്നു! പരിഭ്രാന്തയായ അവള്അയല്ക്കാരെ വിളിച്ച്ആശുപത്രിയിലേക്കോടി. വിദഗ് ചികിത്സ തന്നെ ഡോക്ടര്മാര്നല്കിയെങ്കിലും ഓമനപ്പൈതലിനെ രക്ഷിക്കാനായില്ല. പേടിയും ആധിയും നിറഞ്ഞ മനസ്സോടെ ഭര്ത്താവ്ആശുപത്രിയിലെത്തിയപ്പോഴേക്ക്ഓമനപ്പൈതല്മരണപ്പെട്ടു. ആരെയും കാത്തുനില്ക്കാതെ ജീവിതത്തില്നിന്നു മടങ്ങിയ ഓമനപ്പൈതലിന്റെ കുഞ്ഞുശരീരവുമായി ഐസിയുവില്നിന്ന്പുറത്തേക്ക്വരുന്ന ഭര്ത്താവിന്റെ മനസ്സില്നിറയെ എന്തായിരിക്കും? ഭയംകൊണ്ട്ചുവന്ന മുഖമാണ് ഭാര്യക്ക്‌. അവളിതുവരെ കരഞ്ഞിട്ടില്ല. തന്റെ അശ്രദ്ധകൊണ്ടുണ്ടായ ദുരന്തമാണല്ലോ എന്ന ചിന്തയാണ്അവളില്നിറയെ. ഭര്ത്താവിന്റെ പ്രതികരണമെന്തായിരിക്കുമെന്ന ആധിയില്അവള്നിര്വികാരയായി പുറത്തുനില്ക്കുന്നു!
എന്തായിരിക്കും അയാളുടെ പ്രതികരണം?അയാള്കുഞ്ഞിന്റെ മൃതശരീരം കൈയില്വെച്ച്അവളെ നോക്കി. അയാള്ഇത്രമാത്രം പറഞ്ഞു: `I love you darling'' -ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നു. ഇത്കേട്ടപ്പോള്അവള്കരഞ്ഞു. കുഞ്ഞിന്റെ മരണത്തിലുള്ള വേദന മാത്രമായിരുന്നില്ല കണ്ണീര്‍. മറിച്ച്‌, ഭര്ത്താവിന്റെ നിലയ്ക്കാത്ത സ്നേഹത്തിന്റെ ആഴങ്ങളെ തിരിച്ചറിഞ്ഞപ്പോഴുള്ള ആനന്ദം കൂടിയായിരുന്നു അത്‌.
****

സ്നേഹപൂര്വം പ്രിയങ്കരിയായ ആഇശക്ക്തിരുനബി() സമ്മാനിച്ച പായസം നിമിഷനേരത്തെ അരിശംകൊണ്ട്ആഇശ() തട്ടിക്കളഞ്ഞു. പാത്രം ചിന്നിച്ചിതറി, പായസം നിലത്തൊഴുകി.
അരിശം അണപൊട്ടിയൊഴുകാന്സാധ്യതയേറെയുണ്ടായിട്ടും പ്രണയാര്ദ്രമായ ഹൃദയത്തോടെ ക്ഷമയുടെ പ്രവാചകന്ഇത്രമാത്രം പറഞ്ഞു: ``ഉമ്മുല്മുഅ്മിനീന്ഇന്നെന്തോ ദേഷ്യത്തിലാണല്ലേ?''
****

കേരളത്തിലെ പ്രശസ്തനായ കാന്സര്ചികിത്സകന്ഡോ. വി പി ഗംഗാധരന്റെ ജീവിതമെന്ന അത്ഭുതം അതിമനോഹരമായ പുസ്തകമാണ്‌. ഡോക്ടറുടെ ചികിത്സാനുഭവങ്ങളുടെ ഡയറി എന്നതിലേറെ, മനുഷ്യസ്നേഹത്തിന്റെ പാഠപുസ്തകമാണത്‌. അതിലൊരു സംഭവമുണ്ട്‌.കാന്സര്ബാധിച്ച ഒരു യുവതി ഡോക്ടറുടെ അടുത്തെത്തി. വിദഗ് പരിശോധനയ്ക്കു ശേഷം രോഗം ഗുരുതരമാണെന്ന്വിലയിരുത്തി. വമ്പിച്ച സാമ്പത്തിക ബാധ്യത വരുന്ന ചികിത്സയാണ്വേണ്ടത്‌. പക്ഷേ, കുടുംബത്തിന്ചെലവ്താങ്ങാന്സാധിക്കാതെ ചികിത്സക്കു നില്ക്കാതെ സങ്കടത്തോടെ വീട്ടിലേക്ക്തിരിച്ചുപോയി. ഏതാനും ദിവസങ്ങള്ക്കു ശേഷം ഒരു യുവാവ്ഡോക്ടറെത്തേടിയെത്തി. മുമ്പ്വന്ന യുവതിയുടെ ഭര്ത്താവാണയാള്‍. ഗള്ഫില്നിന്ന്വന്നതാണ്‌. പരിചയപ്പെടുത്തലിനു ശേഷം അയാള്പറഞ്ഞതിങ്ങനെ:
``
ഡോക്ടര്‍, ഞങ്ങള്വിവാഹിതരായിട്ട്ഏതാനും ദിവസങ്ങളേ ആയുള്ളൂ. അല്പം ദിവസങ്ങള്മാത്രമേ ഞങ്ങള്ഒന്നിച്ച്കഴിഞ്ഞിട്ടുള്ളൂ. ഗുരുതരമായ രോഗമാണ്അവള്ക്കിപ്പോള്ബാധിച്ചിരിക്കുന്നത്‌. എന്തു ചെയ്യണെന്ന്ഞാന്കുറെ ആലോചിച്ചു. അവളെ ഒഴിവാക്കിയാല്ആരുമെന്നെ കുറ്റപ്പെടുത്തില്ലെന്ന്എനിക്കറിയാം. പക്ഷേ, എന്തുവന്നാലും ഞാനവളെ ചികിത്സിക്കും. മരിക്കുകയാണെങ്കില്സന്തോഷത്തോടെ മരിപ്പിക്കും. ജീവിക്കുകയാണെങ്കില്പൂര്ണാരോഗ്യം വരെ ചികിത്സിക്കും. മരുഭൂമിയില്രാവും പകലും അധ്വാനിക്കേണ്ടിവന്നാലും പണമുണ്ടാക്കി ഞാനവളെ ചികിത്സിക്കും.''
തിരിച്ചുപോയ അയാള്ഡോക്ടറുടെ അക്കൗണ്ടിലേക്ക്പണമയച്ചുകൊണ്ടിരുന്നു. വിദഗ് ചികിത്സകള്ക്കൊടുവില്അവള്സുഖം പ്രാപിച്ചുതുടങ്ങി. പൂര്ണാരോഗ്യം കൈവരിച്ച ശേഷം പഠനം തുടര്ന്നു. ഇപ്പോള്എറണാകുളം ജില്ലയില്സ്കൂള്അധ്യാപികയായി ജോലി ചെയ്യുന്നു.ഇത്രയും ഴുതിയ ശേഷം ഡോക്ടര്പറയുന്നു: ``കൈപിടിക്കാനൊരാള്ഉണ്ടെങ്കില്എത്ര വലിയ ആപത്തില്നിന്നും ആര്ക്കും രക്ഷപ്പെടാന്കഴിയുമെന്ന്എനിക്ക്മനസ്സിലായി.''
ഉള്ളു നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്റെ മികച്ച സാക്ഷ്യമാണീ സംഭവങ്ങള്‍. വൈവാഹിക ബന്ധം ഈടും ഉറപ്പുമുള്ള പ്രണയമായും ആത്മബന്ധമായും തെളിയുന്ന തിളക്കമുണ്ട് അനുഭവങ്ങളില്‍.ഓരോ നേരത്തുമുള്ള മനസ്സിന്റെ അവസ്ഥ അറിഞ്ഞുള്ള പെരുമാറ്റമാണ്ഇണകളില്ഒരാള്ക്കെങ്കിലുമുള്ളതെങ്കില്അതാണ്വിവാഹജീവിതത്തിന്റെ വിജയം. കണ്ണികള്അഴിഞ്ഞുകിടക്കുന്ന ചങ്ങല കാണാന്ഭംഗിയില്ലല്ലോ. എന്നാല്ഒന്നിനോടൊന്ന്കോര്ത്തു കെട്ടിയാല്എത്ര രസമാണ്‌, എന്തൊരു ശക്തിയാണ്‌! ഇണയും തുണയുമാകുന്ന ബന്ധത്തിലാണ്സുഖവും ശക്തിയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ